Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്; നീറുന്ന ഓര്‍മ്മകളുമായി ചാലനിവാസികള്‍, ഇന്നും ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നു

ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം പ്രദേശം നിന്നു കത്തി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 27, 2022, 01:13 pm IST
in Kerala

കണ്ണൂര്‍: ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്. 2012 ആഗസ്റ്റ് 27ന് രാത്രി 11 മണിയോടെയായിരുന്നു മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചകവാതകം കൊണ്ടുപോകുന്ന ടാങ്കര്‍ലോറി ചാലയിലെ റോഡിലുള്ള ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ടാങ്കര്‍ ഡിവൈഡറില്‍ തട്ടിമറിയുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉത്രാട നാളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബസിനെ മറികടക്കുന്നതിനിടെ മീഡിയനില്‍ കയറുകയും അമിതവേഗതയിലായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. താരതമ്യേന തിരക്ക് കുറഞ്ഞ റോഡും തിരുവോണത്തലേന്നുമായതിനാല്‍ തന്നെ അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ രക്ഷയ്‌ക്ക് പെട്ടെന്ന് ആരുമെത്തിയില്ല. ഡ്രൈവറെ ക്യാബിനില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാള്‍വ് വഴി ഗ്യാസ് ലീക്കായി തുടങ്ങിയിരുന്നു. 

അപകടം മനസ്സിലാക്കിയ ഡ്രൈവറുടെ നിര്‍ദ്ദേശപ്രകാരം അവിടെ ഉണ്ടായിരുന്നവര്‍ നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് ഇലക്ട്രിസിറ്റി ബന്ധം വിച്ഛദിക്കുകയും ചെയ്തു. പിന്നീട് ഫയര്‍ ഫോഴ്‌സ്, പോലീസ് തുടങ്ങിയവരെ അപകടവിവരം അറിയിച്ച് നാട്ടുകാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കവേയാണ് ടാങ്കറിന് പെട്ടെന്ന് തീ പിടിച്ചത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിനും പോലീസിനും സംഭവസ്ഥലത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുക അല്ലാതെ വേറൊന്നും പിന്നീട് ചെയ്യാനുണ്ടായിരുന്നില്ല. ടാങ്കറിനകത്തേക്ക് പടര്‍ന്ന തീ വഴി ടാങ്കര്‍ പൊട്ടിത്തെറിച്ച് അഗ്‌നിഗോളുമായി രൂപാന്തരപ്പെട്ടു. 

ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം പ്രദേശം നിന്നു കത്തി. തീ അടങ്ങിയശേഷം അവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് കാണാനായത് പൊള്ളലേറ്റ ശരീരങ്ങളും കത്തിക്കരിഞ്ഞ ജഡങ്ങളുമായിരുന്നു. പ്രദേശം ശ്മശാനഭൂമിയായി മാറിയിരുന്നു. രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെയും സിവില്‍ ഡിഫന്‍സിന്റെയും മറ്റ് സന്നദ്ധ രാഷ്‌ട്രീയ സംഘടനകളുടെയും കൈമയ്യ് മറന്ന ശ്രമഫലമായി പുലര്‍ച്ചെ വരെ നീണ്ടു. അഗ്‌നി ഒരു നാടിനെ വിഴുങ്ങിയതിന്റെ യഥാര്‍ത്ഥചിത്രം ജനം അറിഞ്ഞത് പിറ്റേന്നാണ്.

ആ പ്രദേശത്തെ കിലോമീറ്ററുകള്‍ പരിധിയില്‍ എല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു. പക്ഷി മൃഗാദികള്‍ എല്ലാം കരിഞ്ഞുവീണിരിക്കുന്നു. ഒരു പുതുനാമ്പുപോലും ശേഷിക്കാതെ ചാല കത്തിയെരിഞ്ഞു. പൊട്ടിയ സിലിണ്ടര്‍ ടാങ്കിന്റെ ഒരു പകുതി ഭാഗം ചെന്ന് പതിച്ചത് ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു. പോയി വീണ വഴിയിലെ നൂറോളം തെങ്ങുകളുടെ മുകള്‍ ഭാഗം മുറിച്ചു താഴെയിട്ട സിലിണ്ടര്‍ വയലും വാഴത്തോപ്പെല്ലാം കത്തിച്ചാമ്പലാക്കിയാണ് പോയത്. 

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20 പേര്‍ ദുരന്തത്തില്‍ മരിച്ചു. അഞ്ചുവീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മുപ്പതോളം വീടുകള്‍ക്ക് കേടുപറ്റി. 60 ലേറെ പേര്‍ക്ക് പരിക്കേറ്റു. കാര്‍ഷികവിളകള്‍ കത്തിക്കരിയുകയും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. ദുരന്തത്തില്‍ മൂന്ന് കുടുംബങ്ങള്‍ നാമാവശേഷമായി. ഉറ്റവരുടെ മൃതദേഹങ്ങള്‍ കാണാനോ ഏറ്റെടുക്കാനോ ആരുമില്ലാത്ത വീടുകള്‍. തുടര്‍ന്നുളള ഏതാനും നാളുകള്‍ ഓരോ ദിവസവും കേട്ടത് ഓരോ മരണ വാര്‍ത്തകളായിരുന്നു. 

അതി ജീവനത്തിന്റെ വഴിയിലൂടെ ചാല ഇന്ന് ഏറെ മാറി. പ്രത്യക്ഷത്തില്‍ ദുരന്തത്തിന്റെ ഒരു ശേഷിപ്പും ഇന്ന് പ്രദേശത്തില്ല. പക്ഷേ ചാലയിലൂടെ കടന്നുപോവുന്ന ഏതൊരാളും ഇന്നും ആ ദുരന്തത്തെ ഓര്‍ക്കും. ദുരന്തത്തിനുശേഷം ടാങ്കറുകള്‍ക്ക് ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശോധനകളും ഏതാനും മാസങ്ങള്‍ തകൃതിയായി നടന്നു. പിന്നീട് എല്ലാം പഴയപോലെ. അതിനുശേഷം ദേശീയപാതയില്‍ നിരവധി ടാങ്കര്‍ അപകടങ്ങളുണ്ടായി. 

സംസ്ഥാനത്തെ തിരക്കേറിയ റോഡുകള്‍ ഗ്യാസ് ടാങ്കറുകള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്തതിനാല്‍ കഴിവതും ട്രെയിന്‍ മാര്‍ഗമോ ജലമാര്‍ഗമോ കൊണ്ടുപോകാന്‍ നടപടിയെടുക്കണമെന്ന് വ്യാപകമായി ചാല ദുരന്തത്തെ തുടര്‍ന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഇന്നും രാപകല്‍ വ്യത്യാസമില്ലാതെ ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ദേശീയപാതയിലൂടെ കുതിക്കുകയാണ്. ഇത്തരത്തില്‍ ഇനിയൊരു അപകടം ഉണ്ടാകല്ലെ എന്ന പ്രാര്‍ത്ഥനയോടെ ജനങ്ങളും. 

Tags: kannurTragedyChalaGas Tanker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.