Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലാവസ്ഥാ മാറ്റം: ഇനിയൊരു തിരിച്ചുപോക്ക് അസാധ്യം

കനത്തമഴയില്‍ അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറക്കുന്നതും നദികളും കൈവഴികളും നിറയുന്നതും ഇപ്പോള്‍ ആവര്‍ത്തിക്കുന്നു. ശാസ്ത്രീയ പഠനം നടത്തി ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണം. ജനങ്ങളെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്ത് എല്ലാ സൗകര്യത്തോടും കൂടി മാറ്റിത്താമസിപ്പിക്കുകയെന്നത് പ്രായോഗികമല്ല. പ്രകൃതി ദുരന്തങ്ങളുടെ തീവ്രത കുറയ്‌ക്കാനും ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് നടപടി വേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 06:00 am IST
in Editorial

ഡോ. ഗോപകുമാര്‍ ചോലയില്‍

സംസ്ഥാനത്ത് ഏതാനും വര്‍ഷങ്ങളായി അനുഭവപ്പെടുന്ന കാലാവസ്ഥ മാറ്റങ്ങളെ താല്‍ക്കാലിക പ്രതിഭാസമെന്ന് പറഞ്ഞ് എഴുതിത്തള്ളേണ്ടവയല്ല. കാലവര്‍ഷത്തിലടക്കം മഴയുടെ സ്വഭാവവും പെയ്‌ത്തുരീതികളും അടിമുടി മാറിക്കഴിഞ്ഞു. ഇതോടൊപ്പം മറ്റ് ഋതുക്കളിലും തീവ്രമായ മാറ്റം പ്രകടം.

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം പാതിയിലാണ് അടുത്തകാലങ്ങളില്‍ അധികമായി മഴ കിട്ടുന്നത്. തുലാമഴ ചിലപ്പോള്‍ ഗണ്യമായി കുറയുകയും മറ്റു ചിലപ്പോള്‍ കൂടുകയും ചെയ്യുന്നു. ഈ രണ്ട് സമയങ്ങളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീതികള്‍ ഒഴിയുന്നില്ല. മഴ ചിലപ്പോള്‍ ഡിസംബറിലും ജനുവരിയിലും വരെ തുടരുന്നു. ശൈത്യകാലത്ത് ശീതതരംഗവും കനത്ത മഴയും എത്തുന്നത് വന്‍ കൃഷി നാശത്തിനിടയാക്കുന്നുണ്ട്. വേനല്‍ക്കാലത്ത് ഉഷ്ണതരംഗവും സൂര്യാതപം പോലുള്ളവയും ഏറി വരുന്നു. ഇത്തരത്തില്‍ എല്ലാ സീസണുകളിലും ഒരു വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം തീവ്രമായ മാറ്റമാണ് പ്രകടമാകുന്നത്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചൂടു കൂടി വരികയാണ്. ഇത്തരത്തില്‍ ചൂട് വര്‍ദ്ധിക്കാന്‍ മുഖ്യകാരണം ആഗോളതാപനമാണ്. ആഗോളതാപനം 1.5 സെന്റീ ഗ്രേഡില്‍ നിയന്ത്രിക്കണമെന്നായിരുന്നു 2015ലെ പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ ആഖ്യാനം. എന്നാല്‍ നിലവില്‍ തന്നെ ഇത് 1850കളിലെ വ്യവസായ വിപ്ലവ കാലഘട്ടത്തെ അപേക്ഷിച്ച് 1.2 ഡിഗ്രിക്ക് മുകളിലെത്തി. 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ചൂട് 1.5 ഡിഗ്രിക്ക് മുകളിലെത്തിയേക്കുമെന്നാണ് ശാസ്ത്രലോകം പറയാതെ പറയുന്നത്.

2100 ഓടെ മൂന്ന് ഡിഗ്രിക്ക് മുകളിലെത്തുമെന്നാണ് കാലാവസ്ഥാ മോഡലുകളെല്ലാം പ്രവചിക്കുന്നത്. ഇത് രണ്ട് ഡിഗ്രിക്ക് മുകളില്‍ പോകരുതെന്നായിരുന്നു ഉച്ചകോടിയിലെ തീരുമാനം. ഇക്കാര്യങ്ങളിലെല്ലാം വലിയ തര്‍ക്കം ശാസ്ത്ര ലോകത്ത് തുടരുന്നു. കേരളത്തിലടക്കം 10 മുതല്‍ 15 വര്‍ഷം കഴിയുമ്പോള്‍ കാലാവസ്ഥാ മാറ്റം സര്‍വസാധാരണമാകും. വരും കാലങ്ങളില്‍ ഋതുക്കള്‍ അനുസരിച്ചുള്ള കാലാവസ്ഥ തന്നെ ഇല്ലാതാകും.

കോട്ടയവും കുട്ടനാടും അടക്കമുള്ള മേഖലകള്‍ ഇതിന്റെ നിലവിലെ ഉദാഹരണങ്ങളാണ്. കുട്ടനാട് പോലുള്ള മേഖലയില്‍ നിന്ന് ജനങ്ങളുടെ പലായനം ആരംഭിച്ച് കഴിഞ്ഞു. ഹൈറേഞ്ചില്‍ നിന്നും വര്‍ഷങ്ങളായി ആളുകള്‍ ഒഴിഞ്ഞുപോകുന്നു. ഭാവിയില്‍ തീരദേശത്ത് നിന്നും ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞു തുടങ്ങും. കോട്ടയത്തെ മാറ്റം അസാധാരണമാണ്. ഉയര്‍ന്ന ചൂടിന് പേര് കേട്ട പാലക്കാടും പുനലൂരിലും ചൂട് കൂടുന്നതിന് ഏറെ മുമ്പ് മധ്യകേരളത്തിലുള്‍പ്പെടുന്ന കോട്ടയത്താണ് വലിയ മാറ്റങ്ങളുണ്ടായത്. ജില്ലയില്‍ ലഭിക്കുന്ന മഴയുടെ തോതും കൂടി. റബര്‍ കൃഷിയുള്ള മേഖലയില്‍ പാരിസ്ഥിതികമായി വന്‍ മാറ്റം വരുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കനത്തമഴ താങ്ങാനുള്ള ശേഷി എങ്ങും ഇല്ലാതായി. പശ്ചിമഘട്ടത്തിലെ ഒരു ക്വാറി പോലും പ്രശ്‌നമുണ്ടാക്കാത്തതല്ല.

പഠനത്തിന് ശാസ്ത്രജ്ഞരെത്തിയാല്‍ പോലും ഇവിടേക്ക് കയറ്റിവിടാന്‍ പാറമട മുതലാളിമാര്‍ തയ്യാറാകാറുമില്ല. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് പോലുള്ള ജില്ലകളുടേയും നിലവിലെ സ്ഥിതി ആശാവഹമാണ്. ഇടനാട് സുരക്ഷിതമെന്ന് കരുതിയിരുന്നവര്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച അത്ര ശക്തമല്ലാത്ത മഴയില്‍ പോലും കേരളത്തിന്റെ സ്ഥിതി അതീവ മോശമാണ്.

കനത്തമഴയില്‍ അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറക്കുന്നതും നദികളും കൈവഴികളും നിറയുന്നതും ഇപ്പോള്‍ ആവര്‍ത്തിക്കുന്നു. ശാസ്ത്രീയ പഠനം നടത്തി ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണം. ജനങ്ങളെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്ത് എല്ലാ സൗകര്യത്തോടും കൂടി മാറ്റിത്താമസിപ്പിക്കുകയെന്നത് പ്രായോഗികമല്ല. പ്രകൃതി ദുരന്തങ്ങളുടെ തീവ്രത കുറയ്‌ക്കാനും ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് നടപടി വേണ്ടത്.  

ഒരു പ്രശ്‌നം വരുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യുകയും പിന്നീട് ഇത് മനഃപൂര്‍വം മറക്കുന്നതുമാണ് നിലവിലെ പ്രവണത. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയം കാണുകയോ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളോ പാടില്ല. മാറുന്ന കാലാവസ്ഥ പിടിച്ചു നിര്‍ത്താന്‍ വന്‍ മുന്നൊരുക്കങ്ങള്‍ തന്നെ വേണം. ഇതിനെ മറികടക്കുകയെന്നതാകും വരും കാലത്ത് ലോകരാജ്യങ്ങള്‍ക്കു മുന്നിലുള്ള വലിയ വെല്ലുവിളി. ഭരണകൂടം, അധികാരികള്‍, ശാസ്ത്രജ്ഞര്‍, സാധാരണ ജനങ്ങള്‍ തുടങ്ങി എല്ലാവരുടേയും പങ്കാളിത്തമുണ്ടാക്കി കൂട്ടായ മുന്നൊരുക്കം തന്നെ ഇതിനായി വേണം.

നമ്മുടെ കൃഷി രീതികള്‍, റോഡ്, കെട്ടിട നിര്‍മാണം, പാറ, മണ്ണ് ഖനനം, പരിസ്ഥി ലോല മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, മരം മുറി തുടങ്ങിയവ കൃത്യമായി നിയന്ത്രിക്കേണ്ടതും മാറ്റങ്ങള്‍ വരുത്തേണ്ടതും അനിവാര്യം. കാലാവസ്ഥാപരമായ മാറ്റങ്ങള്‍ കൃത്യമായി പഠിച്ച് താല്‍ക്കാലിക, ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കണം. ഏത് ഭരണകൂടം വന്നാലും ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അതിജീവനം പ്രായോഗികമല്ലാതാകും.

മാസങ്ങളായി മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനായിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ ദുരിതങ്ങളുടെ സ്വന്തം നാടായി മാറി. കനത്ത മഴ പെയ്യുമ്പോള്‍ അറബിക്കടല്‍ വെള്ളമെടുത്തില്ലെങ്കില്‍ അത് കേരളത്തെ പ്രളയത്തില്‍ മുക്കും. അടുത്ത മഴപ്പെയ്‌ത്ത് നോക്കി ജനങ്ങള്‍ മാറി താമസിക്കാന്‍ ഒരുങ്ങി ഇരിക്കേണ്ട ഗതികേടിലാണിപ്പോള്‍.

കൃത്യമായി ഏതൊക്കെ സ്ഥലത്ത് എത്ര അളവില്‍ മഴ ലഭിക്കുമെന്നത് മുന്‍കൂട്ടി പറയുക പ്രായോഗികമല്ല. പ്രകൃതിയിലെ മാറ്റം അത്ര വേഗത്തിലാണ്. നിരവധി കാലാവസ്ഥാ മോഡലുകളുടെ കാലാവസ്ഥാ പ്രവചനം വ്യത്യസ്തമാണ്. കൃത്യമായ മുന്നൊരുങ്ങള്‍ എടുത്തില്ലെങ്കില്‍ ഭാവിയില്‍ കേരളം അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ ശ്വാസംമുട്ടി ജീവിക്കുന്ന ഭൂപ്രദേശമായി മാറും.

Tags: Climate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പകൽ രാത്രിയാകും , ആകാശം ഇരുട്ട് മൂടും ; നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ലോകം

News

മൂടൽമഞ്ഞ് കനത്തു; ആകാശ-റെയിൽ യാത്രകൾ തടസ്സപ്പെട്ടു, തുടർന്നേക്കാം

Kerala

കാലാവസ്ഥ: നാളെയും മഴ തുടരും; പാലക്കാട്ടും ഇടുക്കിയിലും മലപ്പുറത്തും അവധി

Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.