Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നൂപുര്‍ ശര്‍മ്മയെ ഇസ്ലാമിസ്റ്റുകളെ വേട്ടയ്‌ക്കിട്ടു കൊടുത്തതിന് പിന്നില്‍ ആസൂത്രിതനീക്കം; തുടക്കമിട്ടത് മുഹമ്മദ് സുബൈറും റാണാ അയൂബും; പിന്നാലെ….

34 മിനിറ്റോളം നീണ്ടു നിന്ന ചര്‍ച്ചയായിരുന്നു ഇത്. ഈ ചര്‍ച്ചയുടെ ഒടുവിലാണ് നൂപുര്‍ ശര്‍മ്മ നബിയുടെ വിവാഹക്കാര്യത്തെക്കുറിച്ച് പറയുന്നത്. അതുവരെയുള്ള ചര്‍ച്ചയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗമല്ല, അത് ജലധാരയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവും മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംപസി ഐ) അധ്യക്ഷന്‍ ഡോ. തസ്ലിം അഹമ്മദ് റഹ്മാനിയും കോണ്‍ഗ്രസ് വക്താവും വാദിച്ചത് നൂപുര്‍ ശര്‍മ്മയെ ചൊടിപ്പിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
May 28, 2022, 06:28 pm IST
in India
ആള്‍‍ട് ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുബൈര്‍(ഇടത്ത്) ഹിന്ദുത്വ വിരുദ്ധ ജേണലിസ്റ്റ് റാണ അയൂബ് (വലത്ത്)

ആള്‍‍ട് ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുബൈര്‍(ഇടത്ത്) ഹിന്ദുത്വ വിരുദ്ധ ജേണലിസ്റ്റ് റാണ അയൂബ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ടൈംസ് നൗ ചാനലില്‍ നാവികകുമാര്‍ ഷോയില്‍ ഗ്യാന്‍ വാപി മസ്ജിദ് പ്രശ്നത്തിലെ ചര്‍ച്ചയില്‍ ബിജെപിയ്‌ക്ക് വേണ്ടി സംസാരിക്കാന്‍ എത്തിയതാണ് പാര്‍ട്ടി വക്താവായ നൂപുര്‍ ശര്‍മ്മ. ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതിനെക്കുറിച്ചായിരുന്നു സംവാദം.  

ടൈംസ് നൗ ചാനലില്‍ വന്ന ചര്‍ച്ച മുഴുവനായി കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:

https://www.timesnownews.com/videos/times-now/newshour/gyanvapi-row-fountain-lobby-calls-damage-rumour-are-they-defiling-saboot-newshour-debate-video-91819839

ഗ്യാന്‍വാപി മസ്ജിദില്‍ വീഡിയോ ചിത്രീകരണത്തിനിടയില്‍ ശിവലിംഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒട്ടേറെ പരിഹാസങ്ങള്‍ ശിവലിംഗത്തിനും ഹിന്ദു ദൈവങ്ങള്‍ക്കും എതിരെ ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ മീമുകളും ധാരാളമായി വന്നിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ചര്‍ച്ചയുടെ തുടക്കത്തിലേ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ പൊട്ടിത്തെറിച്ചിരുന്നു. വസ്തുതകള്‍ നിരത്തിവച്ച് സംസാരിക്കുന്ന നല്ല ഡിബേറ്റര്‍മാരില്‍ ഒരാളാണ് നൂപുര്‍ ശര്‍മ്മ. ശക്തമായ ഭാഷയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള ഇവരുടെ കഴിവ് ശത്രുക്കളെ പലപ്പോഴും പ്രകോപിപ്പിച്ചിരുന്നു. ഇവരുടെ വായടപ്പിക്കാന്‍ ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് ഈ ചര്‍ച്ചയ്‌ക്ക് ഒടുവില്‍ മുഹമ്മദ് നബിയെക്കുറിച്ച് നൂപുര്‍ ശര്‍മ്മ പറഞ്ഞ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.  

34 മിനിറ്റോളം നീണ്ടു നിന്ന ചര്‍ച്ചയായിരുന്നു ഇത്. ഈ ചര്‍ച്ചയുടെ ഒടുവിലാണ് നൂപുര്‍ ശര്‍മ്മ നബിയുടെ വിവാഹക്കാര്യത്തെക്കുറിച്ച് പറയുന്നത്. അതുവരെയുള്ള ചര്‍ച്ചയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗമല്ല, അത് ജലധാരയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവും മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംപസി ഐ) അധ്യക്ഷന്‍ ഡോ. തസ്ലിം അഹമ്മദ് റഹ്മാനിയും കോണ്‍ഗ്രസ് വക്താവും  വാദിച്ചത് നൂപുര്‍ ശര്‍മ്മയെ ചൊടിപ്പിച്ചിരുന്നു.  ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വന്ന കംറുസ്സമ്മാന്‍ ചൗധരി ശിവലിംഗത്തെ ജലധാരയെന്ന് വിശേഷിപ്പിച്ചപ്പോഴും നൂപുര്‍ ശര്‍മ്മ പ്രകോപിതയായി. സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെ മറ്റു മതങ്ങളെയും ദൈവങ്ങളെയും കുറിച്ചുള്ള നിന്ദ അവസാനിപ്പിക്കണമെന്ന് കോടതിവിധിക്കിടയില്‍ ചൂണ്ടിക്കാട്ടിയതായി ഈ വേളയില്‍ നൂപുര്‍ ശര്‍മ്മ ഓര്‍മ്മിപ്പിച്ചു. “അത് ജലധാരയല്ല, ശിവലിംഗമാണ്. അതിനെ ജലധാര എന്ന് വിളിക്കുന്നത് സുപ്രീംകോടതിയോടുള്ള അവഹേളനമാണ്. 1965ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന സുചിത്ര കൃപലാനി തന്നെ ഗ്യാന്‍വാപി മസ്ജിദിനകത്തേത് ശിവലിംഗമാണെന്ന് ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുണ്ട്”നടത്തിയിട്ടുണ്ട്.”- വസ്തുതകള്‍ ചൂണ്ടിക്കാട്ടി നൂപുര്‍ ശര്‍മ്മ പറയുമ്പോള്‍ എതിരാളികള്‍ക്ക് പോലും മിണ്ടാനാവുന്നില്ല.  

 മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംപസി ഐ) അധ്യക്ഷന്‍ ഡോ. തസ്ലിം അഹമ്മദ് റഹ്മാനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സംവാദമായിരുന്നു ഇത്. ചര്‍ച്ചയുടെ ഒടുവില്‍ ഡോ. തസ്ലിം അഹമ്മദ് റഹ്മാനി ഒരു കവിത ഉദ്ധരിച്ച് വീണ്ടും ഹിന്ദു ദൈവങ്ങളെ കളിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് നൂപുര്‍ ശര്‍മ്മ വീണ്ടും പ്രകോപിതയായത്. അപ്പോഴാണ് നബി അയിഷയെ ആറ് വയസ്സില്‍ വിവാഹം കഴിച്ചതിനെക്കുറിച്ച് സൂചന നല്‍കുന്നത്.   മുഹമ്മദ് നബി ആറു വയസ്സുകാരി അയിഷയെ വിവാഹം ചെയ്തുവെന്നും അയിഷയ്‌ക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടുവെന്നും നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.  

എന്നാല്‍ ചര്‍ച്ചയിലെ ഈ ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് മഹുമ്മദ് സുബൈര്‍ വിവാദ ട്വീറ്റ് സൃഷ്ടിച്ചത്. തീര്‍ച്ചയായും നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ രാജ്യത്തെ മുസ്ലിം മതമൗലിക വാദികളെ അണി നിരത്തുക എന്ന ലക്ഷ്യം തന്നെയാണ് മുഹമ്മദ് സുബൈറിന് ഉണ്ടായിരുന്നത്. അതിന് പിന്നാലെ റാണാ അയൂബ് എന്ന ഹിന്ദുവിരുദ്ധ ജേണലിസ്റ്റും ട്വീറ്റുമായതെത്തി. ഇതിന് പിന്നാലെ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുക (#ArrestNupurSharma ) എന്ന കാമ്പയിനായി ഈ ട്വീറ്റുകള്‍ മാറുകയായിരുന്നു.  

നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്ന് ആരോപിച്ച്  നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വധ-ബലാത്സംഗ ഭീഷണികള്‍ മുഴക്കുകയാണ് ഇസ്ലാമിസ്റ്റുകള്‍.   തനിക്കെതിരെ ഇസ്ലാം തീവ്രവാദികളെ തിരിച്ചുവിട്ടതിന് പിന്നില്‍ മുഹമ്മദ് സുബൈറിന്റെ കറുത്ത കരങ്ങളുണ്ടെന്ന് നൂപുര്‍ കുറ്റപ്പെടുത്തുന്നു.  

മുഹമ്മദ് സുബൈറിന് പിന്നാലെ വിവാദ ജേണലിസ്റ്റ് റാണ അയൂബും നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം വളച്ചൊടിച്ചുകൊണ്ട് അശ്ലീലച്ചുവയുള്ള ട്വീറ്റായിരുന്നു റാണ അയൂബ് നടത്തിയത്. ഇസ്ലാം തീവ്രവാദികളെ വിറളിപിടിപ്പിക്കുന്ന രീതിയിലായിരുന്നു ഈ ട്വീറ്റ്. ഇതും നൂപുറിനെതിരെ ഇസ്ലാമിക രോഷം ആളിക്കത്തിച്ചു. ഇടതു-ലിബറല്‍ സംഘങ്ങളും സമൂഹമാധ്യമങ്ങളില്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.  

ഇതോടെ മതനിന്ദ നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ നൂപൂര്‍ ശര്‍മ്മയെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികളാണ് മത തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്നത്. തന്റെ ജീവനോ ശരീരത്തിനോ ഏതെങ്കിലും തരത്തില്‍ ആപത്തുണ്ടായാല്‍ അതിന് ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ ആയിരിക്കുമെന്ന് നൂപുര്‍ ശര്‍മ്മ പറഞ്ഞു.  

Tags: TIMES NOWപ്രചാകനായ നബിറാണ അയൂബ്ജ്ഞാന്‍ വ്യാപി മസ്ജിദ്സുബൈര്‍ഗൂഢാലോചനനൂപുര്‍ ശര്‍മ്മഉത്തര്‍പ്രദേശ്ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മഗ്യാന്‍വാപി സത്യംഫാക്ട് ചെക്കര്‍ജ്ഞാന്‍ വ്യാപിഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍ശിവലിംഗംനൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുകfact checkജേണലിസ്റ്റ് നാവിക കുമാര്‍പ്രവാചകന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി ദേശീയ മാധ്യമം ‘ടൈംസ് നൗ’

Fact Check

FACT CHECK: 500 രൂപയുടെ നോട്ടില്‍ രാമക്ഷേത്രം, മഹാത്മ ഗാന്ധിക്കു പകരം ശ്രീരാമന്‍; വൈറല്‍ ചിത്രത്തിനു പിന്നിലെ സത്യം ഇതാണ്

Kerala

ജന്മഭൂമിക്കെതിരായ അധിക്ഷേപം: സജി ചെറിയാനു പിന്നാലെ കെ. കൃഷ്ണന്‍ക്കുട്ടിയും; ഇടതുമാധ്യമം പടച്ചുവിട്ട വ്യാജവാര്‍ത്ത വെള്ളം തൊടാതെ വിഴുങ്ങി മന്ത്രിമാര്‍

Kerala

‘ജന്മഭൂമി’യെ അധിക്ഷേപിക്കാന്‍ കമ്യൂണിസ്റ്റുകളുടെ ആസൂത്രിത ശ്രമം; ഇടതു മാധ്യമങ്ങള്‍ക്കു പിന്നാലെ വ്യാജ പ്രചരണവുമായി മന്ത്രി സജി ചെറിയാന്‍

Kerala

ജന്മഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; നവകേരള സദസ്സിനെ ഉയര്‍ത്തികാണിക്കാന്‍ ദിനപത്രങ്ങളുടെ ആധികാരികത തകര്‍ക്കാന്‍ ഇടതുമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies