Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദു:ഖസാഗരം നീന്തിക്കയറി…

2009 ലാണ് വെറും 25 വയസ് മാത്രമുണ്ടായിരുന്ന മൂത്ത മകന്‍ ലക്ഷ്മണിന്റെ വിയോഗം. ഭുവനേശ്വറില്‍ പോയി മടങ്ങി വന്ന മകന്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ആ വിയോഗം ദ്രൗപദീയെ പരിപൂര്‍ണമായും തകര്‍ത്തു. രണ്ടു ചുവട് നടക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 22, 2022, 04:00 am IST
in Main Article
മയൂര്‍ഭഞ്ജിലെ പഹദ്പൂരില്‍ ദ്രൗപദീ മുര്‍മൂ വനവാസികള്‍ക്കായി ആരംഭിച്ച വിദ്യാലയം. ഇവിടുണ്ടായിരുന്ന തറവാട്ടു വീടാണ് സ്‌കൂളാക്കിയത്. പിന്നെ അത് വികസിപ്പിക്കുകയായിരുന്നു.

മയൂര്‍ഭഞ്ജിലെ പഹദ്പൂരില്‍ ദ്രൗപദീ മുര്‍മൂ വനവാസികള്‍ക്കായി ആരംഭിച്ച വിദ്യാലയം. ഇവിടുണ്ടായിരുന്ന തറവാട്ടു വീടാണ് സ്‌കൂളാക്കിയത്. പിന്നെ അത് വികസിപ്പിക്കുകയായിരുന്നു.

FacebookTwitterWhatsAppTelegramLinkedinEmail

അനില്‍ ജി

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു മക്കളും ഭര്‍ത്താവും സഹോദരനും അമ്മയും നഷ്ടപ്പെട്ട് ദു:ഖക്കടലിലാണ്ടു പോയ ജീവിതമായിരുന്നു ദ്രൗപദീ മുര്‍മൂവിന്റെത്. ആധ്യാത്മികതയും യോഗയുമാണ് അവരെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചതും ദു:ഖദുരിതങ്ങളോട് പോരാടാന്‍ അവരെ പ്രാപ്തയാക്കിയതും.  

2009 ലാണ് വെറും 25 വയസ് മാത്രമുണ്ടായിരുന്ന മൂത്ത മകന്‍ ലക്ഷ്മണിന്റെ വിയോഗം. ഭുവനേശ്വറില്‍ പോയി മടങ്ങി വന്ന മകന്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ആ വിയോഗം  ദ്രൗപദീയെ പരിപൂര്‍ണമായും തകര്‍ത്തു. രണ്ടു ചുവട് നടക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരുന്നു. അവരുടെ അന്നത്തെ അവസ്ഥ ഓര്‍ത്തെടുക്കുകയാണ്, രൈരംഗപ്പൂരിലെ ബ്രഹ്മകുമാരി ആശ്രമത്തിന്റെ മേധാവി സുപ്രിയാ കുമാരി. 2009ലാണ് ജീവിതത്തിലെ സുനാമിയുണ്ടായതെന്നാണ് അവര്‍ പിന്നീട് ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. ‘അതൊരു വലിയ ആഘാതമായിരുന്നു. കടുത്ത മാനസികാഘാതത്തിലായി. ഡിപ്രഷനായിരുന്നു. ഈ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്നു പോലും പലരും ഭയപ്പെട്ടു….

രണ്ടു മാസത്തിനുശേഷം ദ്രൗപദീ ആശ്രമത്തില്‍ എത്തി. സഹജ രാജയോഗ കോഴ്‌സിനു ചേര്‍ന്നു. അത് പൂര്‍ത്തിയാക്കി. അതായിരുന്നു അവരുടെ നിശ്ചയദാര്‍ഢ്യം. സുപ്രിയ കുമാരി പറഞ്ഞു. ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയാണ്, അവര്‍ ആ ദു:ഖം മറികടന്നത്. അതിനു ശേഷം അവര്‍ പുലര്‍ച്ചെ മൂന്നരയ്‌ക്ക് എഴുന്നേല്‍ക്കും. രാത്രി ഒന്‍പതരക്കാണ് കിടക്കുക. യോഗയും ധ്യാനവും മുടക്കാറില്ല. ആധ്യാത്മികതയാണ് അവര്‍ക്ക് മനക്കരുത്ത് കരുത്ത് വീണ്ടെടുത്ത് നല്‍കിയത്.

പക്ഷെ ദുരന്തം വീണ്ടും അവരെ വേട്ടയാടി. രണ്ടാമത്തെ മകന്‍, ഷിപുണ്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. അത് അവരെ വീണ്ടും തകര്‍ത്തു. കരഞ്ഞു കരഞ്ഞ് തളര്‍ന്നു പോയ അവര്‍ ദൈവത്തെ വിളിച്ചു, ഭഗവാനെ ഇനി എന്താണ് എന്നില്‍ നിന്ന് അവിടുത്തേക്ക് വേണ്ടത്. ഇനി എന്താണ് എനിക്കുള്ളത് എന്ന് ചോദിച്ച് വീണ്ടും വിതുമ്പി. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാജേഷ് ശര്‍മ്മ ഓര്‍ക്കുന്നു. ഇതു കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ മുര്‍മൂവിന്റെ അമ്മയും ഇളയ സഹോദരനും മരണമടഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ്, കുടുംബത്തെ വേട്ടയാടിയ മരണങ്ങളില്‍, മനം തകര്‍ന്ന് ഭര്‍ത്താവ് ശ്യാംചരണ്‍ മുര്‍മൂവും ദു:ഖങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. വളരെ ചുരുങ്ങിയ സമയത്തില്‍ അഞ്ച് കുടുംബാംഗങ്ങളെയാണ് അവര്‍ക്ക് നഷ്ടമായത്. പിന്നെയെല്ലാം മകള്‍ ഇതിശ്രീയായി.  

മകളെ വിവാഹം കഴിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിച്ച ആ അമ്മ പിന്നീട് പൂര്‍ണമായും ആധ്യാത്മികതയിലായി. പൂര്‍ണ സസ്യഭുക്കുമായി. പിന്നീട് പഹദ്പൂരിലെ കുടുംബസ്വത്ത്, പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. അവിടെ ഭര്‍ത്താവിന്റെയും രണ്ടു കുട്ടികളുടെയും ഓര്‍മയ്‌ക്കായി ഒരു സ്‌കൂളും സ്ഥാപിച്ചു. വനവാസി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയായിരുന്നു ലക്ഷ്യം.

Tags: Draupadi Murmuരാഷ്ട്രപതിlife
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

India

വഖഫ് ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു

Kerala

അയ്യപ്പദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്

അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ (ഇടത്ത്)
India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

പുതിയ വാര്‍ത്തകള്‍

രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തെ വരെ വിറ്റുകളയും , കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിയെന്നും ബ്രിജ് ഭൂഷൺ

യൂട്യൂബര്‍ ബയ്യ സണ്ണി യാദവിന്റെ പാകിസ്ഥാന്‍ യാത്ര: എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു

നോര്‍വെ ചെസ്: രണ്ട് ജയങ്ങള്‍ക്ക് ശേഷം തോല്‍വിയുമായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മുന്നില്‍; ലോകരണ്ടാം നമ്പര്‍ താരത്തെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി

ആയുധമെടുക്കുന്ന ഏതൊരാളും തീവ്രവാദിയാണ് ; ഒരു തീവ്രവാദിക്കും ഒരു ഇടവും നൽകാൻ അനുവദിക്കില്ല ; അസദുദ്ദീൻ ഒവൈസി

നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയാണിത് ; കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങളെ ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ശശി തരൂർ

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

ചുവന്ന കഫിയ ധരിച്ചെത്തി പലസ്തീൻ അനുകൂല പ്രസംഗം നടത്തി ; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി

ആറ് മാസത്തിനിടെ നാടുകടത്തിയത് 770 ബംഗ്ലാദേശികളെ : ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സൗകര്യമൊരുക്കിയവരെ കണ്ടെത്തണമെന്നും അമിത് ഷാ

പാക് ചാര വ്‌ളോഗർ ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം കേരള ടൂറിസത്തിന്റെ ചെലവില്‍; താമസവും ഭക്ഷണവും ഒരുക്കി സംസ്ഥാന സർക്കാർ

ആൾ ഐസ് ഓൺ ശർമിഷ്ഠ പോസ്റ്റുമായി ഡച്ച് നേതാവ് ഗീർത്ത് വൈൽഡേഴ്‌സ് ; പാകിസ്ഥാനെക്കുറിച്ചും മതത്തെക്കുറിച്ചും പറഞ്ഞതിന് ശർമിഷ്ഠയെ ശിക്ഷിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies