Categories: Kerala

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നു, എന്നാല്‍ അഡ്വക്കേറ്റ് ജനറലിന് പുതിയ കാറിന് 16.18 ലക്ഷം രൂപ

എ.ജി ഉപയോഗിച്ചിരുന്ന കാര്‍ 2017ല്‍ വാങ്ങിയതാണ്.ഇത് 86552 കിലോമീറ്ററോളം ഓടിക്കഴിഞ്ഞു.ആ കാര്‍ ഇനി ദീര്‍ഘ ദൂരയാത്രകള്‍ക്ക് അനുയോജ്യമല്ല എന്നും, പുതിയ കാര്‍ വേണമെന്നും എ.ജി ഓഫീസ് ആവശ്യപ്പെട്ടിരുന്നു

Published by

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുകയും, കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളമോ, പെന്‍ഷനോ ലഭിക്കാതെ നട്ടംതിരിയുകയും ചെയ്യുന്നസമയത്ത് അഡ്വക്കേറ്റ് ജനറലിന് ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ 16.18 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ധനവകുപ്പ് എതിര്‍ത്തിട്ടും അതിനെ മറികടന്നാണ് ഉത്തരവ്. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസെക്രട്ടറി ഉത്തരവിറക്കിയത്.എന്നാല്‍ ഇതിന് നല്‍കിയ വിശദീകരണം എ.ജി ഉപയോഗിച്ചിരുന്ന കാര്‍ 2017ല്‍ വാങ്ങിയതാണ്.ഇത് 86552 കിലോമീറ്ററോളം ഓടിക്കഴിഞ്ഞു.ആ കാര്‍ ഇനി ദീര്‍ഘ ദൂരയാത്രകള്‍ക്ക് അനുയോജ്യമല്ല എന്നും, പുതിയ കാര്‍ വേണമെന്നും എ.ജി ഓഫീസ് ആവശ്യപ്പെട്ടിരുന്നു എന്നാണ്. 

 ഈ ആവശ്യം ധനകാര്യ വകുപ്പ് തളളി.എന്നാല്‍ വാഹനം വാങ്ങുന്നത് പരിഗണിക്കാമെന്ന് നിയമവകുപ്പ് അറിയിച്ചു.തുടര്‍ന്ന് ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വിട്ടു.ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക