Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അമൃത മഹോത്സവത്തില്‍ കല്ലുകടിയോ?

1930 ലെ ലാഹോര്‍ കോണ്‍ഗ്രസ്സില്‍ പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം അംഗീകരിക്കപ്പെട്ടപ്പോള്‍. ഡോ. ഹെഡ്‌ഗേവാര്‍ അതിന്റെ പ്രാധാന്യത്തെ സംഘ സ്വയംസേവകരെ ബോധ്യപ്പെടുത്തുകയും, ഓരോ ശാഖയും അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രമേയം നേതൃത്വത്തിനയക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. അതേ വര്‍ഷത്തില്‍ ഗാന്ധിജി ഉപ്പുസത്യഗ്രഹം നടത്തിയപ്പോള്‍ രാജ്യമെങ്ങും അതിന്റെ പ്രതിഫലനമുണ്ടായി. നാഗ്പൂരില്‍ കടലില്ല, പക്ഷേ അവിടെയടുത്ത് വനങ്ങളുണ്ട്. വനത്തിലെ വിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ ഡോക്ടര്‍ജിയുടെ നേതൃത്വത്തില്‍ ജംഗല്‍ സത്യഗ്രഹം നടത്തി ഒട്ടേറെപ്പേര്‍ ജയിലിലായി.

പി. നാരായണന്‍ by പി. നാരായണന്‍
Aug 21, 2022, 06:00 am IST
in Varadyam

നാം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിച്ചതിനിടയ്‌ക്ക് ആത്മാഭിമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും ഉദ്ഘോഷങ്ങളും ആര്‍പ്പുവിളികളും കേട്ടു പുളകംകൊണ്ടിരിക്കുന്ന ഈയവസരത്തില്‍ അസൂയയുടെയും അസഹിഷണുതയുടെയും ഓരിയിടലുകളും ധാരാളം കേട്ടു, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യലബ്ധി മുതല്‍ ദശാബ്ദങ്ങളോളം അധികാരം കൈയടക്കി വാണ കുടുംബത്തിന്റെ അവശേഷിപ്പുകാര്‍, തങ്ങളുടെ വാഴ്ചക്കാലത്തെ ചെയ്തികളുടെ അനിവാര്യഫലങ്ങളായ കോടതിയും ജാമ്യവുമായി, കുറ്റാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനുത്തരം മുട്ടിയും കഴിയുന്നതിന്റെ ഗതികേടിലാണ്. അവരുടെ ചെല്ലപ്പെട്ടിയെടുപ്പുകാരായ നേതൃമ്മന്യന്മാര്‍ തങ്ങള്‍ക്കാവും വിധം രക്ഷപ്പെടുത്താന്‍ നോക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകുമെന്നു തോന്നുന്നില്ല. അതിനാല്‍ അവര്‍ അരിശം തീര്‍ക്കുന്നത് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയെയും രാഷ്‌ട്രീയ സ്വയംസേവക സംഘത്തെയുംപുലഭ്യം പറഞ്ഞുകൊണ്ടാണ്.  തങ്ങളുടെ ചെയ്തികളുടെ യാഥാര്‍ത്ഥ്യം ഭാരതത്തിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതിനാലാണ് തുടര്‍ച്ചയായ രണ്ടു തെരഞ്ഞെടുപ്പുകളിലും ഔപചാരിക പ്രതിപക്ഷമാകാന്‍ ആവശ്യമായത്ര സീറ്റുകളില്‍ പോലും ജയിക്കാന്‍ കഴിയാത്ത ഗതികേടിലായത് എന്നുപോലും അവര്‍ കരുതുന്നില്ല. പണ്ടാരോ  ചെയ്ത സേവനങ്ങളുടെയുംനേട്ടങ്ങളുടെയും തഴമ്പ് ഇപ്പോഴും തങ്ങള്‍ക്കുണ്ട് എന്നാണവരുടെ നാട്യം.

ആര്‍എസ്എസും ഹിന്ദു മഹാസഭയുമൊന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ചിട്ടില്ലെന്നും, ബ്രിട്ടീഷ് ഭരണവുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നുവെന്നും, സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തുവെന്നുമൊക്കെയാണ് അക്കൂട്ടര്‍ തട്ടിവിടുന്നത്. ഗാന്ധിജി വധത്തിന് ഉത്തരവാദിത്തം സംഘത്തിനാണെന്ന് ആരോപണമുന്നയിച്ച രാഹുല്‍ഗാന്ധി മഹാരാഷ്‌ട്രയിലെ ഒരു കോടതിയില്‍ ഹാജരായി മാപ്പു പറഞ്ഞ് തടികഴിച്ചിലാക്കിയത് അടുത്തകാലത്താണല്ലോ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖപപത്രമായ ദേശാഭിമാനിയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേ ആരോപണമുന്നയിച്ച് കേസിലായപ്പോള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പപേക്ഷിച്ചു. അന്നത്തെ പത്രാധിപര്‍ വി.ടി.ഇന്ദുചൂഡന്‍ 1978 ല്‍ സംഘത്തിന്റെ സര്‍സംഘചാലക് ബാളാ സാഹിബ് ദേവറസിന്റെ ആലുവാ സന്ദര്‍ശനവേളയില്‍ ശിവരാത്രി മണപ്പുറത്തു നടന്ന സ്വീകരണത്തിന്റെ അധ്യക്ഷനാകുകയും ചെയ്തു.

സംഘം സ്ഥാപിച്ച ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ വിദ്യാര്‍ത്ഥിയായിരുന്ന 20-ാം നൂറ്റാണ്ടിന്റെ പ്രഥമ ദശകം മുതല്‍ ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ കനല്‍വഴികള്‍ താണ്ടി വളര്‍ന്നയാളായിരുന്നു. കല്‍ക്കത്തയില്‍ സ്വാതന്ത്ര്യപ്രേമികള്‍ക്കായി നടത്തപ്പെട്ട നാഷണല്‍ മെഡിക്കല്‍ കോളജിലെ പഠനം അദ്ദേഹത്തെ വിപ്ലവകാരികളുടെ മുന്‍നിരക്കാരനായി. 1921 ലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ നിന്ന് ഗാന്ധിജിയുടെ ആഹ്വാനത്തെ കൈക്കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെയും സഹതടവുകാരെയും സ്വീകരിച്ചാനയിച്ച ഘോഷയാത്രയിലും തുടര്‍ന്നു നടന്ന യോഗത്തില്‍ പ്രസംഗിക്കാനും,

കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളായ പണ്ഡിത് മോത്തിലാല്‍ നെഹ്‌റു, വിഠല്‍ഭായി പട്ടേല്‍, ഹക്കിം അജ്മല്‍ ഖാന്‍, ഡോ. അന്‍സാരി, സി.രാജഗോപാലാചാരി, കസ്തൂരിരംഗ അയ്യങ്കാര്‍ (ഹിന്ദു പത്രത്തിന്റെ സ്ഥാപകന്‍) എന്നിവര്‍ ഉണ്ടായിരുന്നു. വി.ഡി. സതീശനെപ്പോലെ ഓരോ വാക്കിലും സംഘത്തെ അധിക്ഷേപിക്കുന്നവര്‍ ഇവരാരായിരുന്നുവെന്നന്വേഷിച്ചറിയുന്നതു നന്നായിരിക്കും.

1930 ലെ ലാഹോര്‍ കോണ്‍ഗ്രസ്സില്‍ പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം അംഗീകരിക്കപ്പെട്ടപ്പോള്‍. ഡോ. ഹെഡ്‌ഗേവാര്‍ അതിന്റെ പ്രാധാന്യത്തെ സംഘ സ്വയംസേവകരെ ബോധ്യപ്പെടുത്തുകയും, ഓരോ ശാഖയും അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രമേയം നേതൃത്വത്തിനയക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. അതേ വര്‍ഷത്തില്‍ ഗാന്ധിജി ഉപ്പുസത്യഗ്രഹം നടത്തിയപ്പോള്‍ രാജ്യമെങ്ങും അതിന്റെ പ്രതിഫലനമുണ്ടായി. നാഗ്പൂരില്‍ കടലില്ല, പക്ഷേ അവിടെയടുത്ത് വനങ്ങളുണ്ട്. വനത്തിലെ വിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ ഡോക്ടര്‍ജിയുടെ നേതൃത്വത്തില്‍ ജംഗല്‍ സത്യഗ്രഹം നടത്തി ഒട്ടേറെപ്പേര്‍ ജയിലിലായി.

സംഘം ത്രിവര്‍ണ പതാകയെ അവഹേളിച്ചവരാണ് എന്നും കോണ്‍ഗ്രസ്സുകാര്‍ ആക്ഷേപിക്കുന്നുണ്ട്. സംഘം ഉപയോഗിക്കുന്നത് ഭഗവധ്വജമാണ്. അതനാദികാലം മുതല്‍ ഭാരതത്തിന്റെ പവിത്ര പ്രതീകമാണത്. അതിന് വേണ്ടതായ ആദരവോടും ഭക്തിയോടും കൂടിയാണുപയോഗിക്കുന്നത്. അതിന്നായി സംഘത്തില്‍ നിശ്ചിതമായ ചട്ടങ്ങളുമുണ്ട്. ദേശീയപതാകയുടെ മേല്‍ഭാഗത്തെ കുങ്കുമ വര്‍ണംതന്നെയാണ് ഭഗവധ്വജത്തിനും. ആ പതാക തുടക്കം മുതല്‍ തന്നെ അവസരോചിതായി നിയമാനുസൃതം ഉപയോഗിച്ചുവരുന്നു. തിമിരം ബാധിച്ചവരുടെ കണ്ണുകള്‍ക്കതു കാണാന്‍ കഴിയില്ല എന്നേയുള്ളൂ.

സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും സംഘം ആചരിക്കുന്നില്ല എന്നും കോണ്‍ഗ്രസ് നേതൃമ്മന്യന്മാര്‍ ആക്ഷേപിച്ചുകണ്ടു. ആദ്യകാലങ്ങളില്‍ സ്വാതന്ത്ര്യദിനം വിഭജനവിരുദ്ധ ദിനമായും, റിപ്പബ്ലിക് ദിനം ഐക്യദാര്‍ഢ്യ ദിനമായും ആചരിച്ചിരുന്നു. സംഘകാര്യാലയങ്ങളില്‍ ആ ദിവസങ്ങളില്‍ ദേശീയ പതാകയുയര്‍ത്തുന്നതും പതിവാണ്.

കൊല്ലത്തും ആലുവയിലും നടത്തപ്പെട്ട സംസ്ഥാനതല സംഘശിബിരിങ്ങള്‍ ജനുവരി 26 ഇടയ്‌ക്കു വരുന്ന ദിവസങ്ങളിലായിരുന്നു. പ്രഭാതത്തില്‍ പൂര്‍ണ ഗണവേഷത്തില്‍ ശിബിരാംഗങ്ങള്‍ പതാകയുയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കുകയും, സര്‍സംഘചാലക് സുദര്‍ശന്‍ ജി സംസാരിക്കുകയുമുണ്ടായി. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട്ടെ കര്‍ണികയമ്മന്‍ ഹൈസ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്ത് പതാകയുയര്‍ത്തിയതിന് കേരള സര്‍ക്കാര്‍ സര്‍സംഘചാലക് മോഹന്‍ഭാഗവതിനും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ കേസെടുത്തത് വാര്‍ത്തയായിരുന്നു. പാലക്കാട്ടെ കല്ലേക്കാട്ടു വ്യാസ വിദ്യാപീഠത്തില്‍ നടത്തപ്പെട്ട സംസ്ഥാന സംഘകാര്യകര്‍തൃ ശിബിരത്തില്‍ ജനുവരി 26 ന്റെ പതാകയുയര്‍ത്തിയത് മോഹന്‍ജി ഭാഗവത് തന്നെയായിരുന്നു. അന്നവിടെ പുരാവസ്തു ഗവേഷണ വിദഗ്‌ദ്ധന്‍ കെ.കെ. മുഹമ്മദും സംസാരിച്ചിരുന്നു. അന്നതു പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചൂടുള്ള വാര്‍ത്തയായി. മുന്‍പത്തേതുപോലെ വ്യാസവിദ്യാപീഠത്തിനെതിരെയും നടപടിയുണ്ടാകുമോ എന്ന് മാധ്യമങ്ങള്‍ അഭ്യൂഹിച്ചു. സംഘത്തെ ആക്ഷേപിക്കാന്‍ കാരണങ്ങള്‍ ചികഞ്ഞു നടന്നവര്‍ക്ക് അതു നിരാശയാണ് നല്‍കിയത്.

സംഘം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ല എന്നാക്ഷേപിക്കുന്നവര്‍ ഒരു കാര്യം മറക്കുന്നു. സംഘസ്ഥാപകന്‍ തന്നെ വിപ്ലവകാരിയായിരുന്നെന്നും, അതില്‍ പങ്കെടുത്ത് തടവില്‍ രണ്ടുതവണ കഴിഞ്ഞിട്ടുണ്ട് എന്നുമാണത്. സംഘത്തിലെ അംഗങ്ങള്‍ക്കു സ്വന്തം നിലയ്‌ക്കു സമരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം പ്രേരണയും നല്‍കി. ഡോക്ടര്‍ജിക്കു വിപ്ലവകാരികളോട് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. ലാഹോര്‍ ഗൂഢാലോചന കേസില്‍ ഭഗത് സിങ്ങിനോടൊപ്പം പങ്കെടുത്ത രാജ്ഗുരുവിനെ,ഡോക്ടര്‍ജിയുടെ അടുത്തേക്ക് പഞ്ചാബ് വിപ്ലവകാരികള്‍ അയച്ചു. ഡോക്ടര്‍ജി രാജ്ഗുരുവിനെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ ഭയ്യാജി ദാണിയെ ഏല്‍പ്പിച്ചു. അവിടെ സുരക്ഷിതനായി കഴിയവേ രാജ്ഗുരു കൂട്ടുകാരെ കാണാനുഴറി സ്വയം പുറപ്പെട്ട് പിടിയിലായി. ക്വിറ്റിന്ത്യാ പ്രക്ഷോഭകാലത്ത് ജയപ്രകാശ് അടക്കമുള്ള നേതാക്കള്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു. അരുണാ ആസഫ് അലിക്ക് സ്വന്തം വീട്ടില്‍ താമസ സൗകര്യം നല്‍കിയതും ദല്‍ഹി സംഘചാലകന്‍ ലാലാഹന്‍സ് രാജഗുപ്തയായിരുന്നു.

അമൃത മഹോത്സവം സ്വന്തം മഹോത്സവമാക്കിത്തീര്‍ക്കാന്‍ കഴിയാത്തവരുടെ കാമം കരഞ്ഞുതീര്‍ക്കുന്നതാണ് നാമിവിടെ കാണുന്നത്. ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷു സാമ്രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത് ജീവന്‍ വെടിഞ്ഞവരുടെ ഓര്‍മയ്‌ക്ക് അവര്‍ പണിത ഇന്ത്യാ ഗേറ്റും, അവരുടെ പാര്‍ലമെന്റു മന്ദിരവും മറ്റും തലയിലേറ്റി നില്‍ക്കുകയായിരുന്നല്ലൊ ഇതുവരെ നാം. സ്വതന്ത്രഭാരതത്തിനു വേണ്ടി പൊരുതി മരിച്ച ഭടന്മാര്‍ക്ക് സ്മാരകം നിര്‍മിച്ചില്ലായിരുന്നു. സ്മാരകങ്ങളുയര്‍ന്നത് ആര്‍ക്കൊക്കെയാണെന്നു പറയാത്തതാണു നല്ലത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോഴാണ് ഇതിനൊക്കെ മാറ്റം വന്നു തുടങ്ങിയത്. അമൃത മഹോത്സവം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം മുഴുമിച്ചശേഷമാവും എന്നുറപ്പാണ്.  

Tags: Independence Dayഅമൃത് മഹോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ് ഗണഗീതം; മന്ത്രി ശിവൻകുട്ടിക്കും ഡിഫിക്കും യൂത്ത് കോൺഗ്രസിനും അറിയാത്ത കുറച്ച് പേരുകളുണ്ട്, അവർ ആരൊക്കെയെന്ന് നോക്കാം

World

ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ഇന്ത്യയും യുഎസും ഇന്നത്തെ ആധുനിക വെല്ലുവിളികളെ നേരിടണം : ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിൽ മാർക്കോ റൂബിയോ

India

ഇന്ന് ചരിത്ര ദിനമാണ്, ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് തകർക്കപ്പെടും ; തുടർച്ചയായി പന്ത്രണ്ടാം തവണ പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും

The President of India, Smt. Droupadi Murmu addresses to the Nation on the Eve of the 79th Independence Day via video message on August 14, 2025.
India

വിഭജനത്തിന്റെ വേദന മറക്കരുത്: രാഷ്‌ട്രപതി

India

പാകിസ്ഥാനിൽ വെടിവച്ച് സ്വാതന്ത്ര്യദിനാഘോഷം : മൂന്ന് മരണം ; 60 ലധികം പേർക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.