Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളത്തില്‍ കര്‍ഷകനു കയ്‌പു തന്നെ

ജനതാത്പര്യത്തേക്കാള്‍ പരിഗണന മോദി വിരോധത്തിനു കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഫലമാണ് കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്നത്. ഈ നിലപാടു മാറ്റിയാല്‍ കേരളത്തിലെ കര്‍ഷകരുടെ വരുമാനം പത്തിരട്ടി വരെ ആക്കാന്‍ സാധിക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 23, 2022, 05:33 am IST
in Article

എസ്. ജയസൂര്യന്‍

(അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കര്‍ഷക മോര്‍ച്ച)

കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനവുമായി ഇന്ത്യന്‍ കാര്‍ഷിക രംഗം ഇരട്ടി മധുരം നുണയുമ്പോള്‍ കേരളത്തിനു മാത്രം മധുരിക്കാതെ പോകുന്നത് വല്ലാത്ത വിരോധാഭാസം തന്നെ. അതിന് കേന്ദ്രത്തിലേയ്‌ക്കു നോക്കി പഴിച്ചിട്ടു കാര്യമില്ല. കുഴപ്പം കേരളത്തില്‍ത്തന്നെയാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളും നയങ്ങളും കര്‍ഷക ദ്രോഹപരമാണെന്ന് പ്രഖ്യാപിക്കുന്ന നാടാണല്ലോ കേരളം. ജനതാത്പര്യത്തേക്കാള്‍ പരിഗണന തങ്ങളുടെ മോദി വിരോധത്തിനു കൊടുക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഫലമാണ് ഇവിടത്തെ കര്‍ഷകര്‍ അനുഭവിക്കുന്നത്.

കേരളവും പശ്ചിമബംഗാളും കേന്ദ്രസര്‍ക്കാരിനോട് നിഷേധാത്മക നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ കേന്ദ്രപദ്ധതികള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. കാര്‍ഷിക രംഗത്ത് കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന ഫണ്ട് മറ്റ് മാര്‍ഗ്ഗങ്ങളിലേക്ക് വഴി തിരിച്ചു വിടാനോ ലാപ്സാക്കി കളയാനോ ആണ് ഇവര്‍ മത്സരിക്കുന്നത്. ഇത് കേവലം ആരോപണമല്ല. കേരളത്തില്‍ നടപ്പാക്കാതെ പോയ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികളിലേയ്‌ക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ സത്യം മനസ്സിലാകും.

1. 400 എഫ്പിഒ കള്‍ ഉണ്ടാക്കാന്‍ കേന്ദ്രം  നല്‍കിയ 3650 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ല.

2.കേരളത്തിന് അനുവദിച്ച വിഹിതമായ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടിന്റെ 2568 കോടി രൂപയില്‍ കേവലം 48 കോടി മാത്രമാണ് വിനിയോഗിച്ചത്.

3. ഫസല്‍ ബീമ യോജന എന്ന കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി കേരള സര്‍ക്കാര്‍ ഫലപ്രദമായി ഒരിടത്തും നടപ്പാക്കിയിട്ടില്ല.

4. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് കൃഷിക്ക് ജലസേചനം നടത്തുന്ന വലിയ പദ്ധതിക്ക് 34000 കോടി രൂപ അനുവദിച്ചു വകയിരുത്തിയിട്ടും കേരളം അത് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

5. കേരളത്തിന്റെ കാര്‍ഷിക വിഭവങ്ങളായ കപ്പ, ചക്ക, മാങ്ങ, ഏത്തക്ക, നെല്ല്, റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, നാളികേരം, മത്സ്യം എന്നിവയില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള എഫ്പിഒകള്‍ അനുവദിച്ചിട്ടുണ്ട്. അവയൊന്നും കേരളത്തില്‍ നാളിതുവരെ നടപ്പാക്കിയിട്ടില്ല.

6. കാര്‍ഷിക വിഭവങ്ങള്‍ക്ക് വലിയ വില ലഭിക്കാന്‍ ആവശ്യമായ ഇ- മണ്ഡി സമ്പ്രദായം കേരളത്തില്‍ തുടങ്ങിയിട്ടില്ല.

7. മൃഗസംരക്ഷണം, മൃഗ ചികിത്സ, തേനീച്ച വളര്‍ത്തല്‍, മത്സ്യബന്ധനം, കോഴി, താറാവ്, നാടന്‍ പശു, എന്നീ മേഖലകളിലേക്ക് അനുവദിച്ച അരലക്ഷം കോടി രൂപയില്‍പരം സഹായങ്ങള്‍ കേരളം ഏറ്റുവാങ്ങാന്‍ പോലും തയ്യാറായിട്ടില്ല.

8. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മുഴുവന്‍ ശുപാര്‍ശകളും കേന്ദ്രം അംഗീകരിക്കുകയും അവ നടപ്പാക്കുവാന്‍ പണം അനുവദിക്കുകയും ചെയ്തിട്ടും അവ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല.

9. മറ്റ് സംസ്ഥാനങ്ങളില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പാടത്തും കൃഷിയിടങ്ങളിലും ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തിലെ കൃഷി ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ തന്നെ തുടരുകയാണ്.

10. കാര്‍ഷിക രംഗത്തെ ഭാരിച്ച കൂലി ചെലവ് താങ്ങാന്‍ കേരള കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. എന്നിട്ട് പോലും കേന്ദ്രം ഏര്‍പ്പെടുത്തിയ യന്ത്രവല്‍കൃത കൃഷി സമ്പ്രദായത്തിന് കേരള സര്‍ക്കാര്‍ എതിരു നില്‍ക്കുകയാണ്.

മേല്‍പ്പറഞ്ഞ 10 തടസ്സങ്ങള്‍ മാറ്റിയാല്‍ കേരളത്തിലെ കര്‍ഷകരുടെ വരുമാനം രണ്ടിരട്ടിയല്ല, പത്തിരട്ടി വരെ ആക്കാന്‍ സാധിക്കും.

എംഎസ്പി നിരക്കില്‍ വാങ്ങല്‍

താഴെപ്പറയുന്ന വസ്തുതകള്‍ ഇവിടത്തെ സര്‍ക്കാരും വിമര്‍ശകരും കണ്ണു തുറന്നു കാണണം. കോണ്‍ഗ്രസ് കാലത്ത് ഭക്ഷ്യധാന്യ ഉല്‍പാദനം പ്രതിവര്‍ഷം 246 മില്യണ്‍ ടണ്‍ മാത്രമായിരുന്നു. എന്‍ഡിഎയുടെ കാലത്ത് അത് 368 മില്യന്‍ ടണ്‍ ആയി.  

ചെറു ധാന്യങ്ങള്‍ കോണ്‍ഗ്രസ് കാലത്ത് 17.5 മില്യന്‍ ടണ്‍ ആയിരുന്നു. എന്‍ഡിഎ കാലത്ത് അത് 25.72 മില്യണ്‍ ടണ്‍ ആയി. കോണ്‍ഗ്രസ് കാലത്ത് 3168 ലക്ഷം ടണ്‍ ധാന്യങ്ങള്‍ ആണ് എംഎസ്പി പദ്ധതി പ്രകാരം സര്‍ക്കാര്‍ വാങ്ങിയത്. എന്‍ഡിഎക്കാലത്ത് അത് 8051 ലക്ഷം ടണ്ണായി. ഈയൊരു കണക്കു മാത്രം മതി കര്‍ഷകന്റെ വരുമാനം ഇരട്ടിയിലധികം ആക്കി എന്ന് തെളിയിക്കാന്‍.

വിള ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ 24,000 കോടി രൂപ പ്രീമിയം ആയി വാങ്ങിയപ്പോള്‍ 1,20,0000 കോടി രൂപയാണ് ക്ലെയിമായി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കിയത്. കോണ്‍ഗ്രസ് കാലത്ത് 10,47,000 കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം നടത്തിയപ്പോള്‍ എന്‍ഡിഎ കാലത്ത് 33,51,000 യന്ത്രോപകരണങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസ് കാലത്ത് 41000 കോടി രൂപ കര്‍ഷക സബ്സിഡി നല്‍കിയ സ്ഥാനത്ത് എന്‍ഡിഎ ഗവണ്‍മെന്റ് 65,000 കോടിയാണ് പ്രതിവര്‍ഷം സബ്സിഡി നല്‍കുന്നത്.

ആരോഗ്യമുള്ള കര്‍ഷകനും ആരോഗ്യമുള്ള ജനതയും

കര്‍ഷകന്റെ ആരോഗ്യമാണ് ഭാരതത്തിന്റെ ആരോഗ്യം എന്നത് മോദിജിയുടെ കാഴ്ചപ്പാടാണ്. കീടനാശിനികളും കളനാശിനികളും രാസവളങ്ങളും പ്രയോഗിക്കുമ്പോള്‍ കര്‍ഷകന്‍ മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നു. അത് ഒഴിവാക്കാനായി ആളില്ലാത്ത ചെറുവിമാനങ്ങളിലൂടെ വളം, കീടനാശിനി, കളനാശിനി എന്നിവ തളിക്കുന്ന പുതിയ സമ്പ്രദായം മോദി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തി. കേരളത്തില്‍ ഈ കാഴ്ച കാണാന്‍ കഴിയാത്തത് കേരള ഗവണ്‍മെന്റ് പുറംതിരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് മാത്രമാണ്. കോണ്‍ഗ്രസ് കാലത്ത് 1115 ഇനം വിത്തുകള്‍ മാത്രം ലഭ്യമായിരുന്നു. എന്‍ഡിഎയുടെ അഞ്ചുവര്‍ഷത്തിനിടെ 1956 പുതിയ വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കി.  68 വിത്തിനങ്ങള്‍ ഓര്‍ഗാനിക് മേഖലയിലാണ് നല്‍കിയത്.

കുസും യോജന

34000 കോടി രൂപ ചെലവഴിക്കുന്ന വിപ്ലവകരമായ മാറ്റമാണിത്. വെള്ളം പമ്പ് ചെയ്യാന്‍ ആയിരം രൂപയുടെ ഡീസലോ മണ്ണെണ്ണയോ വൈദ്യുതിയോ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്ന് കേവലം 100 രൂപ മാത്രം മുടക്കി സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനമാണിത്.  പാടശേഖരങ്ങളില്‍ സോളാര്‍പാനലുകള്‍ പിടിപ്പിക്കുന്ന കാലഘട്ടം. കേരളത്തിന് പുറത്തുള്ള പാടശേഖരങ്ങളില്‍ നമുക്ക് പതിനായിരക്കണക്കിന് സോളാര്‍പാനലുകള്‍ കാണാന്‍ കഴിയുമെങ്കിലും കേരളത്തിലെ കൃഷിയിടങ്ങളില്‍ ഇത് നമ്മുടെ ഗവണ്‍മെന്റ് ഇന്നുവരെ നടപ്പാക്കിയിട്ടില്ല.

Tags: keralaകര്‍ഷകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.