Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഷ്‌ട്രീയ ധാര്‍മ്മികത അവശേഷിക്കുന്നുണ്ടെങ്കില്‍ ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്‌ട്രീയം വിളമ്പിയവര്‍ കേരള ജനതയോട് മാപ്പ് പറയണമെന്ന് കുമ്മനം

ബി.ജെ.പി. വിജയിച്ചാല്‍ നേമത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്ന എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Janmabhumi Online by Janmabhumi Online
Apr 27, 2022, 03:32 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ പ്രതിനിധി സംഘം ഗുജറാത്തിലേക്ക് പോകുന്ന പശ്ചാത്തലത്തില്‍ ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്‌ട്രീയം വിളമ്പിയവര്‍ കേരള ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായി കുമ്മന രാജശേഖരന്‍. ബി.ജെ.പി. വിജയിച്ചാല്‍ നേമത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്ന എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയ് യുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ പ്രതിനിധി സംഘം അഹമ്മദാബാദിലേക്ക് ! സദ് ഭരണം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഡാഷ് പദ്ധതിയെപ്പറ്റി പഠിക്കുന്നതിനാണ് യാത്ര എന്നാണ് സര്‍ക്കാറിന്റെ ഉത്തരവില്‍ കണ്ടത്.

വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തില്‍ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നു. മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ എന്നെ ക്രൂശിക്കാന്‍ ഒന്നിച്ച രാഷ്‌ട്രീയ മുന്നണികള്‍ക്ക് ഇപ്പോള്‍ നേരം വെളുത്തുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ബി.ജെ.പി. വിജയിച്ചാല്‍ നേമത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്ന എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കള്‍ . അല്പമെങ്കിലും രാഷ്‌ട്രീയ ധാര്‍മ്മികത  അവശേഷിക്കുന്നുണ്ടെങ്കില്‍, ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്‌ട്രീയം വിളമ്പിയവര്‍ കേരള ജനതയോട് മാപ്പ് പറയണം.

യു.ഡി.എഫ്. മന്ത്രിസഭയുടെ കാലത്ത് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗുജറാത്തിലെത്തി മുഖ്യമന്ത്രിയായിരുന്ന ശ്രീ. നരേന്ദ്ര മോദിജിയെ കണ്ടതിന്റെ പേരില്‍ എന്തായിരുന്നു കേരളത്തില്‍ പുകില്. മന്ത്രിയുടെ രാജിവരെ അന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഷിബു ബേബിജോണ്‍ ഗുജറാത്തില്‍ പോയതില്‍ ഖേദം പ്രകടിപ്പിച്ച് അന്ന് തടി രക്ഷിച്ചതും ഓര്‍ക്കുന്നു. അതേ പോലെ സി.പി.എം. എം.പി.യായിരിക്കെ എ.പി. അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനം മാതൃകയാക്കണമെന്ന് പറഞ്ഞതിന്റെ പ്രത്യാഘാതവും നമ്മുടെ മുമ്പിലുണ്ട്.

ഗുജറാത്ത് ഉമ്മാക്കി കാട്ടി വെറുപ്പ് രാഷ്‌ട്രീയം പരത്തിയത് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു.യു.പി.എ. ഭരണകാലത്ത് ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ ശിവഗിരിയിലെ സന്യാസിമാര്‍ കുടുങ്ങിയപ്പോള്‍ ശിവഗിരി മഠത്തില്‍ നിന്ന് വിളിച്ചത് കേന്ദ്ര മന്ത്രിമാരെയായിരുന്നില്ല , ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിജിയെ ആയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം മോദിജി അനുസ്മരിച്ചതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ഏത് പദവിയിലും ഏത് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും എന്നും ആശ്രയിക്കുന്ന നേതാവായിരുന്നു മോദിജി എന്നതാണ്.അദ്ദേഹത്തെയും അദ്ദേഹം വികസന മാതൃക സൃഷ്ടിച്ച ഗുജറാത്തിനെയും ഇകഴ്‌ത്തിയവര്‍ക്ക് ഇന്ന് പശ്ചാത്താപം ഉണ്ടായിട്ടുണ്ടെങ്കില്‍ നന്ന്.

Tags: ഗുജറാത്ത്Kummanam Rajasekharanഫെയ്സ്ബുക്ക്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

News

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തില്‍ കേന്ദ്രത്തെ ഒഴിവാക്കിയ നടപടി അല്‍പ്പത്തരം: കുമ്മനം

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Thiruvananthapuram

ജന്മഭൂമി സുവര്‍ണജൂബിലി: നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര നാളെ

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
Kerala

നവീന്‍ ബാബുവിന്റെ മരണം: സര്‍ക്കാര്‍ വ്യഗ്രത കേസ് ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം: കുമ്മനം

പുതിയ വാര്‍ത്തകള്‍

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

പോക്സോ കേസ് : യുവാവ് പിടിയിൽ

മിസ് തായ്‌ലന്‍ഡ് ലോക സുന്ദരി

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്, തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും

ഇന്ത്യന്‍ വംശജ അഞ്ജലി സുദ് അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്സില്‍

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies