Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുദ്വാര ആക്രമണം: അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം; ഇനി അവശേഷിക്കുന്നത് 150 സിഖുകാര്‍ മാത്രം

അഫ് ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖുകാരുടെ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരര്‍ ശനിയാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയതോടെ ഇനി അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം. ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഒരു സുരക്ഷാ ഗാര്‍ഡിനെ കൊന്നു. പിന്നീട് അവര്‍ അകത്ത് കടന്ന് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 11:11 pm IST
in India

കാബൂള്‍: അഫ് ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖുകാരുടെ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരര്‍ ശനിയാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയതോടെ ഇനി അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം.  ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഒരു സുരക്ഷാ ഗാര്‍ഡിനെ കൊന്നു. പിന്നീട് അവര്‍ അകത്ത് കടന്ന് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.  

താലിബാന്‍ സൈനികര്‍ എത്തി ഐഎസ് ഭീകരരെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. “എന്റെ വീട് ഗുരുദ്വാരയുടെ മുന്‍പിലാണ്. വെടിവെപ്പ് കേട്ടതോടെ ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അക്രമികള്‍ ഗുരുദ്വാരയ്‌ക്കുള്ളിലാണെന്ന് ആളുകള്‍ വിളിച്ച് പറയുന്നത് കേട്ടു. ആകെ അങ്കലാപ്പായിരുന്നു. പിന്നാലെ വലിയൊരു സ്ഫോടന ശബ്ദം കേട്ടു.”- കുല്‍ജിത് സിങ് ഖല്‍സ പറഞ്ഞു.  

ഗുരുദ്വാരയ്‌ക്ക് മുമ്പിലെ താലിബാന്‍ ചെക് പോസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊണ്ടിട്ട ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിച്ചു. അതില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ യൂണിറ്റ കമാന്‍ഡര്‍ പല കഷണങ്ങളായി ചിതറിത്തെറിച്ചു. ചുറ്റിലുമുള്ള കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ദിവസേനയുടെ പ്രഭാത പ്രാര്‍ത്ഥനയ്‌ക്ക് അരമണിക്കൂര്‍ മുന്‍പായിരുന്നു ആക്രമണം തുടങ്ങിയത്. “അല്‍പം കൂടി നേരത്തെയാണ് സ്ഫോടനം നടന്നിരുന്നതെങ്കില്‍ കൂടുതല്‍ പേര്‍ പൊട്ടിത്തെറിച്ചേനെ”- ഖല്‍സ പറയുന്നു.  

പതിനായിരക്കണക്കിന് ഹിന്ദുക്കളും സിഖുകാരും ഉള്ള ഒരു രാജ്യമായിരുന്നു ഒരിയ്‌ക്കല്‍ അഫ്ഗാനിസ്ഥാന്‍. പക്ഷെ ദശകങ്ങളായുള്ള സംഘട്ടനം ഹിന്ദുക്കളുടെയും സിഖുകാരുടെയും എണ്ണം കുറച്ചു. അവശേഷിക്കുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നേരെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തമായ ആക്രമണമാണ് നടത്തുന്നത്.  

2018ല്‍ ജലാലബാദില്‍ ന്യൂനപക്ഷ സിഖുകാരുടെ ഒരു യോഗത്തിന് നേരെ ബോംബാക്രമണമുണ്ടായി. 2020ല്‍ മറ്റൊരു ഗുരുദ്വാര ആക്രമിക്കപ്പെട്ടു. ജലാലബാദിലെ ആക്രമണസമയത്ത് 1,500 സിഖുകാരാണ് യോഗം ചേര്‍ന്നത്. അത് കഴിഞ്ഞപ്പോള്‍ ആളുകള്‍ ചിന്തിച്ചത് ഇവിടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണെന്ന് സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.  

2020ലെ ഗുരുദ്വാര ആക്രമണത്തിന് ശേഷം കൂടുതല്‍ സിഖുകാര്‍ അഫ്ഗാന്‍ വിട്ടു. താലിബാന്‍ അധികാരം ഏറ്റെടുത്തപ്പോള്‍ വെറും 300 സിഖുകാര്‍ മാത്രമേ അഫ്നാഗില്‍ ഉള്ളു. ഇപ്പോള്‍ വെറും 150 സിഖുകാരായി ചുരുങ്ങി.  

ഞങ്ങളുടെ എല്ലാ ചരിത്രമുറങ്ങുന്ന ഗുരുദ്വാരകളും ആക്രമിക്കപ്പെട്ടു. തകര്‍ത്തു. ഇനി അവശേഷിക്കുന്ന ഗുരുദ്വാരകള്‍ക്കു നേരെയും ആക്രമണം നടക്കുകയാണ്. – സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.  

ഈ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണ്. താലിബാന്‍ സേനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ദുര്‍ബലരാണെങ്കിലും ഐഎസിനെ ആക്രമണം അതിശക്തമാണ്.  

Tags: ISISഇസ്ലാമിക് സ്റ്റേറ്റ്attackസിഖ്താലിബാന്‍അഫ്ഗാനിസ്ഥാന്‍Gurudwaraഗുരുദ്വാര ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.