Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

2023ല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് മാഗ്നസ് കാള്‍സന്‍; അഞ്ച് തവണ ലോകചാമ്പ്യനായ തനിക്ക് എതിരാളികളില്ലെന്ന കാള്‍സന്‍

അഞ്ച് തവണ ലോകചാമ്പ്യന്‍ പട്ടം നേടിയ മാഗ്നസ് കാള്‍സന്‍ ഇനി ആറാമതൊരിക്കല്‍ കൂടി ലോക ചാമ്പ്യനാകാന്‍ മത്സരിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു. ഈയിടെ ചെന്നൈയില്‍ ചെസ് ഒളിമ്പ്യാഡിനെത്തിയപ്പോഴും കാള്‍സന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തനിക്ക് എതിരാളികളില്‍ നിന്നും പ്രചോദനം ലഭിയ്‌ക്കുന്നില്ലെന്നതാണ് കാള്‍സന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.

Janmabhumi Online by Janmabhumi Online
Aug 22, 2022, 05:35 pm IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂയോര്‍ക്ക്: അഞ്ച് തവണ ലോകചാമ്പ്യന്‍ പട്ടം നേടിയ മാഗ്നസ് കാള്‍സന്‍ ഇനി  ആറാമതൊരിക്കല്‍ കൂടി  ലോക ചാമ്പ്യനാകാന്‍  മത്സരിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു. ഈയിടെ ചെന്നൈയില്‍ ചെസ് ഒളിമ്പ്യാഡിനെത്തിയപ്പോഴും കാള്‍സന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തനിക്ക് എതിരാളികളില്‍ നിന്നും പ്രചോദനം ലഭിയ്‌ക്കുന്നില്ലെന്നതാണ് കാള്‍സന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. (ലോകചെസ് കിരീടപ്പോരാട്ടത്തിന് എതിരാളി തന്നോട് കിടപിടിക്കുന്ന താരമാണെങ്കില്‍ മാത്രമേ കാള്‍സന് മത്സരിക്കാന്‍ താല്‍പര്യമുള്ളൂ.)

ഇതോടെ 2023ല്‍ കാള്‍സന്‍ ലോകചാമ്പ്യന്‍ പട്ടത്തിന് റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചിയുമായി കളിക്കില്ല. പകരം 2021ല്‍ നടന്ന ലോക ചെസ്സ് കിരീടപ്പോരാട്ടത്തില്‍ കാള്‍സനുമായി തോല്‍വി ഏറ്റുവാങ്ങിയ ചൈനയുടെ ഡിങ് ലിറെന്‍ റഷ്യന്‍ താരം ഇയാന്‍ നെപോമ്നിയാച്ചിയുമായി 2023ല്‍ ദുബായില്‍ നടക്കുന്ന ലോക ചെസ് കിരീടത്തിനായിഏറ്റുമുട്ടും.  

2013, 2014, 2016, 2018, 2021 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക ചെസ് കിരീടപ്പോരാട്ടങ്ങളിലാണ് മാഗ്നസ് കാള്‍സന്‍ ചാമ്പ്യനായത്. 2011 മുതല്‍ അന്താരാഷ്‌ട്ര ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ഒന്നാമതാണ് മാഗ്നസ് കാള്‍സന്‍. 2864 ആണ് ഇപ്പോഴത്തെ റാങ്കിങ്.  മൂന്ന് തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യനും അ‌ഞ്ച് തവണ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യനും ആയിരുന്നു മാഗ്നസ് കാള്‍സന്‍. 

ലോക ചെസ് കീരിടപ്പോരാട്ടത്തില്‍ ഇനി പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കാനുള്ള കാരണം മാഗ്നസ് കാള്‍സന്‍ ഈയിടെ തന്റെ സ്പോണ്‍സറായ യൂണിബെറ്റിന് നല്‍കിയ പോഡ് കാസ്റ്റില്‍ വിശദീകരിക്കുന്നതിങ്ങിനെ: “ഇനിയൊരു ലോകകിരീടമത്സരം എന്നെ പ്രചോദിപ്പിക്കുന്നില്ല. ഇനി അധികമൊന്നും നേടാനില്ലെന്ന് എന്റെ മനസ്സ് പറയുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ ഇനി ഒരു ലോകചെസ് കീരിടപ്പോരാട്ടം ആവേശമുള്ള ഒന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കളിക്കാനുള്ള യാതൊരു ചായ് വും എനിക്കില്ല. ഇനി ഞാന്‍ കളിക്കുന്നില്ല. “

ചെസ്സിന്റെ ചരിത്രത്തില്‍ 1975ല്‍ ബോബി ഫിഷറാണ് തന്റെ ലോകകിരീടം നിലനിര്‍ത്താന്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച അവസാനത്തെ ഗ്രാന്‍റ് മാസ്റ്റര്‍. എങ്കിലും കാള്‍സന്റെ തീരുമാനം 1993ല്‍ ഗാരി കാസ്പറോവ് എടുത്ത തീരുമാനത്തോട് അടുത്ത് നില്‍ക്കുന്നതാണെന്നാണ് ചെസ്സിനെ അടുത്തറിയുന്നവര്‍ പറയുന്നത്. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷനുമായുള്ള ബന്ധം തന്നെ വിച്ഛേദിക്കുകയായിരുന്നു ലോകചെസ് ചരിത്രത്തിലെ പ്രതിഭാശാലിയായ ഗാരി കാസ്പറോവ്.  

ഇത്രയും വലിയൊരു തീരുമാനമെടുത്ത കാള്‍സനെ  നമിക്കുന്നുവെന്നാണ് ഫിഡെ പ്രസിഡന്‍റ് അര്‍കാഡി വൊര്‍കോവിച്ച് നല്‍കുന്ന വിശദീകരണം.” ലോക ചെസ് കിരീടത്തിന് അഞ്ച് തവണ മത്സരിക്കേണ്ടിവരുന്നതിന്റെ മാനസിക സമ്മര്‍ദ്ദം എത്രയെന്ന് ചെസ്സിനെ അടുത്തറിയാവുന്ന കുറച്ചുപേര്‍ക്കെ മനസ്സിലാകൂ എന്നും വൊര്‍കോവിച്ച് വിശദീകരിക്കുന്നു. തന്റെ കൈവശമിരിക്കുന്ന ലോകചെസ് കിരീടത്തെ നിലനിര്‍ത്താന്‍ പോരാടേണ്ടെന്ന് തീരുമാനിച്ചത് കാള്‍സന്റെ ആരാധകര്‍ക്കും ചെസ് ആരാധകര്‍ക്കും നിരാശയുണ്ടാക്കുന്ന തീരുമാനമാണ്. ഇത് ചെസില്‍ വലിയൊരു ശൂന്യത ഉണ്ടാക്കുമെന്നകാര്യത്തില്‍ സംശയമില്ല” – അര്‍കാഡി വൊര്‍കൊവിച്ച് പറയുന്നു.  

പക്ഷെ ചെസ് ഇപ്പോള്‍ മുമ്പെന്നെത്തേക്കാളും കരുത്തുറ്റതാണ്. ചെസിന്റെ ഈ പാരമ്പര്യം തുടരുക തന്നെ ചെയ്യും.  

ലോകചാമ്പ്യനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ ഇക്കുറി ലോക മൂന്നാം നമ്പര്‍ താരമായ ഇറാന്റെ അലിറേസ ഫിറൂസയാണ് ചാമ്പ്യനാകുന്നതെങ്കില്‍ താന്‍ പോരാട്ടത്തിനിറങ്ങുമെന്ന് നേരത്തെ മാഗ്നസ് കാള്‍സന്‍ പ്രസ്താവിച്ചിരുന്നു. പക്ഷെ സ്പെയിനിലെ മാഡ്രിഡില്‍ നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്‍റില്‍ ഇത്തവണ ചാമ്പ്യനായത് റഷ്യന്‍ ഗ്രാന്‍റ് മാസ്റ്ററായ നെപോമ്നിയാചിയാണ്. തനിക്ക് പോന്ന എതിരാളിയല്ലാത്തതിനാല്‍ അദ്ദേഹവുമായി ലോകചെസ് കിരീടത്തിന് മാറ്റുരയ്‌ക്കാന്‍ മാഗ്നസ് കാള്‍സന് താല്‍പര്യമില്ലെന്ന് അറിയുന്നു.  

പക്ഷെ അങ്ങേയറ്റം ലളിത ജീവിതം നയിക്കുന്ന ചെസ് താരമാണ് മാഗ്നനസ് കാള്‍സന്‍ എന്ന നോര്‍വേക്കാരനായ ഗ്രാന്‍റ് മാസ്റ്റര്‍. ഈയിടെ ചെന്നൈയില്‍ ചെസ് ഒളിമ്പ്യാഡിന് നോര്‍വെ എന്ന തന്റെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ മാഗ്നസ് കാള്‍സന്‍ തന്റെ താരപദവി എല്ലാം മാറ്റിവെച്ച് എത്തിയിരുന്നു. താരതമ്യേന ദുര്‍ബ്ബല ടീമായതിനാല്‍ നോര്‍വ്വെയ്‌ക്ക് മത്സരിക്കാന്‍ ഇരിപ്പിടം കിട്ടിയത് രണ്ടാമത്തെ ഹാളിലായിരുന്നു. ഇവിടെ കാണികളും കളിക്കാരും കൂടുതലുള്ള ഹാളായതിനാല്‍ ശ്വാസംമുട്ടിയാണ് കാള്‍സന്‍ കളിച്ചിരുന്നത്. അഞ്ച് തവണ ലോകചാമ്പ്യനായിരുന്നിട്ടും പരിമിതികള്‍ എല്ലാം ഉള്‍ക്കൊണ്ട് അദ്ദേഹം വിനീതനായി തന്റെ രാജ്യത്തിന് വേണ്ടി മത്സരത്തില്‍ പങ്കെടുത്തു.  

Tags: അര്‍ക്കാഡി വൊര്‍കോവിച്ചെസ്മാഗ്നസ് കാള്‍സണ്‍ഇയാന്‍ നെപോമ്നിയാച്ചിബോബി ഫിഷറാചെസ്സ്ഗാരി കാസ്പറോവ്ഡിങ്ങ് ലിറന്‍44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്ഫിഡെ ചെസ്ചെസ് ഒളിമ്പ്യാഡ് 2022
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

Sports

ഏഴാം റൗണ്ടില്‍ നെപൊമ്‌നിയാഷി

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies