Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജിഹാദി മനസ്സുമായി സഹിഷ്ണുത പഠിപ്പിക്കാന്‍ വരരുത്…!

'എല്ലാ മതങ്ങളോടും വച്ചുപുലര്‍ത്തേണ്ട ആദരത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു' എന്ന് മനോരമ ഖേദിക്കുന്നു. ഐക്യരാഷട്ര സഭയ്‌ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ പരമതാദരം പഠിപ്പിച്ചുകൊടുത്തത് ഹിന്ദു സംസ്‌കാരമാണ്. ആധുനികമെന്ന് അവകാശപ്പെടുന്ന ഏതു മതമാണ് രണ്ടാമതൊരു മതത്തെ അംഗീകരിക്കുന്നത്? മനോരമയില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു. മനുഷ്യനെ രണ്ടാക്കി തിരിച്ച്, വിശ്വാസികളെന്നും അവിശ്വാസികളെന്നും വിഭജിച്ച്, തങ്ങളുടേതല്ലാത്തവരെ ശത്രുക്കളെന്നു പ്രഖ്യാപിച്ച്, നിരന്തര സംഘര്‍ഷത്തിലേര്‍പ്പെടുന്നത് ആരൊക്കെയാണ്? അതുകൊണ്ട്, സഹിഷ്ണുതയുടെ ബാലപാഠങ്ങള്‍ എഴുതിപ്പഠിക്കാന്‍ ശ്രമിക്കുന്നവര്‍ മതസമന്വയത്തിന്റെ ദര്‍ശനം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്നേ ലോകത്തോടു വിളിച്ചുപറയുകയും മതപീഡനങ്ങളുടെ തിരയടിയില്‍ ഒലിച്ചു പോകുമായിരുന്ന ചെറുതും വലുതുമായ എല്ലാ മതങ്ങളെയും സ്വീകരിച്ച്, മടിയിലിരുത്തി, പാലൂട്ടി വളര്‍ത്തി സംരക്ഷിക്കുകയും ചെയ്ത ഹിന്ദുക്കളെ പഠിപ്പിക്കാന്‍ പുറപ്പെടരുത്.

കാ.ഭാ. സുരേന്ദ്രന്‍ by കാ.ഭാ. സുരേന്ദ്രന്‍
Jun 10, 2022, 05:32 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരണമായി പറഞ്ഞ കാര്യമാണല്ലോ ഇപ്പോള്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന തരത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏതു കാര്യത്തെക്കുറിച്ചും ചര്‍ച്ചയും സംവാദവും നല്ലതാണ്. യുക്തിബോധമുള്ള മനുഷ്യന് സത്യമറിയാനുള്ള അവസരമായി അത്തരം സന്ദര്‍ഭങ്ങള്‍ മാറും. അത്തരമൊരു അവസരമായി ഈ ചര്‍ച്ചയും മാറി. പറയപ്പെട്ട പ്രവാചക ചരിത്രം ഉള്ളതുതന്നെയാണെന്ന് നിരവധി മത പണ്ഡിതരുടെ പ്രസംഗങ്ങളിലൂടെ ജനങ്ങള്‍ക്കു കേള്‍ക്കാന്‍ അവസരമുണ്ടായി. അതും പോരാഞ്ഞ് ആധികാരികമായ അറബി വാക്യങ്ങളോടുകൂടിയ പ്രമാണങ്ങളും ധാരാളമായി പ്രചരിച്ചു. മതത്തില്‍ കൃത്യമായും വ്യക്തമായും പറഞ്ഞ കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അതെങ്ങനെ നിന്ദയാകും എന്നത് സാമാന്യബുദ്ധിയുള്ളവരുടെ മുമ്പില്‍ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.  

