Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍ക്കാരിനെ തുരത്തി കോടതി ഉത്തരവുകള്‍

പോലീസിനെ ദുരുപയോഗിച്ചും കുപ്രചാരണം നടത്തിയും ഈ അഴിമതികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങളെല്ലാം തകരുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പോലും അഴിമതികളില്‍ പങ്കാളികളാണെന്ന വിവരവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹത്തിനുപോലും കേസെടുക്കാവുന്ന ചെയ്തികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാവുന്ന സ്ഥിതിവിശേഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 06:00 am IST
in Editorial

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ഓഫീസ് സിപിഎമ്മുകാര്‍ ആക്രമിച്ച കേസിലും, ബ്രൂവറി അഴിമതിക്കേസിലും കോടതികൡനിന്നേറ്റ തിരിച്ചടി അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ വികൃത മുഖമാണ് പുറത്തുകൊണ്ടുവരുന്നത്. സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതാവും ഉള്‍പ്പെടുന്ന പ്രതികള്‍ ബിജെപി  ഓഫീസായ മാരാര്‍ജിഭവന്‍ അടിച്ചുതകര്‍ത്ത കേസ് സംസ്ഥാനത്തിന്റെ വിശാലതാല്‍പര്യം പരിഗണിച്ച് റദ്ദാക്കണമെന്ന വിചിത്രവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ ആവശ്യമാണ് സര്‍ക്കാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിച്ചത്. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കോടതി കുറ്റം ചുമത്തുന്നതിനു മുന്‍പ് പ്രതികള്‍ ഹാജരാകണമെന്നു നിര്‍ദ്ദേശിക്കുകയും, ഒരു പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ സ്വതന്ത്ര മനസ്സ് അര്‍പ്പിക്കാതെയാണ് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചതെന്നും, കേസ് പിന്‍വലിക്കുന്നത് പൊതുനീതിക്കെതിരാണെന്നും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചത്. സര്‍ക്കാര്‍ ഹര്‍ജിക്ക് യാതൊരു ഉദ്ദേശ്യശുദ്ധിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ഒന്നാം പിണറായി സര്‍ക്കാരാണ് അബ്കാരി നിയമങ്ങള്‍ ലംഘിച്ച് നാല് സ്വകാര്യ ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിനെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവില്ലെന്നായിരുന്നു പ്രതികരണം. ഇതിനെതിരെ ഗവര്‍ണറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ്  വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയും, കോടതി പരാതിക്കാരന്റെ മൊഴിയെടുക്കുകയും സാക്ഷിവിസ്താരത്തിന് നോട്ടീസയയ്‌ക്കുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെയും അന്നത്തെ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെയും മറ്റും എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയത്. അന്വേഷണം നടന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ബ്രൂവറി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഴിമതിക്കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജി തള്ളണമെന്നുമുള്ള സര്‍ക്കാരിന്റെ ആവശ്യമാണ് പ്രതേ്യക വിജിലന്‍സ് കോടതി നിരസിച്ചത്. ആരോപണങ്ങള്‍ ഹര്‍ജിക്കാരന് തെളിയിക്കാനാവാതെ വരുന്ന സന്ദര്‍ഭത്തില്‍ മാത്രമേ തള്ളാനാവൂ എന്ന നിലപാടെടുത്ത കോടതി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്. ഫയല്‍ നികുതിവകുപ്പില്‍നിന്ന് വിളിച്ചുവരുത്താന്‍ അധികാരമില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിയിരിക്കുന്നു.

അഴിമതിയോടും അക്രമരാഷ്‌ട്രീയത്തോടുമുള്ള പിണറായി സര്‍ക്കാരിന്റെ നിയമവിരുദ്ധവും ജനവിരുദ്ധവുമായ സമീപനമാണ് ഈ രണ്ട് കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതികളെ സമീപിച്ചതിലൂടെ വ്യക്തമായത്. അധികാരം ലഭിച്ചിരിക്കുന്നത് അഴിമതി നടത്താന്‍കൂടിയുള്ളതാണെന്ന ഉറച്ച ധാരണയാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. സ്വര്‍ണക്കടത്തുകേസും ഡോളര്‍ കടത്തുകേസും ഉള്‍പ്പെടെയുള്ള വമ്പന്‍ അഴിമതികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പോലീസിനെ ദുരുപയോഗിച്ചും കുപ്രചാരണം നടത്തിയും ഈ അഴിമതികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങളെല്ലാം തകരുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പോലും ഈ അഴിമതികളില്‍ പങ്കാളികളാണെന്ന വിവരവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹത്തിനുപോലും കേസെടുക്കാവുന്ന ചെയ്തികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാവുന്ന സ്ഥിതിവിശേഷമാണ്. അധികാരത്തുടര്‍ച്ച ലഭിച്ചതിനാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങളെല്ലാം അപ്രസക്തമായിരിക്കുന്നു എന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ പൊളിഞ്ഞിരിക്കുന്നു. ഒരു കേസുപോലും ഇല്ലാതായിട്ടില്ല. മുഖ്യമന്ത്രിയടക്കം ആരും ഗുരുതരമായ ആരോപണങ്ങളുടെ കരിനിഴലില്‍നിന്ന് പുറത്തുവന്നിട്ടില്ല. നിയമത്തെ അനുസരിക്കുകയും വിചാരണ നേരിടുകയും ചെയ്യാതെ ഇക്കൂട്ടര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല.

Tags: keralacpmPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.