Categories: India

ഹണിമൂണ്‍ യാത്രയ്‌ക്കിടെ തര്‍ക്കം: ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തില്‍ തളളി ഭര്‍ത്താവ്; ഭാര്യ ഒളിച്ചോടിയെന്നും നുണ; കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങളാല്‍

ഒരു മാസം മുമ്പാണ് യുവതിയെ കാണാതായത്. ആന്ധ്രാപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശിക്കുന്നതിനിടെ ഭാര്യ കടന്നുകളഞ്ഞെന്നായിരുന്നു മദന്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.

Published by

ചെന്നൈ: ഹണിമൂണിനിടെ ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.  ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ് ശെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് മദനെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.

ഒരു മാസം മുമ്പാണ് യുവതിയെ കാണാതായത്. ആന്ധ്രാപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശിക്കുന്നതിനിടെ ഭാര്യ കടന്നുകളഞ്ഞെന്നായിരുന്നു മദന്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. പല തവണ മകളെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് യുവതിയെ കൊന്നതെന്ന് തെളിഞ്ഞത്.

ചെന്നൈ പോലീസ് അന്ധ്രാ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍, മദന്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ വരുന്നതിന്റെയും, തിരികെ ഒറ്റയ്‌ക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കിട്ടി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.

നാല് മാസം മുമ്പായിരുന്നു തമിഴ് ശെല്‍വിയും മദനനും വിവാഹിതരായത്. ഒരു മാസം മുമ്പാണ് യുവതിയെ കാണാനില്ലെന്ന പരാതിയും പോലീസിന് ലഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by