Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടലിന്റെ മക്കളെ കൈയൊഴിഞ്ഞ് ഡബ്ല്യുടിഒ

ചെറുകിടക്കാര്‍ക്കുള്ള സബ്‌സിഡി 25 വര്‍ഷത്തേക്കു കൂടി തുടരണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ല. സബ്‌സിഡി തുച്ഛമാണെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ജീവന്‍ പണയം വയ്‌ക്കുന്നവര്‍ക്ക് അതു ചെറിയൊരാശ്വാസമായിരുന്നു.

Janmabhumi Online by Janmabhumi Online
Jul 1, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. സന്തോഷ് മാത്യു

ജനീവയില്‍ ജൂണ്‍ 12 മുതല്‍ 17വരെ നടന്ന ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ മന്ത്രിതല സമിതി മത്സ്യമേഖലയിലെ സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കുന്നതിനാണ് തിരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ നീല സമ്പദ്‌വ്യവസ്ഥയെ ഈ തീരുമാനം  കാര്യമായി ബാധിക്കും. ഉച്ചകോടിയില്‍ പങ്കെടുത്ത 164 രാജ്യങ്ങളില്‍ പകുതിയിലേറെ രാജ്യങ്ങളും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള സബ്സിഡി തുടരണമെന്ന് ആവശ്യപ്പെട്ടു. വികസിത രാജ്യങ്ങള്‍ സമ്മതിച്ചില്ല. അമിത മത്സ്യബന്ധനവും വിനാശകരമായ മത്സ്യബന്ധനരീതിയും തടയുന്നതിനാണ് സബ്സിഡി നിരോധനം എന്നാണ് ലോക വ്യാപാരസംഘടനയുടെ വിശദീകരണം. 1980 കാലഘട്ടത്തില്‍ 10 ശതമാനം മത്സ്യ ഇനങ്ങളാണ് അമിതചൂഷണത്തിന് വിധേയമായിരുന്നത്. തൊണ്ണൂറുകളോടെ ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഉദാരവത്കരണ നയങ്ങളാണ് യഥാര്‍ത്ഥത്തില്‍ വ്യാവസായിക മത്സ്യബന്ധനത്തിന് തുടക്കം കുറിച്ചത്. അമേരിക്ക,യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ വികസിത-മുതലാളിത്ത രാജ്യങ്ങള്‍ വ്യാവസായിക മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു. 130 മീറ്റര്‍ നീളമുള്ള വന്‍ കപ്പലുകള്‍, കടലിന്റെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന മത്സ്യബന്ധനരീതി, ആധുനിക സംസ്‌കരണ സംവിധാനങ്ങള്‍, കൂറ്റന്‍ ശീതീകരണ ശാലകള്‍ ഇതെല്ലാം ഈ കപ്പലുകളുടെ സവിശേഷതകളാണ്.

വ്യാവസായിക മത്സ്യബന്ധനമാണ് കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിച്ചതും മത്സ്യ ഇനങ്ങളുടെ തകര്‍ച്ചയിലേക്ക് വഴിയൊരുക്കിയതും. ഇവ ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ചും മാസങ്ങളോളം കടലില്‍ ചെലവഴിച്ചും മറ്റു രാജ്യങ്ങളുടെ പുറംകടലിലെ സമ്പത്ത് കൊള്ളയടിക്കുന്നു. എന്നാല്‍, ചെറു ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ചു നടത്തുന്ന മത്സ്യബന്ധനം മുഖ്യമായും തീരത്തോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ്.  

വിവിധ രാജ്യങ്ങളോടു ചേര്‍ന്ന പ്രത്യേക സാമ്പത്തിക മേഖലയില്‍ (200 നോട്ടിക്കല്‍ മൈല്‍)കടല്‍ മത്സ്യബന്ധനത്തിനു നല്കിവരുന്ന എല്ലാ സബ്‌സിഡികളും രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നിര്‍ത്തലാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ തീരുമാനം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലും കാര്‍മേഘങ്ങളായി ഉരുണ്ടുകൂടും. കാറ്റും കോളും തിരയും നിറഞ്ഞ അവരുടെ ജീവിതത്തില്‍ വീണ്ടും പരീക്ഷണത്തിന്റെ നാളുകള്‍ വരികയാണ്. ജനീവയില്‍ നടന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം കൈക്കൊണ്ട തീരുമാനം  ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെയുള്ള തീര സംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ നടുക്കടലില്‍ തള്ളുന്നതായി. ഡബ്ല്യുടിഒ തീരുമാനം നടപ്പിലാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖ നിര്‍മാണം,യാനങ്ങളുടെ നിര്‍മാണം, എന്‍ജിന്‍, വല, ഇന്ധനം തുടങ്ങിയവയ്‌ക്കൊക്കെ നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന സബ്‌സിഡികള്‍ ഇല്ലാതാകും.കേരളതീരത്തുനിന്നു പരമ്പരാഗത വള്ളങ്ങളിലും ബോട്ടുകളിലും മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്കു വരും കാലങ്ങളില്‍ സബ്‌സിഡി ഇനത്തില്‍ ഒരു ആനുകൂല്യവും ഉണ്ടാകില്ല എന്നര്‍ത്ഥം. നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനവും മത്സ്യസമ്പത്തിന്റെ അമിതമായ ചൂഷണവും തടയാനെന്ന പേരിലുള്ള തീരുമാനം 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തെ പ്രതിസന്ധിയുടെ കടലാഴങ്ങളിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല. സംസ്ഥാനത്തുനിന്നു വള്ളങ്ങളിലും ബോട്ടുകളിലുമായി കടലില്‍ പോകുന്നവരില്‍ ഭൂരിഭാഗവും ചെറുകിട മീന്‍പിടുത്തക്കാരാണ്. അവരിലേറെയും ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍. വികസിത അവികസിത രാജ്യങ്ങളെന്നോ ചെറുകിട വന്‍കിടക്കാരെന്നോ വ്യത്യാസമില്ലാതെ സബ്‌സിഡി നിര്‍ത്തലാക്കുമ്പോള്‍ അതിന്റെ ആഘാതം കടലിനെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിലെ പത്തരലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചുമലില്‍ അതേപടി പതിക്കും. അത്യാധുനിക സാങ്കേതികവിദ്യയും സംസ്‌കരണ സംവിധാനവുമൊക്കെയായി കടലില്‍ മാസങ്ങളോളം തമ്പടിച്ചു മീന്‍ പിടിക്കുന്ന വികസിത രാജ്യങ്ങളിലെ കപ്പലുകളെയും ഉപജീവനത്തിനും  ഭക്ഷ്യാവശ്യത്തിനുമായി കടലില്‍ പോകുന്ന ചെറുകിടക്കാരെയും ഒരേതട്ടില്‍ കണ്ടത് നീതീകരിക്കാനാവാത്ത മാനദണ്ഡമായി.  

ചെറുകിടക്കാര്‍ക്കുള്ള സബ്‌സിഡി 25 വര്‍ഷത്തേക്കു കൂടി തുടരണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ല. സബ്‌സിഡി തുച്ഛമാണെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ജീവന്‍ പണയം വയ്‌ക്കുന്നവര്‍ക്ക് അതു ചെറിയൊരാശ്വാസമായിരുന്നു. അതാണ് ഇപ്പോള്‍ ഈ തീരുമാനത്തിലൂടെ നിലച്ചത്. 

Tags: കടൽWTO
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ വ്യാപാരശൈലിയ്‌ക്ക് വിമര്‍ശനം; വിവേചനരഹിതവും സുതാര്യവുമായ ബഹുമുഖ വ്യാപാര സംവിധാനം വരണമെന്ന് ജി20 ഉച്ചകോടി

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ടു പേരുടെ നില ഗുരുതരം, അപകടം രാവിലെ ഏഴരയോടെ

Kerala

കാർ കടലിലേക്ക് വീണു മൂന്നുപേർക്ക് പരിക്ക്

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Editorial

ഈ ദുരിതപ്പെയ്‌ത്തിന് അറുതിവരുത്തണം

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ന് നിർണായക ദിവസം : ബംഗ്ലാദേശ് ട്രൈബ്യൂണലിൽ വാദം കേൾക്കൽ നടക്കും ; വധശിക്ഷ വിധിച്ചേക്കാമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു ; നിരക്ക് എത്ര കുറഞ്ഞുവെന്ന് അറിയാം

പ്രോസ്റ്റേറ്റ് കാന്‍സറും രോഗലക്ഷണങ്ങളും

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies