Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇസ്ലാമിക രാജ്യങ്ങളുടെ ഇരട്ടത്താപ്പ്

ഒരു ചാനല്‍ ചര്‍ച്ചയുടെ പേരില്‍ ഇത്ര പ്രകോപനമുണ്ടായത് സ്വാഭാവികമല്ല. വിവാദ പരാമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയ സന്ദര്‍ഭം ബോധപൂര്‍വം മറച്ചുപിടിച്ചുകൊണ്ട് ദേശവിരുദ്ധ താത്പ്പര്യങ്ങള്‍ പുലര്‍ത്തുന്ന ചിലര്‍ നടത്തിയ തെറ്റായതും പ്രകോപനപരവുമായ പ്രചാരണമാണ് 'ഇസ്ലാമിക സംരക്ഷകരെ' വഴിതെറ്റിച്ചത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 8, 2022, 05:00 am IST
in Editorial

മതേതരത്വത്തിന്റെയും മതപരമായ സഹിഷ്ണുതയുടെയും കാര്യം വരുമ്പോള്‍ ചില ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പ് പതിവാണ്. അത് ഒരിക്കല്‍ക്കൂടി പുറത്തായിരിക്കുന്നു. ഒരു സ്വകാര്യ ടിവി ചാനലിന്റെ ചര്‍ച്ചക്കിടെ നൂപുര്‍ ശര്‍മ എന്ന ബിജെപി നേതാവ് നടത്തിയ ചില പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്ന് ആരോപിച്ച് പാകിസ്ഥാനുള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങള്‍ ഒറ്റയ്‌ക്കും കൂട്ടായും നടത്തുന്ന പ്രതികരണങ്ങള്‍ തികച്ചും അനാവശ്യവും രാജ്യങ്ങള്‍ തമ്മിലെ പരസ്പര ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ആരോപണങ്ങള്‍ക്കിടയാക്കിയ പരാമര്‍ശം നടത്തിയ വ്യക്തിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് നീക്കുകയും ഇത്തരം പരാമര്‍ശങ്ങളുമായി ഭാരത സര്‍ക്കാരിന് ബന്ധമില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രശ്‌നം അവിടെ അവസാനിക്കേണ്ടതായിരുന്നു. എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുകയും മതപരമായ വ്യക്തിത്വങ്ങളെക്കുറിച്ച് ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഒരുതരത്തിലും സര്‍ക്കാരിന്റെ വീക്ഷണങ്ങള്‍ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ബന്ധപ്പെട്ടവര്‍ വളരെ ഉത്തരവാദിത്വത്തോടെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇത് മുഖവിലയ്‌ക്കെടുക്കാതെ പ്രതിഷേധ നടപടികള്‍ തുടരുന്ന ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിക്ഷിപ്ത താത്പര്യങ്ങളാണുള്ളതെന്ന് പകല്‍പോലെ വ്യക്തം. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും കീഴടങ്ങുന്ന രാജ്യമല്ല മാറിയ കാലത്തെ ഭാരതമെന്ന് ഈ രാജ്യങ്ങള്‍ തിരിച്ചറിയണം.

നഗ്നമായ ഇരട്ടത്താപ്പാണ് ചില ഇസ്ലാമിക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ലോകത്തെ അന്‍പതിലേറെ രാജ്യങ്ങളില്‍ മുസ്ലിങ്ങളാണ് ഭൂരിപക്ഷം. ഇവയില്‍ പലതും ഔദ്യോഗികമായിത്തന്നെ ഇസ്ലാമിക രാജ്യങ്ങളുമാണ്. ഇവയൊന്നും ഇതര മതസ്ഥര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നവയല്ല. ഭരണസംവിധാനം ഉപയോഗിച്ച് ന്യൂനപക്ഷ മതവിഭാഗങ്ങളെ അടിച്ചമര്‍ത്തുകയും മതനിന്ദയാരോപിച്ച് മനുഷ്യര്‍ക്ക് നിഷ്‌കരുണം വധശിക്ഷ നല്‍കുന്നവയുമാണ്. മതത്തിന്റെ പേരില്‍ കൂട്ടക്കൊലകള്‍ തന്നെ നടത്തിയിട്ടുള്ള ട്രാക്ക് റിക്കാര്‍ഡാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്. സ്വന്തം രാജ്യത്ത് ഇതര മതസ്ഥര്‍ക്ക് മതവിശ്വാസംപോലും വച്ചുപുലര്‍ത്താന്‍ അനുവദിക്കാത്തവര്‍ മതനിന്ദയുടെ പേരില്‍ മുറവിളി കൂട്ടുന്നതും അത് മറ്റുള്ളവര്‍ വകവച്ചുകൊടുക്കണമെന്ന് കരുതുന്നതും എത്ര പരിഹാസ്യമാണ്! ഭാരതത്തിന്റെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശുമൊക്കെ അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെയും ക്രൈസ്തവരെയും സിഖുകാരെയുമൊക്കെ പീഡിപ്പിക്കുകയാണ്. ഈ രാജ്യങ്ങള്‍ നിലവില്‍ വരുമ്പോള്‍ ജനസംഖ്യയില്‍ ഗണ്യമായ വിഭാഗമായിരുന്ന അമുസ്ലിം ന്യൂനപക്ഷങ്ങള്‍ ഇന്ന് നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. വംശീയ ഉന്മൂലനമാണ് ഇക്കാര്യത്തില്‍ അരങ്ങേറിയത്. ഇക്കൂട്ടരാണ് മതത്തിന്റെ പേരില്‍ പൗരന്മാരോട് യാതൊരു വിവേചനവും കാണിക്കാത്ത ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഒരു ചാനല്‍ ചര്‍ച്ചയുടെ പേരില്‍ ഇത്ര പ്രകോപനമുണ്ടായത് സ്വാഭാവികമല്ല. വിവാദ പരാമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയ സന്ദര്‍ഭം ബോധപൂര്‍വം മറച്ചുപിടിച്ചുകൊണ്ട് ദേശവിരുദ്ധ താത്പര്യങ്ങള്‍ പുലര്‍ത്തുന്ന ചിലര്‍ നടത്തിയ തെറ്റായതും പ്രകോപനപരവുമായ പ്രചാരണമാണ് ‘ഇസ്ലാമിക സംരക്ഷകരെ’ വഴിതെറ്റിച്ചത്. അന്താരാഷ്‌ട്ര തലത്തില്‍ ഭാരതത്തിനു ലഭിക്കുന്ന സ്വീകാര്യതയില്‍ അമര്‍ഷംകൊള്ളുകയും തങ്ങളുടെ അധീശതാത്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കാത്തതില്‍ എതിര്‍പ്പുള്ളതുമായ വൈദേശിക ശക്തികളുടെ കറുത്ത കൈകള്‍ ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. അതിര്‍ത്തിയില്‍ ചൈന കാണിക്കുന്ന സാഹസങ്ങള്‍ക്കും പാകിസ്ഥാന്റെ മതഭ്രാന്തിനും ഒരുപോലെ മറുപടി പറയുക മാത്രമല്ല, അമേരിക്കയുടെ വല്യേട്ടന്‍ മനോഭാവത്തെയും ഭാരതം വകവയ്‌ക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഭാരതത്തെ ഒറ്റപ്പെടുത്താനുള്ള അവസരങ്ങള്‍ തല്‍പ്പരകക്ഷികള്‍ ഉപയോഗിക്കുകയാണ്. കോടാനുകോടി ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തി സരസ്വതീ ദേവിയുടെ നഗ്നചിത്രം വരച്ചതിനെതിരെ കേസുകള്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്തുനിന്ന് രക്ഷപ്പെട്ട എം.എഫ്. ഹുസൈനെ ഭാരതത്തിന് കൈമാറാതെ അഭയം നല്‍കുകയും പൗരത്വം നല്‍കുകയും ചെയ്ത ഖത്തറാണ് ‘മതനിന്ദ’യുടെ പേരില്‍ ഇപ്പോള്‍ ഭാരത നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ആദ്യം പ്രതിഷേധമറിയിച്ചത്. ഇതിനു പിന്നാലെയാണ് ഒഐസിയില്‍പ്പെടുന്ന ഇസ്ലാമിക രാജ്യങ്ങള്‍ മതപരമായ സങ്കുചിതത്വം മുന്‍നിര്‍ത്തി പ്രസ്താവന ഇറക്കിയത്. ഭാരതത്തിന്റെ വിദേശകാര്യവക്താവ് ഇതിന് ചുട്ടമറുപടിയും നല്‍കിയിരിക്കുന്നു. ബാഹ്യശക്തികളുടെ പിന്തുണയോടെ മതത്തിന്റെ പേരില്‍ കോലാഹലമുണ്ടാക്കി ഭാരതത്തെ വരുതിയിലാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതൊരു വ്യാമോഹം മാത്രമായിരിക്കും.

Tags: മതനിന്ദUAEഇസ്ലാമിക തീവ്രവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Gulf

പശ്ചിമേഷ്യൻ സംഘർഷം: താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

Kerala

അധികൃതരുടെ നിർദ്ദേശം: യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

News

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.