Categories: India

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെ. സുധാകരനെതിരെ വ്യാജ വാര്‍ത്ത നല്‍കല്‍; റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പ് അപേക്ഷിച്ചതായി കേന്ദ്രമന്ത്രി

ചാനല്‍ 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്(റെഗുലേഷന്‍) അക്ടിലെ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും വ്യാജ വാര്‍ത്ത നല്‍കിയതിന് ക്ഷമാപണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതോടെ ചാനലില്‍ രണ്ട് ദിവസം പരസ്യമായി മാപ്പ് രേഖപ്പെടുത്തി സ്‌ക്രോള്‍ നല്‍കുകയായിരുന്നു.

Published by

ന്യൂദല്‍ഹി : മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ മാപ്പുപറഞ്ഞ് റിപ്പോര്‍ട്ടര്‍ ചാനല്‍. വ്യാജ വാര്‍ത്ത നല്‍കിയതില്‍ ക്ഷമാപണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ചാനലിനോട് ആവശ്യപ്പട്ടതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ മാപ്പപേക്ഷിച്ചത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.  

മോന്‍സന്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാനല്‍ 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്(റെഗുലേഷന്‍) അക്ടിലെ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും വ്യാജ വാര്‍ത്ത നല്‍കിയതിന് ക്ഷമാപണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുകയുമായിരുന്നു. തുടര്‍ന്ന് ചാനലില്‍ രണ്ട് ദിവസം പരസ്യമായി മാപ്പ് രേഖപ്പെടുത്തി സ്‌ക്രോള്‍ ചെയ്തിട്ടുണ്ടെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി അറിയിച്ചു.  

തനിക്കതിരെ വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച് കെ.സുധാകരന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. സഭ്യതയ്‌ക്ക് നിരക്കാത്ത മാധ്യമപ്രവര്‍ത്തനം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനും അതിന്റെ എംഡിക്കുമെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കെ. സുധാകരന്‍ പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക