Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ.എ. റഹിമിന്റെ ഇസ്ലാമിക് സ്റ്റഡീസിലെ ഫെല്ലോഷിപ്പ് തട്ടിപ്പ്; ഉരുണ്ട് കളിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി, അവകാശലംഘനമെന്ന് ആരോപണം

2022 മാർച്ച് 15ന് ഷാഫി പറമ്പിൽ ഉന്നയിച്ച ചോദ്യത്തിനാണ് റഹിമിന്റെ Â ഫെല്ലോഷിപ്പ് സംബന്ധിച്ച് മന്ത്രി മറുപടി നൽകിയത്.

അനീഷ് അയിലം by അനീഷ് അയിലം
May 7, 2022, 04:17 pm IST
in Kerala
രജിസ്ട്രാർ അന്വേഷണം നടത്തിയെന്നതിന്റെ രേഖ

രജിസ്ട്രാർ അന്വേഷണം നടത്തിയെന്നതിന്റെ രേഖ

തിരുവനന്തപുരം: രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ.റഹിമിന്റെ കേരളാ യൂണിവേഴ്‌സിറ്റി ഇസ്ലാമിക് പഠനവിഭാഗത്തിലെ ഫെല്ലോഷിപ്പ് തട്ടിപ്പ് സംബന്ധിച്ചുള്ള നിയമസഭാ ചോദ്യങ്ങൾക്ക് ഉരുണ്ടുകളിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പഠനറിപ്പോർട്ട് സമർപ്പിച്ചുവെന്നോ പണം തിരിച്ചടച്ചുവെന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല. തട്ടിപ്പ് സംബന്ധിച്ച് രജിസ്ട്രാറുടെ അന്വേഷണം സംബന്ധിച്ചും മൗനം. Â മന്ത്രി ബിന്ദുവിന്റേത് അവകാശലംഘനമെന്ന് ആരോപണം. Â

 2022 മാർച്ച് 15ന് ഷാഫി പറമ്പിൽ ഉന്നയിച്ച ചോദ്യത്തിനാണ് റഹിമിന്റെ  ഫെല്ലോഷിപ്പ് സംബന്ധിച്ച് മന്ത്രി മറുപടി നൽകിയത്. ”എ.എ. റഹീം എന്ന ഗവേഷണ വിദ്യാർഥി പ്രബന്ധം സമർപ്പിക്കാതെ ഫെലോഷിപ്പ് കൈപ്പറ്റിയതായി രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ. ഈ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ” എന്നായിരുന്നു ഷാഫിയുടെ ചോദ്യം. ”എ.എ.റഹിമിന് മൂന്നരവർഷം ഗവേഷണം നടത്തുന്നതിനായി ഫെലോഷിപ്പ് നൽകിയിട്ടുണ്ടെ”ന്നാണ് മറുപടി. രജിസ്ട്രാർ നടത്തിയ അന്വേഷണം സംബന്ധിച്ച് മറുപടിയില്ല. ഫെല്ലോഷിപ്പ് തിരിച്ച് അടച്ചിട്ടുണ്ടോ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ എന്ന ചോദ്യത്തിന്  ”ഈ തുക തിരിച്ചുപിടിക്കാനുള്ള സാഹചര്യം നിലവിലില്ല” എന്നുമാണ് മറുപടി. പ്രബന്ധം സമർപ്പിച്ചിട്ടുണ്ടോ എന്നോ തുക തിരിച്ചടച്ചുവെന്നോ അന്വേഷണം നടത്തിയതോ വ്യക്തമാക്കാതെ മന്ത്രി ഉരുണ്ടുകളിക്കുകയായിരുന്നു. Â

എന്നാൽ 2017 മുതൽ കേരള സർവകലാശാല രജിസ്ട്രാർ അന്വേഷണം നടത്തിയിരുന്നു. രജിസ്ട്രാർ റിപ്പോർട്ടിലാണ് എ.എ. റഹിം ഫെല്ലോഷിപ്പ് പണം വാങ്ങിയിട്ട് പഠനറിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമായത്. അതിന്റെ രേഖകൾ സഹിതം Â ജന്മഭൂമി 2019 ആഗസ്റ്റ് 26 ന് വാർത്ത നൽകിയിരുന്നു. ഇസ്ലാമിക് പഠന വിഭാഗത്തിലേക്ക് 2010 മെയ് 4നാണ് മുഴുവൻ സമയ ഗവേഷണ വിദ്യാർഥിയായി എ.എ. റഹിം രജിസ്റ്റർ ചെയ്തത്. 2011 ജനുവരി 4 മുതൽ ‘ആധുനിക വിദ്യാഭ്യാസവും, അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും’ എന്ന വിഷയത്തിൽ ഇസ്ലാമിക പഠന വിഭാഗം മേധാവി ഡോ. എസ്. ഷറഫുദീന്റെ മേൽനോട്ടത്തിൽ ഗവേഷണവും ആരംഭിച്ചു. Â 2013ൽ അവസാനിപ്പിക്കേണ്ട ഗവേഷണം പൂർത്തിയാക്കാത്തതിനാൽ 2015 മെയ് 4 വരെ നീട്ടിനൽകി. അഞ്ചുവർഷം അവസാനിച്ചതോടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് രണ്ട് വർഷം കൂടി നീട്ടി വാങ്ങി. 2010 മെയ് 4 മുതൽ 2013 നവംബർ 2 വരെയുള്ള ഫെലോഷിപ്പ് 3,44,744 രൂപ കൈപ്പറ്റുകയും ചെയ്തു. വിവരാവകാശരേഖ അനുസരിച്ച് 2018 വരെ ഗവേഷണ പ്രബന്ധം സർവകലാശാലയ്‌ക്ക് സമർപ്പിച്ചില്ല. Â

മുഴുവൻ സമയ ഗവേഷണ വിദ്യാർഥി ആയിരിക്കെ Â 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കലയിൽ റഹിം മത്സരിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ സജീവമായി പ്രചാരണ രംഗത്തും ഉണ്ടായി. എന്നാൽ ആ സമയത്തെ ഹാജർ അടക്കം ലഭിക്കുകയും ഫെലോഷിപ്പ് തുക കൈപ്പറ്റുകയും തെയ്തു. അതിനെ കുറിച്ചുള്ള അന്വേഷണത്തിൽ ഹാജർബുക്ക് തിരിച്ചെടുക്കാനാകാത്ത വിധം നശിച്ചുപോയെന്നാണ് ഇസ്ലാമിക Â പഠന വിഭാഗത്തിൽ നിന്നും രജിസ്ട്രാർക്ക് നൽകിയ മറുപടി. ഇതിൽ തൃപ്തനാകാത്ത രജിസ്ട്രാർ വീണ്ടും വകുപ്പ് മേധാവിക്ക് കത്ത് അയയ്‌ക്കുകയും ചെയ്തിരുന്നു. പിന്നീട് അന്വേഷണം രാഷ്‌ട്രീയ സ്വാധീനത്താൽ നിർത്തിവച്ചു. ഇത്രയും അന്വേഷണം ഇതു സംബന്ധിച്ച് ഉണ്ടായിട്ടും നിയമസഭാ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

Â

Â

Â

Tags: എ.എ. റഹീംIslamic Studies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂര്‍ പ്രശ്നം:വാക്ക് പാലിക്കാതെ കേരളത്തിലെ സിപിഎം എംപിമാര്‍; പുറത്തായത് ഇവരുടെ ഇരട്ടമുഖം

Kerala

എ.എ. റഹീം എം.പിക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Article

ഒപ്പം നിന്നാല്‍ പൊന്നുമ്മ, എതിര്‍ത്താല്‍…!

Kerala

അവരുടെ പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷാണെന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍

BJP

കോണ്‍ഗ്രസുകാര്‍ സഭയില്‍ അഴിഞ്ഞാടുന്നു; ഇടതുപക്ഷം പിന്തുണയ്‌ക്കുന്നു; കേരളത്തിലെ എംപിമാര്‍ വികസനത്തിന് തടസം നില്‍ക്കരുതെന്ന് കെ സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.