Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആചാര്യതുല്യനായ ത്യാഗധനന്‍; ഇന്ന് ശ്രീരാമകൃഷ്ണ പണ്ഡിതര്‍ ജയന്തി

തന്റെ അനുപമമായ ബുദ്ധിവൈഭവം കൊണ്ടും അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അനായാസം അതിലംഘിച്ച് സഹപ്രവര്‍ത്തകരുടെയും സമുദായാംഗങ്ങളുടെയും ആദരവ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തെളിഞ്ഞ ചിന്ത, ആജ്ഞാസ്വഭാവമുള്ള ആശയാവിഷ്‌കാരം, അകൃത്രിമമായ വിനയം, ലക്ഷ്യബോധമുള്ള പ്രവര്‍ത്തനം ഇവയെല്ലാമായിരുന്നു പണ്ഡിതരുടെ സവിശേഷതകള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 8, 2022, 05:48 am IST
in Article

ഷിജുകുമാര്‍ എരുമേലി

(ലേഖകന്‍ അഖിലകേരള പണ്ഡിതര്‍ മഹാജനസഭ ജനറല്‍ സെക്രട്ടറിയാണ്)

നിസ്വാര്‍ത്ഥവും തത്വാധിഷ്ഠിതവുമായ സാമുദായസേവനത്തിലൂടെ ആത്മ സംതൃപ്തി അടയുന്ന ആദര്‍ശശാലികളുടെ തലമുറയിലെ അസാധാരണമായ ഉള്‍ക്കരുത്തുള്ള നേതാവായിരുന്നു ശ്രീരാമകൃഷ്ണ പണ്ഡിതര്‍. പ്രതികൂല സാഹചര്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ  ജീവിതം രൂപപ്പെട്ടത്. അതെല്ലാം തന്റെ അനുപമമായ ബുദ്ധിവൈഭവം കൊണ്ടും അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അനായാസം അതിലംഘിച്ച് സഹപ്രവര്‍ത്തകരുടെയും സമുദായാംഗങ്ങളുടെയും ആദരവ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തെളിഞ്ഞ ചിന്ത, ആജ്ഞാസ്വഭാവമുള്ള ആശയാവിഷ്‌കാരം, അകൃത്രിമമായ വിനയം, ലക്ഷ്യബോധമുള്ള പ്രവര്‍ത്തനം ഇവയെല്ലാമായിരുന്നു പണ്ഡിതരുടെ സവിശേഷതകള്‍.  

1907 ജൂണ്‍ 8ന് എറണാകുളം മുളവുകാട് തെരുവില്‍ പറമ്പില്‍ അയ്യപ്പന്റെയും കടവന്ത്ര ലക്ഷ്മിയുടെയും മകനായി ജനനം. ചെറുപ്രായത്തില്‍ തന്നെ സംസ്‌കൃതം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് മെട്രിക്കുലേഷന്‍ പ്രൈവറ്റായി എഴുതി പാസായി.  

ബ്രാഹ്മണ്യവും ജന്മിത്വവും കൈകോര്‍ത്ത് കൊണ്ട് നാട്ടില്‍ അഴിച്ചുവിട്ട ദളിത് പീഡനങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ കൊടിയ മര്‍ദ്ദനങ്ങളും നേരിടുന്നതിന് ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ അന്നത്തെ വലിയ  ആയുധമായിരുന്നു. മനുഷ്യനെ കന്നുകള്‍ക്കൊപ്പം പാടങ്ങള്‍ പൂട്ടാന്‍ ഉപയോഗിക്കുകയും പിന്നാക്കക്കാരന് അയിത്തം കല്‍പ്പിച്ച് ക്ഷേത്രപ്രവേശനവും വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുകയും ചെയ്തിരുന്ന ആ കാലത്ത് അതില്‍ നിന്നെല്ലാം രക്ഷനേടാന്‍ ശ്രീനാരായണഗുരു പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് തന്റെ ദര്‍ശനങ്ങളിലൂടെ പ്രത്യാശയും ആവേശവും നല്കി. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ്  പണ്ഡിതര്‍ എസ്എന്‍ഡിപി യോഗവുമായി ചേര്‍ന്ന് ആദ്യകാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചത്.  

ശ്രീബുദ്ധന്റെ പഞ്ചശുദ്ധികളായ വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, കര്‍മശുദ്ധി, ആഹാരശുദ്ധി എന്നിവ സ്വജീവിതത്തില്‍ അനുഷ്ഠിക്കുകയും അത് സമുദായാംഗങ്ങളും അനുഷ്ഠിക്കണമെന്ന് അദ്ദേഹം കല്‍പ്പിക്കുകയും ചെയ്തു.

1921 ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു.  ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, പാലിയത്ത് സമരം എന്നിവയുടെ ഭാഗമാകാനും അദ്ദേഹത്തിന് കഴിഞ്ഞു. 1948ല്‍ കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. സജീവരാഷ്‌ട്രീയ പ്രവര്‍ത്തനം തന്റെ സമുദായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന തിരിച്ചറിവില്‍ അദ്ദേഹം രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി.  

1951 ഫെബ്രുവരി അഞ്ചിനാണ് അദ്ദേഹം അഖിലകേരള പണ്ഡിതര്‍ മഹാജനസഭ രൂപീകരിച്ചത്. സഭയുടെ ആദ്യ സെക്രട്ടറിയായി  പണ്ഡിതരെ തെരഞ്ഞെടുത്തു. സഭ ആരംഭിച്ച ‘സന്ദേശം’ മാസികയുടെ  ആദ്യ ചീഫ് എഡിറ്ററുമായിരുന്നു. അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവര്‍ത്തനഫലമായാണ്  1955 ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് ഒബിസി ആനുകൂല്യം പണ്ഡിതര്‍ സമുദായത്തിന് ലഭിച്ചത്. 56 വര്‍ഷം നീണ്ട ജീവിത ലീലകള്‍ അവസാനിപ്പിച്ച് ആചാര്യതുല്യനായ ത്യാഗധനന്‍ 1963 ജൂണ്‍ 19 ന് മഹാസമാധി പ്രാപിച്ചു. എങ്കിലും അദ്ദേഹം പ്രസരിപ്പിച്ച ഊര്‍ജ്ജത്തിന്റെ തരംഗശക്തി ഇപ്പോഴും നിലനില്ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.