Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലഫ്. കേണല്‍ മോഹന്‍ലാല്‍ തൊട്ടറിഞ്ഞു ഇന്ത്യയുടെ ആത്മനിര്‍ഭര്‍ വിക്രാന്തിനെ….തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച വിമാനവാഹിനിക്കപ്പലിനെ…

നടന്‍ മോഹന്‍ലാല്‍ വെറും നടന്‍ മാത്രമല്ല. ഇന്ത്യന്‍ സേനയ്‌ക്ക് ഇദ്ദേഹം ലഫ്. കേണല്‍ മോഹന്‍ലാലാണ്. ആ പരിഗണനയില്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രത്യേക അതിഥിയായി "മെയ്ക് ഇന്‍ ഇന്ത്യ" എന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമായി നിര്‍മ്മിക്കപ്പെട്ട ഐഎന്‍എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ നടന്നു കണ്ടു.

Janmabhumi Online by Janmabhumi Online
Aug 7, 2022, 08:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: നടന്‍ മോഹന്‍ലാല്‍ വെറും നടന്‍ മാത്രമല്ല. ഇന്ത്യന്‍ സേനയ്‌ക്ക് ഇദ്ദേഹം ലഫ്. കേണല്‍ മോഹന്‍ലാലാണ്. ആ പരിഗണനയില്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രത്യേക അതിഥിയായി “മെയ്ക് ഇന്‍ ഇന്ത്യ” എന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമായി നിര്‍മ്മിക്കപ്പെട്ട ഐഎന്‍എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ നടന്നു കണ്ടു.  

33 നീലത്തിമിംഗലങ്ങളുടെ വലിപ്പമുള്ള ഈ വിമാനവാഹിനിക്കല്‍ നടന്നു കാണണമെങ്കില്‍ എട്ട് കിലോമീറ്റര്‍ ദൂരം നടക്കണം. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കാന്‍ പോകുന്ന വിക്രാന്ത് കാണാന്‍ ഔദ്യോഗികവേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. നേവി ബ്ലൂ കോട്ടും അതിന് ചേര്‍ന്ന ടൈയും ധരിച്ച് ലഫ്. കേണല്‍ മോഹന്‍ലാലായി.  

“ഈ അസാമാന്യ അവസരം കൈവന്നതില്‍ ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. കമാന്‍റിംഗ് ഓഫീസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹര്‍കെ, കൊച്ചിന്‍ ഷിപ് യാര്‍ഡ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ മധുനായര്‍ എന്നിവരുടെ  ഊഷ്മള സ്വീകരണത്തിന് നന്ദി”- മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.  

“ഈ അസാമാന്യ സവിശേഷതകള്‍ കാണുമ്പോള്‍ ഈ കപ്പല്‍ നിര്‍മ്മിച്ച എല്ലാവര്‍ക്കും ആനന്ദത്തോടെ സല്യൂട്ട് നല്‍കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. കടലില്‍ ഇവള്‍ എപ്പോഴും വിജയം വരിയ്‌ക്കട്ടെ”- ആശംസകള്‍ നേര്‍ന്ന് മോഹല്‍ലാല്‍ കുറിയ്‌ക്കുന്നു. മോഹന്‍ലാലിനൊപ്പം വിക്രാന്ത് നടന്നുകാണാന്‍ മേജര്‍ രവിയും ഉണ്ടായിരുന്നു.  

മോഹന്‍ലാല്‍ ഐഎന്‍എസ് വിക്രാന്ത് എന്നല്ല, ഐഎസി വിക്രാന്ത് എന്നാണ് വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത്. അങ്ങിനെ തന്നെയാണ് സേനയും പുതിയ വിക്രാന്തിനെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഐഎസി എന്നാല്‍ (ഇന്‍ഡിജിനസ് എയര്‍ ക്രാഫ്റ്റ് കാരിയര്‍) മലയാളത്തില്‍ പറഞ്ഞാല്‍ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി എന്നര്‍ത്ഥം. അതെ വിക്രാന്ത് 100 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചത്.  

മോദിയുടെ പ്രഖ്യാപിതലക്ഷ്യമായ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായി പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎസി വിക്രാന്ത് അവിശ്വസനീയമായ് സ്വപ്നസാക്ഷാല്‍ക്കാരമാണ്.  45,000 ടണ്‍ കേവുഭാരവുമുള്ള 20,000 കോടി രൂപ ചെലവില്‍ ഒരു വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യം നിര്‍മ്മിച്ചുവെന്നത് അവിശ്വസനീയമാണ്. ആഗസ്ത് 15ന് ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി മോദി കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കും.  

ഐഎന്‍എസ് വിക്രാന്തിന്റെ ആപ്തവാക്യം ഋഗ്വേദത്തില്‍ നിന്നാണ് കടം കൊണ്ടിട്ടുള്ളത്. “ജയേമ സം യുധി സ്പൃധ:”. ഇതിന്റെ അര്‍ത്ഥം ഇതാണ്:  “യുദ്ധം ചെയ്യാന്‍ വരുന്നവരെ ഞാന്‍ പരാജയപ്പെടുത്തും.”. ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ആപ്തവാക്യവും ഇതു തന്നെ.  

ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും വലിയ പടക്കപ്പലായ വിമാനവാഹിനിക്കപ്പലാണ് ഐഎസി വിക്രാന്ത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നാവികസേനയുടെ ഭാഗമാകും.  തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ആറു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുകയാണ്. കേരളത്തിനും ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ട്. ഒരു വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കപ്പല്‍ശാലയാവുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്.  

കപ്പലിന്റെ തദ്ദേശീയ രൂപകല്‍പ്പനയും നിര്‍മ്മാണവും എല്‍ ആന്‍റ് ടിയുടേതാണ്. വൈദ്യുതോല്‍പാദനത്തിന് ഉപയോഗിക്കുന്നത് മൂന്ന് മെഗാവാട്ടിന്റെ എട്ട് ഡീസല്‍ ജനറേറ്ററുകളാണ്. കപ്പലിനുള്ളില്‍ ഉപയോഗിച്ചിട്ടുള്ളത് 3000 കിലോമീറ്റര്‍ നീളമുള്ള ഇലക്ട്രിക് കേബിളുകളാണ്.  

പൊതുമേഖല സ്ഥാപനമായ ഭെല്‍ (ഭാരത് ഹെവി ഇലക്ട്രിക് ലി.) ആണ് കേന്ദ്രീകൃത നിയന്തണ സംവിധാനം ഒരുക്കിയിരിക്കുന്നത്. കപ്പലിനെ ശരിയായ ദിശയില്‍ നയിക്കുക എന്നതാണ് ഷിപ്സ് കണ്‍ട്രോള്‍ സെന്‍റിന്റെ കര്‍ത്തവ്യം.  

വിമാനങ്ങള്‍ കപ്പലിലേക്ക് പറന്നിറങ്ങാനുള്ള സംവിധാനവും വിമാനവാഹനിയിലേക്ക് ഇറങ്ങുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിക്കാനുള്ള സൗകര്യം ഹാംഗറിലുണ്ട്. 360 ഡിഗ്രിയില്‍ വിമാനത്തെ തിരിക്കാനുള്ള ടേണ്‍ ടേബിളും ഇവിടെയുണ്ട്.  

കൂറ്റന്‍ അടുക്കളയും ചെറിയൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ഉള്ളിലുണ്ട്. കപ്പലിന്റെ പ്രധാന കണ്‍ട്രോള്‍ സെന്‍റര്‍ ബ്രിഡ്ജാണ്. 180 ഡിഗ്രി വരെ കാണാവുന്ന ബ്രിഡ്ജാണ്. കമാന്‍റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഓഫീസറും ഇവിടെയാണ്. റഡാറുകള്‍, ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡും ഗതി നിര്‍ണ്ണയിക്കാനുള്ള ജിറോ കോംപസും ഇവിടെയുണ്ട്. യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനുള്ള ഫ്ളൈറ്റ് ഡെക്കും പ്രധാനമാണ്.  

കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ടായിരത്തിലേറെ പേരും വിവിധ വ്യവസായ മേഖലകളിള്‍ നിന്നുള്ള 12000 പേരും വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായി. 

Tags: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്@Mohanlalഐഎസി വിക്രാന്ത്പ്രധാനമന്ത്രി മോദിവിക്രാന്ത്നരേന്ദ്രമോദിഇന്ത്യന്‍ നേവിഐഎന്‍എസ് വിക്രാന്ത്ഡിഫന്‍സ് പിആര്‍ഒ കൊച്ചിമോഹന്‍ലാല്‍ഋഗ് വേദംആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍make in indiaപ്രധാനമന്ത്രി നരേന്ദ്രമോദി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)
India

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

Kerala

അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ: പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും, തിരഞ്ഞെടുപ്പ് ഉണ്ടാകില്ല

India

ഗുനിയയിലേക്ക് ലോക്കോമോട്ടീവുകള്‍ കയറ്റുമതി ചെയ്ത് ഭാരതം

Entertainment

മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ

പുതിയ വാര്‍ത്തകള്‍

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies