Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന

പഞ്ചാബില്‍ സംഗ്രൂര്‍ ലോക് സഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ വിജയിച്ച ശിരോമണി അകാലിദള്‍ (അമൃത് സര്‍) ഖലിസ്ഥാന്‍ വാദികളുടെ സംഘടനയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആം ആദ്മി ഭരണത്തില്‍ വന്നതിന് ശേഷം ഖലിസ്ഥാന്‍ വാദികള്‍ പഞ്ചാബില്‍ പിടിമുറുക്കുകയാണെന്ന ആശങ്ക വര്‍ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2022, 06:28 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബില്‍ സംഗ്രൂര്‍ ലോക് സഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ വിജയിച്ച ശിരോമണി അകാലിദള്‍ (അമൃത് സര്‍) ഖലിസ്ഥാന്‍ വാദികളുടെ സംഘടനയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആം ആദ്മി ഭരണത്തില്‍ വന്നതിന് ശേഷം ഖലിസ്ഥാന്‍ വാദികള്‍ പഞ്ചാബില്‍ പിടിമുറുക്കുകയാണെന്ന ആശങ്ക വര്‍ധിച്ചു.  പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ത് മാനിന്റെ ജന്മസ്ഥലം ഉള്‍പ്പെട്ടതാണ് ഈ ലോക് സഭാ മണ്ഡലം. 

ഭഗ് വന്ത് മാന്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടി ലോക് സഭാ സീറ്റ് ഉപേക്ഷിച്ചതോടെയാണ് സംഗ്രൂര്‍ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇവിടെ ശിരോമണി അകാലിദള്‍ (അമൃത്സര്‍) നേതാവ് സിമ്രന്‍ജിത് സിങ്ങ് മാന്‍ ആണ് വിജയിച്ചത്. സിമ്രന്‍ജിത് സിങ്ങ് മാന്‍ ദീര്‍ഘകാലമായി ഖലിസ്ഥാന്‍ പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര രാജ്യം സ്ഥാപിക്കുക എന്നതാണ് ഖലിസ്ഥാന്‍ വാദികളുടെ ലക്ഷ്യം.  

സിമ്രന്‍ജിത് സിങ്ങ് മാനിന്റെ വിജയത്തില്‍ അസ്വസ്ഥനായി മോദി അനുകൂലിയായ പുസ്തകരചയിതാവ് ആനന്ദ് രംഗനാഥന്‍ ട്വിറ്ററി്ല്‍ കുറിച്ചതിങ്ങിനെ:”ഇന്ത്യയെ മുറിച്ച് ഖലിസ്ഥാന്‍ സൃഷ്ടിക്കുമെന്ന് തുറന്ന് വാദിക്കുന്ന സിമ്രന്‍ജിത് സിംഗ് മാന്‍ പഞ്ചാബില്‍ സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചു. ഇനി അദ്ദേഹത്തിന് പാര്‍ലമെന്‍റില്‍ പ്രവേശിക്കാം. മതം നിരീശ്വരവാദത്തെ വരവേല്‍ക്കുന്നത് പോലെയാണ് ഇത്. “

ഇദ്ദേഹത്തിന് കര്‍ഷകസമരകാലത്ത് ഖലിസ്ഥാനികളുടെ പ്രതിനിധിയായി പങ്കെടുക്കുകയും ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുകയും ചെയ്ത നടന്‍ ദീപ് സന്ധുവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സിമ്രന്‍ജിത് സിങ്ങ് മാന്‍. ഈയിടെ പഞ്ചാബി ഗായകന്‍ സിധു മൂസെവാലെയുടെ കൊലപാതകം ആം ആദ്മിയ്‌ക്കെതിരായ തരംഗം സൃഷ്ടിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ സിമ്രന്‍ജിത് സിങ്ങ് മാന്‍ ഉടനീളം ദീപ് സന്ധുവിന്റെയും സിദ്ദു മൂസെവാലയുടെയും പേരുകള്‍ ഹാഷ്ട് ടാഗുകളായി ഉപയോഗിച്ചിരുന്നു.  

ശിരോമണി അകാലി ദള്‍ (അമൃത് സര്‍) അധ്യക്ഷനായ സിമ്രന്‍ജിത് സിങ്ങ് മാന്‍ മുന്‍പ് രണ്ട് തവണയെങ്കിലും പഞ്ചാബില്‍ നിന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഖലിസ്ഥാന്‍ പ്രക്ഷോഭത്തെ അനകൂലിക്കുന്ന നേതാവാണ്. ഖലിസ്ഥാന്‍ നേതാവ് ഭിന്ദ്രെന്‍ വാലെയെ വധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പൊലീസ് ജോലിയില്‍ നിന്നും രാജിവെച്ച നേതാവാണ് സിമ്രന്‍ജിത് സിങ്ങ് മാന്‍.  

ഇദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങളാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തിന് സുവര്‍ണ്ണക്ഷേത്രത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രകോപനം സൃഷ്ടിച്ചത്. പഞ്ചാബിന്റെ പുതുവത്സരദിനത്തില്‍ അദ്ദേഹം നടത്തിയ ട്വീറ്റ് വിവാദമായിരുന്നു:”2021 മെയ് മാസം സിഖ് സമുദായത്തിന് ഖലിസ്ഥാന്‍ രൂപത്തില്‍ സ്വാതന്ത്ര്യം കൊണ്ടുവന്നിരിക്കുന്നു. ബലപ്രയോഗം, വിവേചനം, ആര്‍ത്തി, അഹങ്കാരം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ ഉപക്ഷേിച്ച് പരസ്പര സ്നേഹവും ബഹുമാനവും സഹകരണവും ഉറപ്പിക്കാം”- ഇതായിരുന്നു ട്വീറ്റ്.  

2019ല്‍ ഖലിസ്താന്‍ ഭീകരവാദിയായ ഭിന്ദ്രെന്‍വാലെയ്‌ക്ക് ഇദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. “വെടിവെപ്പില്‍ രക്തസാക്ഷികളായ ഭിന്ദ്രെന്‍ വാലെയ്‌ക്കും കൂട്ടര്ക്കും ആദരാഞ്ജലികള്‍. ഖലിസ്ഥാന്‍ സമരം നീണാള്‍ വാഴട്ടെ!- ഇതായിരുന്നു കുറിപ്പ്.  

2018ല്‍ ഇന്ദിരാഗാന്ധി ഭിന്ദ്രെ‍ന്‍വാലെയെ വധിക്കാന്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിന്യസിച്ച ഇന്ത്യന്‍ പട്ടാളത്തിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ചു: “ഈ ഹിന്ദു രാഷ്‌ട്രം എങ്ങിനെയാണ് രാജ്യമില്ലാത്ത സിഖുകാരെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഈ പട്ടാളക്കാരുടെ ശക്തിപ്രകടനം ലോകത്തിന് കാണിച്ചുതരുന്നു. യന്ത്രത്തോക്കുകള്‍ സിഖുകാരെ ഭയപ്പെടുത്തുമെന്നും സിഖ് രാജ്യമായ ഖലിസ്ഥാന്‍ രൂപപ്പെടുത്തുന്നതില്‍ നിന്നും പിന്മാറ്റുമെന്നും ഈ  ഹിന്ദു രാജ്യം വിചാരിക്കുന്നു.” – ഇതായിരുന്നു ആ കുറിപ്പ്.  

ഇദ്ദേഹം സിഖുകാര്‍ക്ക് വേണ്ടി ഖലിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന് പ്രസംഗിച്ചിട്ടുണ്ട്. 30 തവണ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആം ആദ്മി അധികാരത്തില്‍ വന്നശേഷം പഞ്ചാബില്‍ ഹിന്ദുക്കളും സിഖുകാരും തമ്മില്‍ വരെ നിരവധി സംഘട്ടനങ്ങള്‍ നടന്നു. സിധു മൂസെവാലെ എന്ന ഗായകന്‍ ഉള്‍പ്പെടെ നിരവധി പേര്‍ വെടിയേറ്റ് മരിച്ചു. കലാപങ്ങളും വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ ഫണ്ട് നല്‍കി ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ സഹായിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതുവഴി ഖലിസ്ഥാന്‍ പ്രവര്‍ത്തനം തടസ്സം കൂടാതെ നടത്തുകയാണ് ലക്ഷ്യമെന്നും കരുതുന്നു. 

Tags: ഭിന്ദ്രന്‍വാലെദീപ് സിദ്ധുസുവര്‍ണ്ണക്ഷേത്രംഅമൃത്സര്‍ സുവര്‍ണ ക്ഷേത്രംശിരോമണി അകാലിദളിന് (അമൃത്സര്‍)ആം ആദ്മി പാര്‍ട്ടിaapസിദ്ദു മൂസേവാലഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

India

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി ആരോപിച്ചാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് തല്ല് കിട്ടും

India

ചണ്ഡീഗഢിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി, ആം ആദ്മിയും കോണ്‍ഗ്രസും തോറ്റു സൗരവ് ജോഷി മേയറാവും

News

സാമൂഹ്യ മാധ്യമങ്ങളിൽനിന്ന് വ്യാജവാർത്തകൾ നീക്കാൻ ആം ആദ്മി പാർട്ടിയോട് ദൽഹി കോടതി

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.