Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓരോ കത്തും സോണിയക്ക്; കൊള്ളുന്നത് രാഹുലിന്

രാഹുല്‍ഗാന്ധിയുടെ ഇന്ത്യായാത്രയും പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദിന്റെ രാജി പാര്‍ട്ടിക്കുള്ളിലെ അതൃപ്തി കൂടുതല്‍ വെളിവാക്കുകയാണ്.

പി.ഷിമിത്ത് by പി.ഷിമിത്ത്
Aug 28, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

‘കോണ്‍ഗ്രസിന്റെ അവസാനത്തിന്റെ ആരംഭ’മാണ് ഗുലാം നബി ആസാദിന്റെ രാജിയെന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ സുനില്‍ ജാഖറിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്. മുതിര്‍ന്ന നേതാക്കള്‍ ഓരോരുത്തരായി നെഹ്റു കുടുംബത്തെ പഴിച്ച് പടിയിറങ്ങിയപ്പോഴും കയ്യിലുണ്ടായിരുന്ന കേന്ദ്രഭരണവും സംസ്ഥാനങ്ങളിലെ ഭരണവും കൈവിട്ടപ്പോഴും കോണ്‍ഗ്രസ് പഠിക്കാത്ത പാഠം ഇനി പഠിക്കുമെന്ന് പ്രതീക്ഷിക്കാന്‍ പോലും പറ്റാത്ത ദൂരത്താണ് കോണ്‍ഗ്രസ് ഉള്ളതെന്ന് ഗുലാം നബി ആസാദിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ സുനില്‍ ജാഖര്‍ ചൂണ്ടിക്കാണിക്കുന്നു.

രാഹുല്‍ഗാന്ധിയുടെ ഇന്ത്യായാത്രയും പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദിന്റെ രാജി പാര്‍ട്ടിക്കുള്ളിലെ അതൃപ്തി കൂടുതല്‍ വെളിവാക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കോണ്‍ഗ്രസിനകത്ത് രൂപം കൊണ്ട തിരുത്തല്‍ ശബ്ദത്തെ കരുത്തോടെ മുന്നോട്ടു നയിച്ച നേതാവാണ് ഗുലാംനബി. നേതൃമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതിയപ്പോള്‍ ഞങ്ങള്‍ കോണ്‍ ഗ്രസിന് പുറത്തേക്കില്ലെന്നാണ് ജി 23ല്‍ പെട്ട ഗുലാംനബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ കാര്യങ്ങള്‍ നേരെയാകില്ലെന്ന വിശ്വാസത്തില്‍ മറ്റ് നേതാക്കളും അധികം വൈകാതെ പാര്‍ട്ടി വിടുമെന്ന സൂചനയും ഈ രാജിക്ക് പിന്നിലുണ്ട്.

നേതാക്കള്‍ ഒരോരുത്തരായി എന്തുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ആത്മപരിശോധന നടത്താന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ബലഹീനതകള്‍ അന്വേഷിച്ച് അതിന് പരിഹാരം കണ്ടെത്തുന്നതിനുപകരം പാര്‍ട്ടിവിടുന്നവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ആരോപിക്കുകയുമാണ് നേതൃത്വം ചെയ്യുന്നത്. മുതിര്‍ന്നവരും അനുഭവപരിചയമുള്ളവരുമായ ഒരു വിഭാഗം നേതാക്കളെയെല്ലാം സ്വന്തം വശത്താക്കുന്ന രാഹുല്‍ അല്ലാത്തവരെ വെട്ടിയൊതുക്കുകയാണെന്ന ആരോപണമാണ് പുറത്തുപോയ നേതാക്കളെല്ലാം ഒരുപോലെ ഉന്നയിച്ചത്.

ഓരോ നേതാക്കളും രാജിക്കത്തയക്കുന്നത് സോണിയാഗാന്ധിക്കാണെങ്കിലും അതിലെ ഓരോ വാക്കുകളും കൊള്ളുന്നത് രാഹുലിനും രാഹുല്‍ പക്ഷത്തെ നേതാക്കള്‍ക്കുമാണ്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുതല്‍ രാഹുലിന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വരെയുള്ളവര്‍ക്കുനേരെയും ചോദ്യശരങ്ങളാണ് ഓരോ കത്തിലും ഉയരുന്നത്. രാഹുലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന കോട്ടയം കൂരോപ്പട സ്വദേശി കെ.ബി. ബൈജുവിലേക്കാണ് ഗുലാംനബിയുടെ കത്തിലെ ആരോപണം ചെന്നെത്തുന്നത് എന്നാണ് മാധ്യമ വാര്‍ത്തകള്‍. എസ്പിജി ഉദ്യോഗസ്ഥനായിരുന്ന കെ.ബി. ബൈജു 2007ല്‍ ജോലി രാജിവെച്ച് രാഹുലിനൊപ്പം ചേരുകയായിരുന്നു.

രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബിയും പ്രതിപക്ഷ ഉപനേതാവായിരുന്ന ആനന്ദ്ശര്‍മയും പാര്‍ട്ടി നേതൃത്വത്തിന്റെ അതൃപ്തിക്ക് പാത്രമായവരാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ എംപി സ്ഥാനം കൂടി നിഷേധിക്കപ്പെട്ടതോടെ പിന്നെ ഇരുവര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ലെന്ന അവസ്ഥയായി.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസ് വിട്ടുപോകുന്നവരുടെ ചങ്ങലയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് ഗുലാം നബിആസാദ്. ആ കണ്ണി ഇനിയും അനുസ്യൂതം തുടരുമെന്നാണ് ആസാദിന്റെ രാജിക്കത്ത് സൂചിപ്പിക്കുന്നത്. രാജ്യ തലസ്ഥാനത്ത് നിന്ന് കശ്മീരിലേക്ക് മടങ്ങുകയാണെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവും ഗുലാംനബി ആസാദ് നടത്തിക്കഴിഞ്ഞു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് കശ്മീര്‍ സാക്ഷ്യം വഹിക്കുമ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയ നേതാവുതന്നെ പാര്‍ട്ടിയെ നേരിടാന്‍ പുതിയ പാര്‍ട്ടിയുമായി രംഗത്ത് എത്തുകയാണെന്ന വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസിന് നേരിടാനുള്ളത്.

Tags: രാഹുല്‍ ഗാന്ധിcongressrahulപാര്‍ട്ടിസോണി് ഗാന്ധിഗുലാം നബി ആസാദ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

Kerala

നിലമ്പൂരില്‍ കോണ്‍ഗ്രസ് ക്രിസ്ത്യാനികളെ തഴഞ്ഞു, വിജയ സാധ്യത നഷ്ടപ്പെടുത്തി: പി വി. അന്‍വര്‍

Kerala

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies