Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി

കോഴിക്കോട്ട്, ചാലിയാറിന് കുറുകേ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കാന്‍ നിര്‍മിച്ച പാലം പണിനടക്കവേ തകര്‍ന്നുവീണു. പാലം പൂര്‍ത്തിയായി ഗതാഗതം നടക്കവേ ആയിരുന്നെങ്കില്‍ വന്‍ ദുരന്തമായേനെ. പക്ഷേ, വീഴ്ച അന്വേഷിക്കുന്നത് കിഫ്ബി സംഘം, കോഴിക്കോട് ബസ് ടെര്‍മിനല്‍ പൊളിക്കണമെന്ന് റിപ്പോര്‍ട്ടുണ്ടാക്കാനും സര്‍ക്കാര്‍ ഐഐടിയെ കൊണ്ടുവന്നിരുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
May 21, 2022, 06:00 am IST
in Kerala

കോഴിക്കോട്: പാലാരിവട്ടത്ത് മേല്‍പ്പാലം തകര്‍ന്നു വീണില്ല. നിര്‍മിച്ച കമ്പനിതന്നെയാണ് നിര്‍മാണത്തില്‍ പിഴവുകണ്ടെത്തിയത്. പക്ഷേ പരിശോധിക്കാന്‍ മദ്രാസില്‍നിന്ന് ഐഐടി സംഘത്തെ കൊണ്ടുവന്നു.

കോഴിക്കോട്ട്, ചാലിയാറിന് കുറുകേ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കാന്‍ നിര്‍മിച്ച പാലം പണിനടക്കവേ തകര്‍ന്നുവീണു. പാലം പൂര്‍ത്തിയായി ഗതാഗതം നടക്കവേ ആയിരുന്നെങ്കില്‍ വന്‍ ദുരന്തമായേനെ. പക്ഷേ, വീഴ്ച അന്വേഷിക്കുന്നത് കിഫ്ബി സംഘം, കോഴിക്കോട് ബസ് ടെര്‍മിനല്‍ പൊളിക്കണമെന്ന് റിപ്പോര്‍ട്ടുണ്ടാക്കാനും സര്‍ക്കാര്‍ ഐഐടിയെ കൊണ്ടുവന്നിരുന്നു.

പാലാരിവട്ടം പാലം പണിയാന്‍ നിശ്ചയിച്ചത് എല്‍ഡിഎഫ് ഭരണകാലത്തില്‍, പണി പൂര്‍ത്തീകരിച്ചത് യുഡിഎഫ് ഭരണത്തില്‍, ഉദ്ഘാടനം ചെയ്തത് എല്‍ഡിഎഫിന്റെ പിണറായി സര്‍ക്കാര്‍. പാലാരിവട്ടത്തെ കരാര്‍ കേരളത്തിനുപുറത്തുള്ള ആര്‍ഡിഎസ് കമ്പനിക്കായിരുന്നു. കൂളിമാട് പാലം പണി ചില ഉന്നത നേതാക്കള്‍ക്ക് ബിനാമി പങ്കാളിത്തം ഉണ്ടെന്നുപറയപ്പെടുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക്.

പാലാരിവട്ടത്ത് നിര്‍മാണത്തില്‍ ചെറിയ പിഴവുണ്ടെന്നും അറ്റകുറ്റപ്പണിക്ക് അടച്ചിട്ട് അവസരം നല്കണമെന്നും കമ്പനിആവശ്യപ്പെട്ടത് സര്‍ക്കാര്‍ തള്ളി. പിന്നീട് വിള്ളല്‍ കണ്ടെത്തിയെന്ന പേരില്‍ വിവാദമാക്കി. കരാര്‍കാലത്തെ മന്ത്രിയേയും പൊതുമരാമത്ത് സെക്രട്ടറിയേയും അഴിമതിക്കേസില്‍ പ്രതിയാക്കി. വിജിലന്‍സ് അന്വേഷണത്തിന് തൊട്ടുപിന്നാലേ, അവരുടെ ശിപാര്‍ശ പ്രകാരം മദ്രാസ് ഐഐടി വിദഗ്‌ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. ഒടുവില്‍ ഇന്ത്യയുടെ ടെക്നോക്രാറ്റ് മെട്രോമാന്‍ ഇ. ശ്രീധരനെക്കൊണ്ട് പരിശോധിപ്പിച്ച് പാലത്തിന് ബലവര്‍ധന നടത്തി. പാലം പണിഞ്ഞകാലത്തെ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ഉള്‍പ്പെടെ കേസ് എടുത്തു.

എന്നാല്‍ കൂളിമാട് പാലം തകര്‍ച്ചയില്‍ ഈ നടപടിക്രമമൊന്നുമുണ്ടായിട്ടില്ല. പാലം തകര്‍ന്നുവീണു. കരാറുകാരുടെ ന്യായീകരണം പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് ഏറ്റുപറയുകയാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ചോദിച്ചു. പാലംപണിക്ക് പണം ഒരുക്കിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തവും അധികാരവുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പോലും പ്രഖ്യാപിച്ച കിഫ്ബിയുടെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അന്വേഷിച്ച് അപകടം നിസ്സാരവത്കരിച്ചു. പിഡബ്ല്യുഡി വിജിലന്‍സ് കൂടുതല്‍ അന്വേഷണം വേണമെന്ന് പറഞ്ഞു. പക്ഷേ, കരാറുകാരന്റെ വിശദീകരണത്തില്‍ വകുപ്പുമന്ത്രിയും സര്‍ക്കാരും തൃപ്തരായിരിക്കുകയാണ്. ഐഐടി മദ്രാസ് വിദഗ്‌ദ്ധര്‍ വരുന്നില്ല!

പിണറായി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വന്നപ്പോള്‍ പാലാരിവട്ടത്തെ പാലംപൊളി വിവാദമുണ്ടാക്കിയത് യുഡിഎഫിനെ നേരിടാനായിരുന്നു. സമ്മര്‍ദ്ദത്തിലൂടെ മുസ്ലിം ലീഗിനെ വരുതിയിലാക്കാനും, ഊരാളുങ്കല്‍ സൊസൈറ്റിയെന്ന കരാറുകാര്‍ക്ക് ഒത്താശകള്‍ ചെയ്യാനും ഉദ്ദേശ്യമായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ത്തന്നെ കോഴിക്കോട്ടെ വന്‍കിട നിര്‍മാണ ഇടപാടുകളില്‍ ഒരു നിര്‍മാണക്കമ്പനിയും ചില നേതാക്കളും ചേര്‍ന്ന് കോഴിക്കോട്ട് വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതിന്റെ ഭാഗമായാണ് കോഴിക്കോട് ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ കുഴപ്പമെന്ന ആരോപണം ഉയര്‍ന്നത്. കുഴപ്പം ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആശ്രയിച്ചത് സാങ്കേതിക വിദഗ്‌ദ്ധരായ മദ്രാസ് ഐഐടിയുടെ സഹായമാണ്.

എന്നാല്‍, വന്‍ ദുരന്തമായേക്കുമായിരുന്ന കൂളിമാട് പാലത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കാനോ, വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിട്ടും മദ്രാസ് ഐഐടിയെ മന്ത്രി വിളിക്കുന്നില്ല.

പാലാരിവട്ടം പാലത്തിന്റെ വിഷയത്തില്‍ വിദഗ്ധാന്വേഷണമാണ് പാലം ഡിസൈനിലെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കരാറിലെ കള്ളക്കളികള്‍ പുറത്തുവന്നത്. മന്ത്രിയും വകുപ്പ് സെക്രട്ടറിയും കേസില്‍ പ്രതിയായത്. കൂളിമാട് പാലം തകര്‍ച്ചയില്‍ ‘കിഫ്ബി’യുടേതല്ലാത്ത ഗൗരവമുള്ള ഒരന്വേഷണവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധവെക്കുന്നത് മന്ത്രിനേരിട്ടിടപെട്ടാണെന്നതാണ് വിചിത്രമായ കാര്യം.

Tags: keralaകേരള സര്‍ക്കാര്‍IITകിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.