എന്നാല്‍ ഇതിനിടയില്‍ രാഷ്‌ട്രീയ നേട്ടമോ വര്‍ഗീയ താല്‍പ്പര്യമോ വച്ചുകൊണ്ട് മുതലെടുക്കാനുള്ള ശ്രമങ്ങളാണ് പലരും വ്യാപകമായി നടത്തിയത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതുപോലൊരു തന്ത്രമാണ് ചില മാധ്യമങ്ങളും പയറ്റിയത്. അതില്‍ ഏറ്റവും നികൃഷ്ടമായ ശൈലി പ്രയോഗിച്ചത് കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രങ്ങളില്‍ ഒന്നാണ് എന്നത്   അതിശയവും ഞെട്ടലും  ഉളവാക്കുന്നു. മലയാള മനോരമയില്‍ കഴിഞ്ഞ കുറച്ചു കാലമായി ജിഹാദി ബന്ധമുള്ളവര്‍ എഡിറ്റര്‍മാരായി വന്നിരിക്കുന്നു എന്നു പറഞ്ഞുകേട്ടിരുന്നു. അപ്രധാന വാര്‍ത്തകള്‍ പര്‍വ്വതീകരിച്ചും ദേശീയശ്രദ്ധയില്‍ കൊണ്ടുവരേണ്ട പല കാര്യങ്ങളും ഗോപ്യമാക്കിയും വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതി പലപ്പോഴും ആ ധാരണയെ ബലപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗം, ആ ധാരണ സത്യമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു.  

വളരെ ഉന്നതമായി ചിന്തിക്കുകയും വായനക്കാരെ നേര്‍വഴിക്കു നയിക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നത് എന്ന ധാരണ വരുത്തുന്ന തരത്തിലായിരുന്നു അതിലെ വാക്യങ്ങള്‍ പലതും. ‘മതനിരപേക്ഷതയുടെ മഹനീയ മൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന പാരമ്പര്യം’,  ‘വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിത ശൈലികളെയും കോര്‍ത്തിണക്കി ആ സമുദായ സൗഹാര്‍ദ്ദം സുദൃഢമായി കാക്കാന്‍ കഴിഞ്ഞത്’ തുടങ്ങിയ ഭാരതത്തിന്റെ വിശാലമായ കാഴ്ചപ്പാടാണ് ആദ്യം അവതരിപ്പിക്കുന്നത്. അതിലൊരു സംശയം ഉണ്ടായത്, ഇതിനു മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുകൊണ്ട് ഇത്ര വിശാലമായ മനോഭാവം നിലനിര്‍ത്തണമെന്ന് തോന്നിയില്ല എന്നതാണ്.

ശബരിമല പ്രശ്‌നത്തോടനുബന്ധിച്ച് ഈ മലയാളനാട്ടില്‍ എത്ര അപഹാസ്യമായാണ് ഹിന്ദു ദേവീദേവന്മാരെ പരസ്യമായി അവതരിപ്പിച്ചത്. ബഹുഭൂരിപക്ഷം വരുന്ന സഹമതക്കാരന്റെ വികാരത്തെ അപമാനിക്കരുതെന്ന് ഇവര്‍  എപ്പോഴെങ്കിലും മുഖപ്രസംഗം എഴുതിയോ? ശുചിമുറിയില്‍  ഇരിക്കുന്ന അയ്യപ്പനായും ആര്‍ത്തവ രക്തം ഒഴുക്കുന്ന അയ്യപ്പനായും ഒക്കെ അപമാനിച്ചുകൊണ്ടിരുന്നപ്പോള്‍ മനോരമ ഗൂഢമായി അത് ആസ്വദിക്കുകയായിരുന്നോ? അതല്ല, അപമാനിക്കരുതെന്ന് പറഞ്ഞോ? മതനിന്ദ അരുത്, അത് നമ്മുടെ സംസ്‌ക്കാരത്തിന് അപമാനമാണ് എന്ന് ഉച്ചത്തില്‍ പറഞ്ഞോ? വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കരുതെന്ന് ആഹ്വാനം ചെയ്‌തോ? എന്തുകൊണ്ട് കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെ കണ്ടില്ലെന്നു നടിച്ചു?

നഗ്‌നയായ സരസ്വതീദേവിയെ ചിത്രീകരിച്ച എം.എഫ്.ഹുസൈനെന്ന സൈക്കോപാത്തിനെ എന്തുകൊണ്ട് അഭിനന്ദിച്ചു? തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ഒരു സംഘം  വിദ്യാര്‍ത്ഥികള്‍ നഗ്‌ന സരസ്വതീദേവിയെ വരച്ച് പരസ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് മതനിന്ദയായി തോന്നാതിരുന്നത് എന്തുകൊണ്ടാണ്? തൊട്ടു കഴിഞ്ഞ ദിവസങ്ങളില്‍ കാശിയിലെ ജ്ഞാന്‍വാപി പളളിയില്‍ കോടതി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോള്‍ കോടാനുകോടി ഹിന്ദുക്കളുടെ ആരാധനാ ബിംബത്തെപ്പറ്റി പറയാവുന്നതിന്റെ അങ്ങേയറ്റത്തെ വൃത്തികെട്ട ഭാഷയില്‍ വര്‍ഗീയവാദികള്‍ രാജ്യമെമ്പാടും പറയുകയും പ്രസംഗിക്കുകയും ചെയ്തപ്പോള്‍ ഒരു വാക്ക് അതിനെതിരെ എഴുതാതിരുന്നത് എന്തുകൊണ്ടാണ്? അപ്പോഴൊന്നും തോന്നാത്ത മതനിന്ദ ഇപ്പോള്‍ എവിടെ നിന്നാണ് പൊട്ടിമുളച്ചത്?

മനോരമയടക്കം മതേതരത്വത്തെക്കുറിച്ചും ബഹുസ്വരതയെപ്പറ്റിയും വാചാലരാകുന്നവരെല്ലാം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഭാരതത്തില്‍ ഹിന്ദുക്കള്‍ എന്നു പറയുന്നവര്‍ ഇത്രയധികം ഉള്ളതുകൊണ്ടു മാത്രമാണ് ഈ പറഞ്ഞ വിശാലതകളെല്ലാം നിലനില്ക്കുന്നത്. അതല്ലെങ്കില്‍ മത-ഭാഷാ-ജീവിതശൈലീ വൈവിധ്യങ്ങളുടെയും ലിബറല്‍ സമൂഹത്തിന്റെയും ചെറിയൊരംശമെങ്കിലും ഇപ്പോള്‍ ഉണ്ടായ വിവാദത്തിന്റെ പേരില്‍ പ്രതിഷേധിച്ച ഏതെങ്കിലുമൊരു രാജ്യത്ത് കാണിച്ചു തരാമോ? രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളല്ല, അവരുടെ മുമ്പില്‍ അവരുടെകൂടി ആരാധനാപാത്രങ്ങളെ നിന്ദിച്ചവരാണ് വാസ്തവത്തില്‍ രാജ്യത്തോടും വിശിഷ്യ ഹിന്ദുക്കളോടും മാപ്പു പറയേണ്ടത്. മനോരമ അങ്ങനെയൊരാഹ്വാനം കൊടുക്കാനുള്ള സത്യസന്ധത കാണിക്കുമോ? മേലില്‍ ബഹുദൈവ സങ്കല്പത്തെയോ വിഗ്രഹാരാധനയെയോ നിന്ദിക്കുന്ന ഒരു വാക്കുപോലും പരസ്യമായോ രഹസ്യമായോ പാടില്ല, അത് ലോകം മുഴുവനുമുള്ള മുസ്ലീങ്ങളുടെ തലകുനിക്കുന്നതാണ് എന്നൊരു ഓര്‍മ്മപ്പെടുത്തലിന് നിങ്ങള്‍ തയ്യാറാകുമോ?

‘എല്ലാ മതങ്ങളോടും വച്ചുപുലര്‍ത്തേണ്ട ആദരത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു’ എന്ന് മനോരമ ഖേദിക്കുന്നു. ഐക്യരാഷട്ര സഭയ്‌ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ പരമതാദരം പഠിപ്പിച്ചുകൊടുത്തത് ഹിന്ദു സംസ്‌കാരമാണ്. ആധുനികമെന്ന് അവകാശപ്പെടുന്ന ഏതു മതമാണ് രണ്ടാമതൊരു മതത്തെ അംഗീകരിക്കുന്നത്? മനോരമയില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു. മനുഷ്യനെ രണ്ടാക്കി തിരിച്ച്, വിശ്വാസികളെന്നും അവിശ്വാസികളെന്നും വിഭജിച്ച്, തങ്ങളുടേതല്ലാത്തവരെ ശത്രുക്കളെന്നു പ്രഖ്യാപിച്ച്, നിരന്തര സംഘര്‍ഷത്തിലേര്‍പ്പെടുന്നത് ആരൊക്കെയാണ്? അതുകൊണ്ട്, സഹിഷ്ണുതയുടെ ബാലപാഠങ്ങള്‍ എഴുതിപ്പഠിക്കാന്‍ ശ്രമിക്കുന്നവര്‍ മതസമന്വയത്തിന്റെ ദര്‍ശനം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്നേ ലോകത്തോടു വിളിച്ചുപറയുകയും മതപീഡനങ്ങളുടെ തിരയടിയില്‍ ഒലിച്ചു പോകുമായിരുന്ന ചെറുതും വലുതുമായ എല്ലാ മതങ്ങളെയും സ്വീകരിച്ച്, മടിയിലിരുത്തി, പാലൂട്ടി വളര്‍ത്തി സംരക്ഷിക്കുകയും ചെയ്ത ഹിന്ദുക്കളെ പഠിപ്പിക്കാന്‍ പുറപ്പെടരുത്. അങ്ങനെയുള്ളവര്‍ ആദ്യം സഹിഷ്ണുത എന്തെന്നു സ്വയം പഠിക്കട്ടെ, പിന്നീടല്ലെ മത സമന്വയം! ഒരു പക്ഷേ ഇനിയും നൂറ്റാണ്ടുകള്‍ വേണ്ടിവരും ‘ശാസ്ത്രീയ മതങ്ങള്‍ക്ക്’ മത സമന്വയം എന്ന ആശയം തന്നെ മനസ്സിലാക്കാന്‍; പിന്നെയല്ലെ ഉള്‍ക്കൊള്ളുന്ന കാര്യം !

ഭരണഘടന ഉള്ളതുകൊണ്ടല്ല ബഹുസ്വരതയും നാനാത്വത്തിലെ ഏകത്വവും ഇവിടെ നിലനില്ക്കുന്നത്. ഹിന്ദു സമൂഹത്തിന്റെ ജീവിത ദര്‍ശനമായതുകൊണ്ടാണ് ഭരണഘടന അങ്ങനെയായത്. അതല്ലെങ്കില്‍ ഭാരതത്തില്‍ നിന്നു വിട്ടുപോയ പാക്കിസ്ഥാനടക്കം ഇപ്പോഴത്തെ സംഭവത്തില്‍ പ്രതിഷേധിച്ച ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഭരണഘടനയില്‍ അങ്ങനെയൊന്നു കാണിച്ചുതരാന്‍ മനോരമയ്‌ക്കു കഴിയുമോ? ഹിന്ദുക്കള്‍ ഇവിടെ സംസ്‌കാരത്തോടുകൂടി നിലനില്ക്കുന്നിടത്തോളമേ ബഹുസ്വരതയും സഹിഷ്ണുതയും പരമതാദരവും സ്വതന്ത്ര ചിന്തയും നാനാത്വത്തിലെ ഏകത്വവും ഭരണഘടനയുടെ അന്തസ്സും ഒക്കെ ഉണ്ടാവുകയുള്ളൂ എന്ന ബോധം ഉണ്ടാവുന്നത് എല്ലാവര്‍ക്കും നല്ലതാണ്. അതിനു തെളിവു തേടി ദൂരെയൊന്നും അലയേണ്ടതില്ല, ഭാരതത്തിനു ചുറ്റുമുള്ള രാജ്യങ്ങളെ  പഠിച്ചാല്‍ മാത്രം മതിയാകും.

‘മതവിദ്വേഷത്തിന്റെയും പകയുടെയും തീക്കനലുകള്‍ ആളിപ്പടരാനിടയാക്കുന്നവര്‍ക്കെതിരെ സൂക്ഷ്മജാഗ്രത പുലര്‍ത്തണം’ എന്നാണ് പത്രത്തിന്റെ ‘നിഷ്‌കളങ്കമായ’ ആഹ്വാനം! എങ്കില്‍ മനോരമ ആദ്യം ഈ വിഷപ്രചാരം അവസാനിപ്പിക്കണം. മുമ്പ് ഈ പത്രം പുറമേയ്‌ക്കെങ്കിലും നടിച്ചിരുന്ന മതേതരമാധ്യമമെന്ന മൂടുപടം മാറ്റി വര്‍ഗീയവാദികളുടെ ജിഹ്വയായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ എഡിറ്റോറിയല്‍. അത് അവര്‍ തിരിച്ചറിയണം. ജിഹാദികളുടെ പേ റോളില്‍ പെട്ടവര്‍ മനോരമയുടെ അകത്തളങ്ങള്‍ കൈയ്യടക്കിയിരിക്കുന്നു എന്നു വേണം കരുതാന്‍. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും മാത്രം പ്രചരിപ്പിച്ച് നിത്യനരകം സൃഷ്ടിക്കാനാഗ്രഹിക്കുന്ന ‘സ്വര്‍ഗകാംക്ഷികളുടെ’ പാവയായി മാറണോ എന്ന് ആ സ്ഥാപനത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ ആലോചിക്കണം. ഇല്ലെങ്കില്‍ ജിഹാദിസത്തിന്റെ പ്രചാരണത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സംരക്ഷണത്തിനുമായി കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ചില ന്യൂ ജെന്‍ മാധ്യമങ്ങളുടെ പട്ടികയിലേക്ക് ചുരുങ്ങുകയായിരിക്കും ഫലം. പിന്നീട് മുത്തശ്ശിപ്പത്രമെന്ന സല്‍പ്പേരിനു പകരം മുടിയനായ പുത്രന്‍ എന്ന പുതു പേരായിരിക്കും ഇണങ്ങുകയെന്നും ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

Tags: terrorismJihadi Terrorismമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരെ ഇന്ത്യൻ മണ്ണിൽ അടക്കം ചെയ്യില്ല, മയ്യിത്ത് പ്രാർത്ഥനകൾ നടത്തില്ല ‘ ; ഫത്‌വ പുറപ്പെടുവിച്ചു മുഖ്യ ഇമാം 

India

ഭീകരതയ്‌ക്കെതിരെ പിന്തുണ ആവര്‍ത്തിച്ച് ജപ്പാന്‍

ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിിയിലാക്കാനുള്ള പരക്കം പാച്ചില്‍
World

ബലൂചിസ്ഥാനില്‍ പാക് സൈനിക കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാനുമായി അടുപ്പമുള്ള സംഘടന

India

പാകിസ്ഥാൻ ഭീകരതയെ വിദേശത്ത് തുറന്ന് കാട്ടാൻ ടിഎം സി എം പിമാരെ അയക്കില്ല : രാജ്യവിരുദ്ധ നീക്കവുമായി മമത ബാനർജി

India

ശശി തരൂരിന് അനുമതി നൽകി എഐസിസി; കേന്ദ്രനേതൃത്വം പറയുന്നത് അനുസരിക്കുമെന്ന് വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies