Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമ നീതിന്യായ രംഗത്ത് മുന്നേറ്റത്തിന്റെ എട്ടു വര്‍ഷങ്ങള്‍

രാജ്യത്തെ കോടതികളില്‍ 3.30 കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍, 2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആഹ്വാനം നടത്തി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ കാലതാമസം കുറയ്‌ക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്താന്‍ സര്‍ക്കാര്‍, കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. ഇവ പരിഹരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചുവെന്ന് മാത്രമല്ല, വരും വര്‍ഷങ്ങളില്‍ വിജയത്തിനുള്ള അടിത്തറ പാകുകയും ചെയ്തുവെന്ന് എനിക്ക് പറയാന്‍ കഴിയും.

Janmabhumi Online by Janmabhumi Online
Jul 28, 2022, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കിരണ്‍ റിജിജു

2014 മെയ് 16 ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക നിമിഷമായിരുന്നു. ഇന്ത്യയിലെ വോട്ടര്‍മാര്‍, വലിയ പ്രതീക്ഷയോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍, ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാരിന് വോട്ടു ചെയ്തു. വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളും വിയോജിപ്പുകളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജനാധിപത്യ മൂല്യങ്ങളുടെ യഥാര്‍ത്ഥ വിശ്വാസി എന്ന നിലയില്‍ ഞാന്‍ വിമര്‍ശനങ്ങളെ തള്ളിക്കളയുകയില്ല. എന്നാല്‍ വിമര്‍ശനം ക്രിയാത്മകവും വസ്തുതാപരവുമായിരിക്കണം.  

രാജ്യത്തെ കോടതികളില്‍ 3.30 കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍, 2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആഹ്വാനം നടത്തി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ കാലതാമസം കുറയ്‌ക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്താന്‍  സര്‍ക്കാര്‍, കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. ഇവ പരിഹരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചുവെന്ന് മാത്രമല്ല, വരും വര്‍ഷങ്ങളില്‍ വിജയത്തിനുള്ള അടിത്തറ പാകുകയും ചെയ്തുവെന്ന് എനിക്ക് പറയാന്‍ കഴിയും.

നിയമ നിര്‍മ്മാണ വകുപ്പിന്റെ നേട്ടങ്ങള്‍

വ്യവസ്ഥാപരമായ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനായി കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 1,486 അനാവശ്യവും കാലഹരണപ്പെട്ടതുമായ നിയമങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 1961ലെ വോട്ടര്‍ രജിസ്ട്രേഷന്‍ നിയമത്തിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലും വരുത്തിയ ഭേദഗതികളിലൂടെ വിവിധ ഫോമുകള്‍ ലളിതമാക്കിക്കൊണ്ട് ഉപയോക്തൃ സൗഹൃദമാക്കി. ഒരു വോട്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രക്രിയ സൗകര്യപ്രദമാക്കുന്നതിന്, 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളും ഭേദഗതി ചെയ്തു. അതിലൂടെ 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും തപാല്‍ ബാലറ്റ് സൗകര്യം നല്‍കി.

മുസ്ലീം സ്ത്രീകളെ സംബന്ധിച്ച (വിവാഹാവകാശ സംരക്ഷണം) നിയമം- 2019-ന്, തലാഖ്-ഇ-ബിദ്ദത്ത് അഥവാ  മുത്തലാക്ക് വഴിയുള്ള വിവാഹമോചനം തടയുന്നത് ഉള്‍പ്പെടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ‘എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം’ എന്ന് ഗവണ്‍മെന്റ് പറയുമ്പോള്‍, പറയുന്നതുതന്നെ  ഞങ്ങള്‍ ശരിക്കും പ്രാവര്‍ത്തികമാക്കുന്നതായി ഒരിക്കല്‍ കൂടി കാണിക്കുന്നു.

നീതിന്യായ വകുപ്പ്, ഐക്യരാഷ്‌ട്രസഭ ഡെവലപ്മെന്റ് പ്രോഗ്രാമുമായി ചേര്‍ന്ന് ‘പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകള്‍ക്ക് നീതി ലഭ്യത’ എന്ന പേരിലുള്ള  പദ്ധതി നടപ്പാക്കി. രണ്ടു ഘട്ടങ്ങളിലായി നടന്ന പരിപാടി, ദരിദ്രരെയും അവശത അനുഭവിക്കുന്നവരെയും ഫലപ്രദമായി സേവിക്കാന്‍, പ്രധാന നീതിന്യായ സേവന ദാതാക്കളുടെ സ്ഥാപനപരമായ ശേഷി മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

‘ദിശ’ പദ്ധതി നടപ്പിലാക്കി

സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍, സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍, സിഎസ്ഒകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ നൂതന മാതൃകകളിലൂടെയും സമ്പ്രദായങ്ങളിലൂടെയും 38 പദ്ധതികള്‍ നീതിന്യായ വകുപ്പ് വിജയകരമായി നടപ്പിലാക്കി.

2020-ല്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (ചഇഅഋഞ) നടത്തിയ ഒരു പഠനത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഈ പരിപാടി വ്യാപിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. ‘ഇന്ത്യയില്‍ നീതിയുടെ സമഗ്രമായ ലഭ്യതയ്‌ക്കായി നൂതനമായ പരിഹാരങ്ങളുടെ രൂപകല്‍പ്പന (ദിശ)’എന്ന നീതിന്യായ പദ്ധതിക്കുള്ള സമഗ്രവും വ്യവസ്ഥാപിതവുമായ ഒരു പരിഹാരത്തിന് ഇത് കാരണമായി. ‘എല്ലാവര്‍ക്കും നീതി ലഭ്യത ഉറപ്പാക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിന് ഈ പദ്ധതി പ്രേരണ നല്‍കുന്നു.

ടെലി-നിയമം വഴി വ്യവഹാരത്തിന് മുമ്പുള്ള സംവിധാനം ശക്തിപ്പെടുത്തുക, ന്യായ ബന്ധു പരിപാടിയിലൂടെ സൗജന്യനിയമ സേവനങ്ങള്‍ ഫലപ്രദമായി വികസിപ്പിച്ചെടുക്കുക,  ന്യായ മിത്ര എന്നറിയപ്പെടുന്ന വിരമിച്ച ജഡ്ജിമാരുടെ സഹായത്തോടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ തീര്‍പ്പാക്കല്‍ സുഗമമാക്കുക എന്നിവയായിരുന്നു ദിശയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ടെലി-ലോ

ഏറ്റവും ഫലപ്രദമായ പ്ലാറ്റ്ഫോമുകളിലൊന്നാണ് ടെലി-ലോ. 2017-ല്‍ സമാരംഭിച്ച ടെലി-ലോ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പൊതുസേവന കേന്ദ്രങ്ങളില്‍ ലഭ്യമായ വീഡിയോ കോണ്‍ഫറന്‍സിങ്/ടെലിഫോണ്‍ സൗകര്യങ്ങള്‍ വഴി അഭിഭാഷകരുടെ ഒരു സമര്‍പ്പിത സംഘവുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍  സഹായിക്കുന്നു.

ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, നീതിന്യായ വിതരണത്തിന്റെ പരമ്പരാഗത രീതികളിലേക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യ സമന്വയിപ്പിക്കുകയും ലോക്അദാലത്തിനെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇത് ജനങ്ങളുടെ നീതി ലഭ്യത വര്‍ദ്ധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത്, തീര്‍പ്പാകാതെ കെട്ടികിടക്കുന്ന കേസുകളും വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തിലുള്ള കേസുകളും  പരിഹരിച്ചു കോടതികളുടെ ഭാരം കുറയ്‌ക്കുന്നു.

2016 മുതല്‍ സംസ്ഥാന ലോക് അദാലത്തുകളിലൂടെ 65.22 ലക്ഷം കേസുകളും ദേശീയ ലോക് അദാലത്തുകളിലൂടെ 502.11 ലക്ഷം കേസുകളും സ്ഥിരം ലോക് അദാലത്തുകളിലൂടെ 5.89 ലക്ഷം കേസുകളും തീര്‍പ്പാക്കി. കൊവിഡ്-19 സമയത്ത്, ജില്ലാ, ഹൈക്കോടതികള്‍ ഏകദേശം 1.90 കോടി കേസുകള്‍ (31.03.2022 വരെ) വെര്‍ച്ച്വല്‍ ആയി കേട്ടു. സുപ്രീം കോടതി 2,18,891 വെര്‍ച്വല്‍ ഹിയറിംഗുകള്‍ (14.03.2022 വരെ) നടത്തി, ഈ രംഗത്ത് ലോകത്തുതന്നെ മുന്‍നിരയില്‍ എത്തി.

പ്രത്യേക പോക്സോ കോടതികള്‍

ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിചാരണകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് രാജ്യത്തുടനീളം 389 പ്രത്യേക പോക്സോ കോടതികള്‍ ഉള്‍പ്പെടെ 1,023 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ (എഫ്ടിഎസ്സി) 2019-ല്‍ സ്ഥാപിച്ചു. 406 പ്രത്യേക  പോക്സോ കോടതികള്‍ ഉള്‍പ്പെടെ 722 പ്രത്യേക അതിവേഗ കോടതികള്‍  ഇതിനകം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.

2021 നവംബറില്‍, ഹൈദരാബാദിലെ നിയമ സര്‍വകലാശാലയിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചുമായി സഹകരിച്ച് നിയമകാര്യ വകുപ്പ് ആരംഭിച്ച ‘ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ കോഴ്സ്’ ഭരണഘടനാ ദിനത്തിന്റെ തലേന്ന് ഉദ്ഘാടനം ചെയ്തു. കോഴ്സ് ഭരണഘടനയുടെ വിശദമായ  അന്തസത്ത  പരിചിതമാക്കുകയും, 15 വീഡിയോകളുടെ ഒരു പരമ്പരയിലൂടെ ഭരണഘടനയുടെ  ചരിത്രപരമായ പരിണാമം വിശദമാക്കുകയും ചെയ്യുന്നു. നരേന്ദ്രമോദിയുടെ സമര്‍ത്ഥമായ നേതൃത്വത്തിന്‍ കീഴില്‍, നിയമ-നീതി മന്ത്രാലയം ആ ലക്ഷ്യത്തിലേക്ക് വളരെയധികം മുന്നേറുകയാണ്.

Tags: justiceകിരണ്‍ റിജിജു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാന്യമായി സംസാരിക്കാനറിയാത്ത സ്മൃതിയാണോ സ്ത്രീക്ക് നീതി വാങ്ങി കൊടുക്കാന്‍ ഇറങ്ങിയിരിക്കുന്നത്? ആഞ്ഞടിച്ച് അന്‍സിബ

Kerala

പാതിവില തട്ടിപ്പ്: , ജ. സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതിയാക്കിയതിനെതിരെ വിരമിച്ച ജഡ്ജിമാരുടെ സംഘടന

Kerala

മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി, തുടര്‍നടപടികള്‍ ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയ ശേഷം മാത്രം

Kerala

അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡ് : സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഹേമ കമ്മിറ്റിയുടെ രൂപീകരണം നിയമവിരുദ്ധമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies