Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂരം ‘പൊടിപൊടിക്കാന്‍’ വര്‍ണക്കുടകള്‍ ഒരുങ്ങിക്കഴിഞ്ഞു… സ്‌പെഷ്യല്‍ക്കുടകള്‍ രഹസ്യമാക്കി പാറമേക്കാവും തിരുവമ്പാടിയും

വസന്തന്‍ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേരടങ്ങുന്ന സംഘമാണ് പാറമേക്കാവ് ദേവസ്വത്തിന് കുടകളൊരുക്കുന്നത്. നാല്‍പ്പതിലധികം വര്‍ഷമായി വസന്തന്‍ കുടനിര്‍മാണത്തിന് പാറമേക്കാവിലുണ്ട്.

Janmabhumi Online by Janmabhumi Online
May 3, 2022, 10:57 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് കുടമാറ്റം. കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരി ആഞ്ഞടിച്ചപ്പോള്‍ പൂരം പോലും ചടങ്ങിലൊതുങ്ങി. പക്ഷേ ഇത്തവണ പൂര പ്രേമികള്‍ നിറഞ്ഞ പ്രതീക്ഷയിലാണ്. പൂരപ്രേമികളുടെ കണ്ണും മനസും നിറയ്‌ക്കുന്ന കൂടമാറ്റത്തിനുള്ള വര്‍ണ്ണക്കുടകളുടെ ഒരുക്കത്തില്‍ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്പുരകള്‍ സജീവം.  

പൂരനാളില്‍ അസ്തമയ സൂര്യന്റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന സായം സന്ധ്യയില്‍ തെക്കേ ഗോപുരനടയില്‍ ഇരു ഭഗവതിമാരും അഭിമുഖമായി നില്‍ക്കുമ്പോള്‍ നടക്കുന്ന കുടമാറ്റത്തിനുള്ള വര്‍ണ്ണശോഭ വിടര്‍ത്തുന്ന കുടകള്‍ക്ക് പുറമേ കരിവീരന്‍മാര്‍ക്ക് സൂര്യശോഭ പകരുന്ന നെറ്റിപ്പട്ടങ്ങളും ആനകള്‍ക്കുള്ള ആടയാഭരണങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വര്‍ണക്കുടകളുടെ. നിര്‍മ്മാണം പൂരത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിക്കും. വര്‍ണക്കുടകളും കുടമാറ്റത്തിന് മത്സരിക്കാനുള്ള സ്പെഷ്യല്‍ കുടകളും എല്ലാമായി അണിയറയില്‍ തിരക്കോട് തിരക്കാണിപ്പോള്‍.

തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ കുടമാറ്റത്തിനുള്ള രഹസ്യകുടകള്‍ അണിയറയില്‍ ഒരുക്കി കഴിഞ്ഞു. വസന്തന്‍ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേരടങ്ങുന്ന സംഘമാണ് പാറമേക്കാവ് ദേവസ്വത്തിന് കുടകളൊരുക്കുന്നത്. നാല്‍പ്പതിലധികം വര്‍ഷമായി വസന്തന്‍ കുടനിര്‍മാണത്തിന് പാറമേക്കാവിലുണ്ട്. പുരുഷോത്തമന്‍ അരണാട്ടുകരയാണ് തിരുവമ്പാടി വിഭാഗത്തിനായി കുടകള്‍ ഒരുക്കുന്നത്. പുരുഷോത്തമന്‍ 43 വര്‍ഷമായി ഈ രംഗത്തുണ്ട്.  

ഇതുവരെ 45 സെറ്റോളം കുടകള്‍ നിര്‍മിച്ചു കഴിഞ്ഞു. ഇനിയും 10 സെറ്റോളം കുടകള്‍ കൂടി നിര്‍മിക്കുമെന്ന് പുരുഷോത്തമന്‍ പറഞ്ഞു. ഒരു സെറ്റില്‍ 15 കുടകളുണ്ടാകും. വെല്‍വെറ്റ്, സാറ്റിന്‍, ബ്രൊക്കേഡ് തുടങ്ങി കാണാന്‍ ഭംഗിയുള്ള തുണികളാണ് ഇതിനായി ഉപയോഗിക്കുക. സാധാരണ ഡിസൈനുകനുള്ള ഒരു കുട തയ്യാറാക്കാന്‍ ഒന്നര ദിവസമെങ്കിലും എടുക്കും.. സ്‌പെഷ്യല്‍ കുടകള്‍ ഇല്ലാതെ തന്നെ 40 സെറ്റിലധികം കുടകള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയിരുന്നു.  

പരസ്യപ്പെടുത്താതെ കുടമാറ്റ സമയത്തു മാത്രം പുറത്തെടുക്കുന്നവയെ സ്‌പെഷ്യല്‍ കുടകളെന്നാണ് അറിയപ്പെടുന്നത്. തിരുവമ്പാടിയിലും പാറമേക്കാവിലും ഇത്തരം കുടകളില്‍ ഒന്നോ, രണ്ടോ ഇനം അന്നേ ദിവസം നടക്കുന്ന ചമയ പ്രദര്‍ശനത്തില്‍ മാത്രമാണ് പുറത്തെടുക്കുക. തുണിത്തരമനുസരിച്ച് ഒരു സെറ്റിന് 3500 രൂപ മുതല്‍ 7,500 രൂപയില്‍ അധികം ചെലവ് വരും. എന്നാല്‍ തുണികളും നിര്‍മാണസാമഗ്രികളും വ്യത്യസ്തമാകുന്നതോടെ കുടയുടെ വില മൂന്നിരട്ടിയാകും. മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നുമാണ് തുണിത്തരങ്ങള്‍ ഇതിനായി എത്തിക്കുന്നത്.  

ഇരു ദേവസ്വങ്ങളുടെയും ചമയ കമ്മിറ്റികള്‍ അവിടങ്ങളില്‍ നേരിട്ട് പോയി സാമഗ്രികള്‍ എടുക്കുകയും തുണികളില്‍ സ്വീകന്‍സും പ്രിന്റിങ്ങിലൂടെയുമുള്ള ചിത്രങ്ങളും തുന്നിപ്പിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. 45 മുതല്‍ 50 സെറ്റ് കുടകള്‍ വരെ കുടമാറ്റത്തില്‍ മാറ്റാറുണ്ട്. ഇത്തവണ ഇത് 65 സെറ്റ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: Thrissurfestivalതൃശൂര്‍ പൂരംPooram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

Kerala

രണ്ടര നൂറ്റാണ്ടിനു ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ താഴികക്കുടം സമര്‍പ്പണം; മഹാകുംഭാഭിഷേകം ജൂണ്‍ 8ന്

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ അപമാനിച്ച് വാട്ട്‌സ്ആപ് സ്റ്റാറ്റസ് ഇട്ട മറ്റൊരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പന്‍ഷന്‍

ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)

ഇറാന് മേല്‍ ഇസ്രയേല്‍ വ്യോമാധിപത്യം നേടിയത് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍

ടിഎച്ച്ഇ ഇംപാക്റ്റ് റാങ്കിംഗില്‍ ആഗോളതലത്തില്‍ മികവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല

ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആപ്ദ മിത്ര സിവില്‍ ഡിഫന്‍സ് ടീമിനെ സജ്ജരാക്കുന്നു

12 വയസുകാരിയെ പീഡിപ്പിച്ച 60കാരന് 145 വര്‍ഷം കഠിന തടവ്

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി: പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

കുട്ടനാട് പ്രൊഫഷണല്‍ കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

മിഠായി നല്‍കി 12 കാരിയായ പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരന് 145 വര്‍ഷം കഠിനതടവ്

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies