Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൊഴിലില്ലായ്മ തുടച്ചു നീക്കാന്‍

പല പാശ്ചാത്യ നാടുകളിലും പണ്ടുകാലം മുതലേ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. ഇതിന് പകരം വയ്‌ക്കാവുന്നതാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നാല് വര്‍ഷത്തെ സൈനിക സേവനം. ദേശസ്‌നേഹികളായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ രാഷ്‌ട്ര സേവനത്തിനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല, വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും

Janmabhumi Online by Janmabhumi Online
Jun 16, 2022, 06:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് ഏറ്റവും സന്തോഷകരമായ രണ്ട് പ്രഖ്യാപനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. അടുത്ത ഒന്നരവര്‍ഷംകൊണ്ട് കേന്ദ്ര സര്‍വീസുകളില്‍ പത്ത് ലക്ഷം പേരെ നിയമിക്കാനും യുവതീയുവാക്കള്‍ക്ക് സായുധസേനകളില്‍ പ്രത്യേക സേവനത്തിനുള്ള അവസരമൊരുക്കാനുമാണ് തീരുമാനം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2014-20 കാലയളവില്‍ മാത്രം അഞ്ചരലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രധാനമന്ത്രി മോദി തന്നെ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം 2020 മാര്‍ച്ച് ഒന്നുവരെ ഒന്‍പത് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.  ഇത് നികത്താനാണ് മുന്‍ഗണന നല്‍കുക. ഏതൊക്കെ വകുപ്പുകളില്‍ എത്രയൊക്കെ നിയമനങ്ങളാണ് നടത്തുകയെന്ന കണക്കും പുറത്തുവന്നിരിക്കുന്നു. റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ നിയമനം ഉണ്ടാവുക. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പോസ്റ്റല്‍ വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങിയവയിലാണ് അവശേഷിക്കുന്ന നിയമനങ്ങള്‍. വ്യവസ്ഥാപിതമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുത്തിരിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കുന്നതിനു പുറമെയാണ് മൂന്നു സായുധസേനകളിലുമായി ഈ വര്‍ഷം മാത്രം 46,000 പേരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി. അഗ്നിപഥ് എന്ന പേരിലുള്ള ഈ പദ്ധതിയില്‍ വളരെ ആകര്‍ഷകമായ സേവന-വേതന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഗ്നിവീരര്‍ എന്ന നിലയ്‌ക്കുള്ള നാല് വര്‍ഷത്തെ സേവനത്തിനുശേഷം തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രവര്‍ത്തനമികവ് പരിശോധിച്ച് വീണ്ടും അവസരം നല്‍കും. ഇവര്‍ക്ക് റഗുലര്‍ കേഡറ്റായി നിയമനം ലഭിക്കും. പതിനഞ്ച് വര്‍ഷമായിരിക്കും സേവന കാലാവധി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയായതിനാല്‍ ഒരുപാട് പേര്‍ക്ക് അവസരം ലഭിക്കുമെന്നത് അനുകൂല ഘടകമാണ്. സേവന കാലയളവില്‍ ആകര്‍ഷകമായ ശമ്പളത്തിനും ഇന്‍ഷുറന്‍സിനും പുറമെ നാല് വര്‍ഷത്തിനുശേഷം പിരിയുമ്പോള്‍ 12 ലക്ഷത്തോളം രൂപ സേവാനിധിയായി ലഭിക്കുകയും ചെയ്യും. സൈനിക സേവനത്തിന് പെണ്‍കുട്ടികള്‍ക്കും അവസരമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പല പാശ്ചാത്യ നാടുകളിലും പണ്ടുകാലം മുതലേ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ ഇത് അനുഗുണമാണെന്ന് പലരും കരുതുന്നില്ല. ഇതിന് പകരം വയ്‌ക്കാവുന്നതാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നാല് വര്‍ഷത്തെ സൈനിക സേവനം. ദേശസ്‌നേഹികളായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ രാഷ്‌ട്ര സേവനത്തിനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല, വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും.  

രാജ്യം ഭരിച്ച മറ്റ് കേന്ദ്രസര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയുണ്ടായി. പൊതു-സ്വകാര്യ മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ വയ്‌ക്കുകയും പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി തൊഴിലുത്പാദന പരിപാടി, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി, ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, ദീനദയാല്‍ അന്ത്യോദയ യോജന തുടങ്ങിയവയിലൂടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. തൊഴില്‍ മേഖലയിലെ ശരിയായ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചത്. റിക്കാര്‍ഡ് നേട്ടം കൈവരിച്ച റോഡ് നിര്‍മാണത്തിലൂടെയും വിമാനത്താവള നിര്‍മാണത്തിലൂടെയും മറ്റും വര്‍ഷംതോറും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കി. എന്നാല്‍ ഇതൊക്കെ മറച്ചുപിടിച്ച് രാജ്യത്ത് തൊഴിലില്ലായ്മ പെരുകുകയാണെന്ന പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്താനും വര്‍ഷം തോറും പതിനായിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് സൈനിക സേവനത്തിന് അവസരമൊരുക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.  

Tags: Jobindiamodi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

India

മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരം ; ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യ

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

World

ഇന്ത്യക്കാരെക്കാൾ നന്നായി ഞങ്ങൾ റൊട്ടി കഴിക്കുന്നു, പട്ടിണി ഇവിടെ ഇല്ലെ ; അച്ഛൻ ഹാഫിസ് സയീദിന് ജയിലിൽ വിഐപി പരിഗണനയെന്നും മകൻ തൽഹ സയീദ്

India

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

പുതിയ വാര്‍ത്തകള്‍

നൂറാം ദിവസവും പ്രേക്ഷകർക്കിടയിൽ ഡ്യൂട്ടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി

യുഎഇയിൽ ഷാഹിദ് അഫ്രിദിക്ക് കുസാറ്റ് അലുമിനിയുടെ സ്വീകരണം; രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ; 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies