Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അട്ടപ്പാടിയുടെ ഈ വാനമ്പാടിയെ എറിഞ്ഞു വീഴ്‌ത്തരുത്…

നാടന്‍ പാട്ടുകളുടെ സ്വാഭാവികമായ ആഹ്ളാദഭാവത്തിനൊപ്പം ചിത്രം ആവശ്യപ്പെടുന്ന ഒരു നിഗൂഢത കൂടി ഉള്‍ക്കൊണ്ടാണ് നഞ്ചിയമ്മ കലക്കാത്ത സന്ദനം എന്ന ഗാനം ആലപിച്ചത്. അട്ടപ്പാടിയുടെ ജീവിതഗന്ധം മുഴുവനും ഈ ഗാനത്തിലും അതിനോടൊപ്പമുള്ള ദൃശ്യങ്ങളിലും കാണാം.

Janmabhumi Online by Janmabhumi Online
Jul 24, 2022, 05:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: 2008ലെ സാമ്പത്തികമാന്ദ്യത്തില്‍ നട്ടം തിരിഞ്ഞ ലോകത്തിന് പ്രതീക്ഷ വേണ്ടിയിരുന്നു. ആ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരുന്നു ഇന്ത്യക്കാരനായ വികാസ് സ്വരൂപ് തിരക്കഥയെഴുതി ബ്രിട്ടീഷുകാരനായ ഡാനിഷ് ബോയ്ല്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്ല്യണയര്‍’. വാര്‍ണര്‍ ബ്രദേഴ്സ് പോലും തീയറ്ററില്‍ റിലീസ് ചെയ്യാതെ വെറും ഡിവിഡിയായി ഇറക്കിയ ചിത്രം. പക്ഷെ മാന്ദ്യത്തില്‍ നിന്നും പ്രതീക്ഷ തേടുന്ന ലോകത്തിന് നെഞ്ചോടു ചേര്‍ത്തുപിടിക്കാനാവുന്ന കഥയായായിരുനനു സ്ലം ഡോഗ് മില്യണയര്‍. സിനിമയിലെ അനാഥരായ തെരുവുകുട്ടികളുടെ വിജയവും അവരില്‍ രണ്ടുപേരുടെ പ്രണയത്തിന്റെ വിജയവും ഏറെ പ്രതീക്ഷകള്‍ നല്‍കി.  ജൂറി  അന്നത്തെ സാമ്പത്തികമാന്ദ്യവും അതിനോടു പൊരുതാനുള്ള അഭിവാഞ്ചയും കലര്‍ന്ന ആ സാമൂഹ്യാന്തരീക്ഷം കണക്കിലെടുത്ത് അതിന് ഓസ്കാര്‍ കൊടുത്തു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ തീരുമാനം. വലിയ ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസുകളെ ഞെട്ടിച്ചുകൊണ്ട് ഒട്ടേറെ അവാര്‍ഡുകള്‍ അന്ന് സ്ലം ഡോഗ് വാരിക്കൂട്ടി. അക്കൂട്ടത്തില്‍ എ.ആര്‍. റഹ്മാനും റസൂല്‍പൂക്കുട്ടിക്കുമെല്ലാം ഓസ്കാര്‍ കിട്ടി.  

ഇവിടെ നഞ്ചിയമ്മയുടെ അവാര്‍ഡിനെതിരെ വിമര്‍ശനമുയരുമ്പോള്‍ പെട്ടെന്ന് ചിന്തിച്ചുപോയതാണ്. നഞ്ചിയമ്മയ്‌ക്ക് അവാര്‍ഡ് ലഭിയ്‌ക്കുന്ന വേളയില്‍ ഇന്ത്യയുടെ സാമൂഹ്യാന്തരീക്ഷത്തില്‍ വലിയൊരു തരംഗം ആഞ്ഞുവീശുകയായിരുന്നു. ഗോത്രവര്‍ഗ്ഗവിഭാഗത്തിനെ അംഗീകരിക്കുന്ന പുതിയ പ്രവണത. അതിന്റെ ഭാഗമായി 75 വര്‍ഷത്തെ സ്വാതന്ത്ര ഭാരത ചരിത്രത്തില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗ വനിത ഇന്ത്യയുടെ രാഷ്‌ട്രപതിയായി. ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയ്‌ക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ വരെ കൂറുമാറ്റി വോട്ട് ചെയ്തു. മാധ്യമങ്ങളിലും പുറത്തും ഗോത്രജനതയ്‌ക്ക് വേണ്ടിയുള്ള ആവേശമായിരുന്നു. അത്തരമൊരു അന്തരീക്ഷം അലയടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് അവാര്‍ഡ് കമ്മിറ്റിക്ക് മുന്നിലേക്ക് ഒരു ഗോത്രവര്‍ഗ്ഗഗാനം എത്തുന്നത്. അട്ടപ്പാടിയിലെ ഇരുള ഗോത്രവിഭാഗത്തിന്റെ ഗാനം. “കലക്കാത്ത സന്ദനം”…അടിമുടി കേള്‍വിക്കാരെ കീഴടക്കുന്ന താളവും വരികളും ആത്മാവില്‍ നിന്നൊഴുകുന്ന കലര്‍പ്പില്ലാത്ത, ഒറിജിനലായ വിഷാദച്ഛായ അണിഞ്ഞ ഗാനം. നാടന്‍ പാട്ടുകളുടെ സ്വാഭാവികമായ ആഹ്ളാദഭാവത്തിനൊപ്പം ചിത്രം ആവശ്യപ്പെടുന്ന ഒരു നിഗൂഢത കൂടി ഉള്‍ക്കൊണ്ടാണ് നഞ്ചിയമ്മ കലക്കാത്ത സന്ദനം എന്ന ഗാനം ആലപിച്ചത്. അട്ടപ്പാടിയുടെ ജീവിതഗന്ധം മുഴുവനും ഈ ഗാനത്തിലും അതിനോടൊപ്പമുള്ള ദൃശ്യങ്ങളിലും കാണാം.  കേരളമൊട്ടാകെ ഈ ഗാനം ഇറങ്ങിയപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ഇരുളഭാഷയിലുള്ള ഈ ഗാനത്തിന്റെ വരികള്‍ അറിഞ്ഞില്ലെങ്കിലും ആ ഗാനത്തിന് മുന്നില്‍ കീഴടങ്ങി. അവാര്‍ഡുകള്‍ അത് നല്‍കപ്പെടുന്ന കാലത്തിലെ ചില സന്ദേശങ്ങളോടുള്ള പ്രതികരണം കൂടിയാണെന്നറിയുക. ഇത്തവണത്ത ദേശീയ ജൂറിയെ ഗോത്രജനതയോടുള്ള ആദരവ് കൂടി സ്വാധീനിച്ചിരിക്കാം.  

ദേശീയ അവാര്‍ഡ് കൂടി ഈ ഗാനത്തിന് ലഭിച്ചതോടെ ഏകദേശം നാലരക്കോടി പേരാണ് നഞ്ചിയമ്മയുടെ ഈ ഗാനം യുട്യൂബില്‍  ഇതുവരെ കേട്ടത്:

ജെയ്ക്സ് ബിജോയ് എന്ന സംഗീത സംവിധായകന്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നാടന്‍ ഈണത്തിലുള്ള നഞ്ചിയമ്മയുടെ ഗാനം തനിമ ചോരാതെ പകര്‍ത്തുകയും ചെയ്തു. ചിത്രത്തിലെ ശോകഭാവത്തിലുള്ള ദൈവമകളേ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് ഗാനങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചിയമ്മ ആലപിച്ചിരിക്കുന്നത്. എന്നാല്‍ ടൈറ്റില്‍ സോങ്ങായ കലക്കാത്ത സന്ദനം ആണ് നഞ്ചിയമ്മയെ മികച്ച പിന്നണിഗായിക ആക്കിയത്.  

ചെക്കന്‍ എന്ന സിനിമയിലെ ഒരു രംഗം അഭിനയിക്കാന്‍ നഞ്ചിയമ്മയെ വിളിച്ചതും അവരുമൊത്തുന്ന ഷൂട്ടിംഗ് അനുഭവവും ഷാഫി എപ്പിക്കാട് പറയുന്നത് കേള്‍ക്കുക: സിനിമയിലെ ആദ്യഗാനത്തിന് ഷൂട്ടിംഗ് സമയത്ത് ഗര്‍ഭിണിയായ മരുമകളെ മദ്യപിച്ച് വന്ന് അടിച്ചിറക്കാന്‍ ശ്രമിക്കുന്ന മകന്റെ ചെയ്തികള്‍ കണ്ട് നിസ്സഹായയായി തടയാന്‍ ശ്രമിക്കുന്ന അമ്മയുടെ ദയനീയത ഷൂട്ട് ചെയ്യുകയാണ്. എനിക്ക് ഗ്ലിസറിന്‍ ഒന്നും വേണ്ടെന്നു പറഞ്ഞു നിഷ്കളങ്കമായി അഭിനയിക്കുന്ന അമ്മ സീന്‍ കഴിഞ്ഞു കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ അടുത്ത ചെന്ന എന്നോട് പറഞ്ഞത് ഇതെനിക്ക് അഭിനയമല്ലെന്നും ഇതേ അവസ്ഥ ജീവിതത്തില്‍ ഒരു പാട് തരണം ചെയ്തിട്ടുണ്ടെന്നും കുറച്ചുനേരം ഞാന്‍ ഒന്നു കരഞ്ഞോട്ടെ എന്നുമാണ്.  

ജീവിതത്തില്‍ ഒരു പാട് കഷ്ടപ്പാടുകള്‍ തരണം ചെയ്ത് എത്തിയഅട്ടപ്പാടിയിലെ ഈ വാനമ്പാടിയെ ദയവ് ചെയ്ത് എറിഞ്ഞുവീഴ്‌ത്താതിരിക്കുക.  

Tags: ദേശീയ സിനിമ അവാര്‍ഡ്tribalനഞ്ചമ്മഅട്ടപ്പാടിഗോത്രവര്‍ഗ്ഗഗാനംIrulaഇന്ത്യന്‍ രാഷ്ട്രപതിപിന്നണി ഗായികസാന്താള്‍ ഗോത്രവര്‍ഗ്ഗദ്രൗപദി മുര്‍മുദേശീയ സിനിമ അവാര്‍ഡ് 2022നഞ്ചിയമ്മനഞ്ചിയമ്മ മികച്ച പിന്നണിഗായിക
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

News

വനത്തില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവ് അറസ്റ്റില്‍

Kerala

അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ് : പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Kerala

ആദിവാസി ബാലനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies