Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രകൃതിജീവനം രാമായണത്തില്‍

വൃക്ഷലതാദികളുടെ വൈവിധ്യവും സമൃദ്ധിയും സൗന്ദര്യവും ഇവിടെ പൂത്തുലയുന്നു. മാവ്, വാഴ, ഇലഞ്ഞി, പ്ലാവ്, അമ്പഴം, നീര്‍മരുത്, വെറ്റിക്കൊടി, ജാതി, തെങ്ങ്, കവുങ്ങ്, മന്ദാരം, ആവണക്ക് മുതലായ മരങ്ങളും കാട്ടുമൃഗങ്ങളുടെ ലീലാവിലാസങ്ങളുമുണ്ടവിടെ.

എസ്.കെ by എസ്.കെ
Jul 28, 2022, 07:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നമ്മുടെ വേദേതിഹാസങ്ങളുടെയും പുരാണങ്ങളുടെയും പശ്ചാത്തലം പ്രകൃതിയാണ്. പലപ്പോഴും പ്രകൃതി അവയിലെ പ്രധാനകഥാപാത്രങ്ങളിലൊന്നാകുന്നു. എഴുത്തച്ഛന്റെ അധ്യാത്മ രാമായണം ഈ സവിശേഷതകൊണ്ട് ധന്യമായ കാവ്യമാണ്. കാവ്യഭാവനയാല്‍ ആലോചനാമൃതങ്ങളായ പ്രകൃതിവര്‍ണനകള്‍ മാത്രമല്ല, മനുഷ്യനും ശ്രുതിയും തമ്മില്‍ നിലനിന്ന ആത്മബന്ധത്തിന്റെ ഹൃദ്യമായ ആവിഷ്‌ക്കരണവും രാമായണത്തിലുടനീളം കാണാം.  

രാമായണത്തിലെ കഥാപാത്രങ്ങള്‍ക്ക് പ്രകൃതി അടുത്ത ബന്ധുവോ ഉറ്റമിത്രമോ ആണ്. അയോധ്യവിട്ട് കാട്ടിലെത്തിയ രാമന് കാനനവാസം പുരിവാസത്തേക്കാള്‍ സ്വസ്ഥവും സുഖകരവുമായി തോന്നി. ഭൂമിപുത്രിയായ സീതയ്‌ക്കും വനജീവിതത്തോട് ഇണങ്ങാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കാനനഭംഗിക്കൊപ്പം കാനനജീവിതവും അവര്‍ ആസ്വദിച്ചു.  

‘സോദരന്‍ തന്നാല്‍ കുശദലാദ്യങ്ങളാല്‍  

സാദരമാസ്തൃതമായ തല്പസ്ഥലേ

പാനീയമാത്രമാശിച്ചു വൈദേഹിയും

താനുമായ് പള്ളിക്കുറുപ്പുകൊണ്ടീടിനാന്‍

പ്രാസാദമൂര്‍ധ്‌നി പര്യങ്കേ യഥാപുരാ

വാസവും ചെയ്തുറങ്ങീടുന്നതു പോലെ’

(അയോധ്യാകാണ്ഡം)

അയോധ്യയിലെ മാളികമുകളില്‍ എങ്ങനെയോ അങ്ങനെയാണ് വനത്തില്‍ ഇരുവരും ഉറങ്ങിയത്!  

പഞ്ചവടിയിലെ താമസം വിവരിക്കുന്ന വരികള്‍ ഇങ്ങനെ:

ഉത്തമഗംഗാ നദിക്കുത്തരതീരേ പുരു-

ഷോത്തമന്‍ വസിച്ചു ജാനകീദേവിയോടും

കദളീവനസാമ്രാദ്യഖില ഫലവൃക്ഷാ-

വൃതകാനനേ ജനസംബോധ വിവര്‍ജിതേ

നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവി തന്നെ

ശ്രീരാമനയോധ്യയില്‍ വാണതു പോലെ വാണാന്‍

(ആരണ്യകാണ്ഡം)  

പഞ്ചവടിയിലും ശ്രീരാമന്‍ അയോധ്യയിലെന്നപോലെയാണ് ജീവിച്ചത്.  

‘ചിത്രകൂടാദിതന്‍ പാര്‍ശ്വേ’യുള്ള രാമചന്ദ്രാശ്രമത്തിന്റെയും പരിസരത്തിന്റെയും ചിത്രം എഴുത്തച്ഛന്‍ വാക്കുകള്‍ കൊണ്ട് വരയ്‌ക്കുന്നതു കാണുക.

‘പുഷ്പഫലദല പൂര്‍ണവല്ലീ തരു-

ശഷ്മരമണീയ കാനനമണ്ഡലേ

ആമ്ര കദളീ ബകുള പനസങ്ങ-

ളാമ്രാതാകാര്‍ജുനനാഗപുന്നാഗങ്ങള്‍

കേരപൂഗങ്ങളും കോവിദാരങ്ങളു-

മേരണ്ഡചെമ്പകാശോക താലങ്ങളും

മാലതീജാതിപ്രമുഖലതാവലീ-

ശാലികളായ തമാലസാലങ്ങളും  

ഭൃംഗാദി നാനാ വിഹംഗനാദങ്ങളും

തുംഗമാതംഗഭുജംഗല്ലവംഗകു

രംഗാദിനാനാ മൃഗവ്രാതലീലയും  

ഭംഗ്യാസമാലോക്യ ദൂരേ ഭരതനും  

വൃക്ഷാഗ്രസംലഗ്നവല്ക്കലാലംകൃതം

പുഷ്‌ക്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാന്‍

വൃക്ഷലതാദികളുടെ വൈവിധ്യവും സമൃദ്ധിയും സൗന്ദര്യവും ഇവിടെ പൂത്തുലയുന്നു. മാവ്, വാഴ, ഇലഞ്ഞി, പ്ലാവ്, അമ്പഴം, നീര്‍മരുത്, വെറ്റിക്കൊടി, ജാതി, തെങ്ങ്, കവുങ്ങ്, മന്ദാരം, ആവണക്ക് മുതലായ മരങ്ങളും കാട്ടുമൃഗങ്ങളുടെ ലീലാവിലാസങ്ങളുമുണ്ടവിടെ.

ശ്രീരാമന് കാനനം വീടും വൃക്ഷലതാദികളും വീട്ടുകാരുമായിരുന്നു. സീതയോടും ലക്ഷ്മണനോടുമെന്ന പോലെ അവയോടും ശ്രീരാമന്‍ മനസ്സു തുറക്കാറുണ്ട്. സീത അപഹരിക്കപ്പെട്ടതറിഞ്ഞ് വിരഹദുഃഖമനുഭവിക്കുന്ന രാമന്‍ തന്റെ പ്രിയതമയെക്കുറിച്ച് ആരായുന്നു:  

മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു

മൃഗലോചനയായ ജനകപുത്രി തന്നെ

പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു

പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം  

വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം

പുഷ്‌ക്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു?

സീതയുടെ രൂപത്തില്‍ പ്രകൃതിയില്‍ എത്രയെത്ര ഉപമാനങ്ങളാണ് ശ്രീരാമന്‍ കാണുന്നത്.

കിഷ്‌കിന്ധയില്‍, വിരഹതാപം കൊണ്ട് വിവശനായപ്പോഴും രാമന്‍ ആശ്വാസം തേടുന്നത് പ്രകൃതിയിലാണ്.  

ചന്ദ്രാനനേ! നീ പിരിഞ്ഞതുകാരണം

ചന്ദ്രനുമാദിത്യനെപ്പോലെയായിതു

ചന്ദ്ര! ഗീതാംശുക്കളാലവളെച്ചെന്നു

മന്ദമന്ദം തലോടിത്തലോടിത്തദാ  വന്നു തടവീടുകെന്നെയും സാദരം

നിന്നുടെ ഗോത്രജയല്ലോ ജനകജ

പ്രകൃതിജീവനത്തിന്റെ മനോജ്ഞദൃശ്യങ്ങള്‍ വേറെയുമുണ്ട്. കിഷ്‌കിന്ധാ കാണ്ഡത്തില്‍ ശ്രീരാമനെ കാണാന്‍ സുഗ്രീവനും ഹനുമാ

നും എത്തുമ്പോഴുള്ള ഉപചാരങ്ങള്‍ നോക്കുക:

വിഷ്ടപനാഥനിരുന്നരുളീടുവാന്‍  

വിഷ്ടരാര്‍ത്ഥം നല്ല പല്ലവജാലങ്ങള്‍

പൊട്ടിച്ചവനിയിലിട്ടാനതുനേര-

മിഷ്ടനാം മാരുതി ലക്ഷ്മണനുമൊടി-  

ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും  

പുഷ്ടമോദാലൊടിച്ചിട്ടരുളീടിനാന്‍

പല്ലവജാലങ്ങള്‍ കൊണ്ടൊരുക്കിയ പീഠത്തിലാണ് മൂന്നുപേരും ഇരിക്കുന്നത്.  

രാമലക്ഷ്മണന്മാരും സീതയും കയറിയ തോണി, ഗുഹന്‍ മറുകരയ്‌ക്കു തുഴയുമ്പോള്‍ സീത ഗംഗയെ സ്തുതിക്കുന്നു

ഗംഗേ!  ഭഗവതി! ദേവി നമോസ്തുതേ

സംഗേന ശംഭുതന്‍ മൗലിയില്‍ വാഴുന്ന  

സുന്ദരി! ഹൈമവതി! നമസ്‌തേനമോ!  

മന്ദാകിനി! ദേവി! ഗംഗേ! നമോസ്തു തേ

ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ-

ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്‍കുവന്‍

ജീവാധാരമായ ജലം വഹിക്കുന്ന നദികളെ സ്‌നേഹിക്കുകയും പൂജിക്കുകയും ചെയ്തിരുന്ന സംസ്‌ക്കാരത്തിന്റെ വികാരോജ്ജ്വലമായ ചിത്രണമാണിത്.  

പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന കാലത്ത് മനുഷ്യജീവിതം ലളിതവും സംതൃപ്തവും ശാന്തവുമായിരുന്നു. കാലം മാറിയതോടെ മനുഷ്യര്‍ പ്രകൃതിയില്‍ നിന്ന് കിട്ടാവുന്നതൊക്കെ കവര്‍ന്നെടുക്കാന്‍ തുടങ്ങി. പ്രകൃതിചൂഷണം പാരമ്യത്തിലെത്തിയതിന്റെ ദുഷ്ഫലങ്ങളാണ് ഇന്ന് നാം പലവിധത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതി ജീവനത്തിന്റെയും സംക്ഷണത്തിന്റെയും രാമായണ പാഠങ്ങള്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും ആത്മപരിശോധയ്‌ക്ക് പ്രേരകമായെങ്കില്‍!

Tags: lifeരാമായണംപരിസ്ഥിതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ (ഇടത്ത്)
India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവനുണ്ടെന്ന്‌ കണ്ടെത്തിയ പവിത്രന്‍ മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies