Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുങ്ങലുമായി ‘പുക്കിള്‍കൊടി’ബന്ധം പുലര്‍ത്തുന്ന ഡോക്ടര്‍

. ഒരു ലക്ഷത്തിലധികം ഗര്‍ഭിണികളെ പരിചരിക്കുകയും മുക്കാല്‍ ലക്ഷത്തിലധികം പ്രസവങ്ങള്‍ എടുക്കുകയും അരലക്ഷത്ിതലധികം ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയകള്‍ ചെയ്യുകയും ചെയ്തിട്ടുള്ള ഡോക്ടര്‍,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 08:22 am IST
in Thiruvananthapuram

നിതിന്‍ കൃഷ്ണ

ആറ്റിങ്ങലിനെ  കര്‍മ്മ ഭൂമിയാക്കി മാറ്റിയ കരുനാഗപ്പള്ളിക്കാരന്‍  ഭിഷഗ്വരനാണ്  ഡോ. പി രാധാകൃഷ്ണന്‍ നായര്‍. അതിനു കാരണം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നീണ്ടകാലം അനുഷ്ടി.ച്ച സേവനവും. ഡോക്ടര്‍, സംരംഭകന്‍, സംഘാടകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, ജനകീയന്‍ എന്നിങ്ങനെ വിവിധ തലത്തില്‍ ആറ്റിങ്ങലിന്റെ പൊതുമണ്ഡലത്തില്‍ നിറസാന്നിധ്യമാണ് അമര്‍ ഹോസ്പിറ്റലിന്റെ ഉടമയായ  ഡോ. പി രാധാകൃഷ്ണന്‍ നായര്‍. ഉന്നത തത്ത്വങ്ങളുടെയും ധാര്‍മ്മികതയുടെയും മാനവധര്‍മ്മത്തിന്റെയും മനുഷ്യന്‍.

കരുനാഗപ്പള്ളിയില്‍ വളരെ സാധാരണ സാഹചര്യത്തില്‍ ജനിച്ച് സ്വപ്രയത്‌നത്തിലൂടെ പഠനം പൂര്‍ത്തിയാക്കി, രാജ്യത്തിലെ തന്നെ പ്രമുഖ ഗൈനക്കോളജിസ്റ്റായി മാറിയ അതുല്യ പ്രതിഭ. ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നീണ്ടകാലം സേവനം അനുഷ്ടിച്ചിരുന്ന ഡോ. പി രാധാകൃഷ്ണന്‍ നായര്‍, സ്വന്തം സ്ഥാപനം ആരംഭിക്കാന്‍ ഈ പ്രദേശം തന്നെ തെരഞ്ഞെടുത്തത് ആറ്റിങ്ങലിലെ ജനങ്ങളോട് അദേഹത്തിനുണ്ടായിരുന്ന ബന്ധം കൊണ്ട് തന്നെയാണ്.  ഒരു ലക്ഷത്തിലധികം ഗര്‍ഭിണികളെ പരിചരിക്കുകയും മുക്കാല്‍ ലക്ഷത്തിലധികം പ്രസവങ്ങള്‍ എടുക്കുകയും അരലക്ഷത്ിതലധികം ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയകള്‍ ചെയ്യുകയും ചെയ്തിട്ടുള്ള ഡോക്ടര്‍, ആയിരക്കണക്കിന് കുട്ടികളില്ലാത്ത ദമ്പതികള്‍ ആരാധനാ പാത്രമാണ്. തെക്കന്‍ കേരളത്തിലെ കീ ഹോള്‍ സര്‍ജറിയിലെ മുന്‍നിരക്കാരനുമാണ് അദ്ദേഹം. ഏറ്റവും പരിചയസമ്പന്നനായ ഒബ്സ്റ്റട്രിക് സോണോളജിസ്റ്റും പ്രശസ്ത വന്ധ്യതാ കണ്‍സള്‍ട്ടന്റുമാണ്.കേരളത്തില്‍ ഉടനീളം അറിയപ്പെടുന്ന ഈ ഗൈനക്കോളജിസ്റ്റിനെ തേടി വടക്കന്‍ ജില്ലകളില്‍നിന്നും  ഗള്‍ഫ് മേഖലകളില്‍ നിന്നുപോലും ആളുകളെത്തും.

ഡോ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന മികവിന്റെ ഐഎസ്ഓ, എന്‍എബിഎച്ച് അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അമര്‍ ഹോസ്പിറ്റല്‍, സംസ്ഥാന മാലിന്യ നിര്‍മ്മാര്‍ജന അവാര്‍ഡ് ആറുതവണ കരസ്ഥമാക്കി.

നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ .ഡോ രാധാകൃഷ്ണന്‍, ഡോ.നായര്‍സ് അമര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപക അധ്യക്ഷന്‍ കൂടിയാണ്. നെയ്യാറ്റിന്‍കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ്,  കലാഭവന്‍ സേവാ സമിതി തുടങ്ങി നിരവധി ജീവകാരുണ്യ സംഘടനകളുടെ പ്രവര്‍ത്തനത്തിലും അദേഹം നിറ സാന്നിദ്ധ്യമാണ്. മുന്‍ രാഷ്‌ട്രപതിയുടെ വീക്ഷണങ്ങള്‍ നടപ്പിലാക്കാന്‍ പ്രയത്‌നിക്കുന്ന എ.പി.ജെ അബ്ദുള്‍കലാം സെന്ററിന്റെ ഗവേണിംഗ് കൗണ്‍സില്‍ അംഗമായും അദേഹം പ്രവര്‍ത്തിക്കുന്നു. പാടിക്കവിളാകം ശ്രീ.ബാലഭദ്രാദേവി ക്ഷേത്രം പ്രസിഡന്റ് കൂടിയാണ്.

ആറ്റിങ്ങല്‍ ലയണ്‍സ് കഌബ്ബിന്റെ ഭാരവാഹി എന്ന നിലയില്‍ ക്ലബ്ബിന്റെയും ജില്ലയുടെ 3 പല പദ്ധതികളിലും പ്രധാന സ്‌പോണ്‍സര്‍ ആണ്. ആറ്റിങ്ങലിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രമുഖനായ വ്യക്തി എന്ന നിലയില്‍ ലൈഫ് മെമ്പറും കൂടിയാണ്.  ശ്രീ സത്യസായി അനാഥാലയ ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളയാളാണ് ഡോ. പി രാധാകൃഷ്ണന്‍ നായര്‍ നിരവധി അനാഥാലയങ്ങളുടെ സഹായിയാണ്.. ആറ്റിങ്ങലില്‍ തന്റെ കാരുണ്യം ചൊരിയുന്ന ഇവിടുത്തെ ഏറ്റവും പ്രമുഖനായ മനുഷ്യസ്‌നേഹിയാണ്.നൂറുകണക്കിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്നിവ നല്‍കുന്ന ഡോക്ടര്‍ അതൊന്നും പരസ്യപ്പെടുത്താറില്ല.

അദ്ദേഹത്തിന് ഏറെ കയ്യടി കിട്ടിയ  സാമൂഹിക സംരംഭമായിരുന്നു’ ആരോഗ്യത്തിന് കൃഷി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട്്  ജൈവകൃഷി നാട്ടുകാരുമായി നടത്തിയ പ്രചാരണം. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന സന്ദേശം എത്തി.   മൂന്നു ലക്ഷം വൃക്ഷത്തൈകള്‍ അദ്ദേഹം നല്‍കി.  മുനിസിപ്പാലിറ്റി ‘ജൈവ പച്ചക്കറിനഗരം’ പദ്ധതി പ്രഖ്യാപിക്കുന്നതരത്തിലേക്ക വന്‍ വിജയമായ സംരംഭമായി അതുമാറി. മുന്‍സിപ്പാലിറ്റിയുടെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും ആറ്റിങ്ങലിന്റെ മറ്റ് ബഹുമതികളും ലഭിച്ചു

നെഹ്‌റു പീസ് അവാര്‍ഡ്, ദുബായ് ഇന്ദിര പ്രിയദര്‍ശിനി അവാര്‍ഡ്, ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ്, ആറ്റിങ്ങല്‍ നഗരസഭയുടെ ഫുള്‍ ക്വാറം അഭിനന്ദനം, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയുടെ ഫുള്‍ ക്വാറം അപ്രിസിയേഷന്‍, മാനവസേവാ പുരസ്‌കാരം, മന്നം മെമ്മോറിയല്‍ പുരസ്‌കാരം, ഗണേശോത്സവ പുരസ്‌കാരം തുടങ്ങീ നിരവധി അവാര്‍ഡുകള്‍ അദേഹത്തെ തേടിയെത്തി.  നിരവധി റസിഡന്റ് അസോസിയേഷനുകളും സംഘടനളും  ആദരിച്ചു.

മികച്ച ഡോക്ടറും ആശുപത്രിയുടെ സ്ഥാപകനും മാത്രമല്ല ആശുപത്രി കുടുംബത്തിന്റെ നായകനും കൂടിയാണ്  ഡോ. പി രാധാകൃഷ്ണന്‍ നായര്‍.ഭാര്യ ഡോ. ജയശ്രീ നായര്‍  ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടായിരുന്നു. ഇപ്പോള്‍  അമര്‍ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്നു മകന്‍ ഡോ. അമോദ് ആര്‍ നായര്‍ എംബിബിഎസ്, എംഡി യും എടുത്ത ശേഷം കൊല്ലത്തെ ബെന്‍സിഗര്‍ ഹോസ്പിറ്റലിലെ അനസ്‌തെറ്റിസ്റ്റായി സേവനം അനുഷ്ടിക്കുന്നു. ഡോ.അമോദിന്റെ ഭാര്യ ഡോ.ഇന്ദിര വിജയകൃഷ്ണന്‍ അമറിലെ ഗൈനക്കോളജിസ്റ്റും ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റും ആണ്.  മകള്‍ ഡോ. അര്‍ഷ നായര്‍ എംബിബിഎസും എംഡിയും അടുത്ത ശേഷം ഡിഎംനിയോനറ്റോളജി അവസാന വര്‍ഷം വിദ്യാര്‍ത്ഥി്‌നിയാണ്. അര്‍ഷയുടെ ഭര്‍ത്താവ് ഡോ. അമിത് എംഡി എടുത്ത ശേഷം. ഡിഎം ന്യൂറോളജിയില്‍ ഉപരിപഠനം നടത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.