Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് തുറക്കും; പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി, ക്യൂആര്‍ കോഡും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയ്യാര്‍

സഞ്ചാരികള്‍ മുമ്പ് മണിക്കൂറുകളോളം ക്യൂ നിന്നാണ് പ്രവേശനം നേടിയിരുന്നത്. ഇത് മറികടക്കാനായാണ് പ്രവേശനം ഓണ്‍ലൈനാക്കുന്നത്. മൂന്നാറിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 29, 2022, 02:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലത്തോട് അനുബന്ധിച്ച് അടച്ച ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്ന് മുതല്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന് നല്‍കും. ഇത്തവണ പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്. ഇതിനായി ക്യൂആര്‍ കോഡും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും അടക്കമുള്ളവ തയ്യാറായി കഴിഞ്ഞു.

മൂന്നാറില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലമാണ് ഇരവികുളം, പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിനാണ് പാര്‍ക്ക് അടച്ചത്. ഉദ്യാനത്തില്‍ മാത്രം ഏതാണ്ട് 100-150നും ഇടയില്‍ വരയാടിന്‍ കുട്ടികളെ പിറന്നതായാണ് പ്രാഥമിക വിവരമെന്ന് പാര്‍ക്കിന്റെ ചുമതലയുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ നേര്യംപറമ്പില്‍ പറഞ്ഞു.

ഇത്തവണ നിരവധി പ്രത്യേകതകളോടെയാണ് പാര്‍ക്ക് തുറക്കുന്നതെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദ് അറിയിച്ചു. കടലാസ് രഹിത പ്രവേശനമാണ് ഏറ്റവും വലിയ പ്രത്യേകത. അവസാന ഘട്ട അറ്റകുറ്റപണികളെല്ലാം പൂര്‍ത്തിയായി വരികയാണ്. സഞ്ചാരികള്‍ മുമ്പ് മണിക്കൂറുകളോളം ക്യൂ നിന്നാണ് പ്രവേശനം നേടിയിരുന്നത്. ഇത് മറികടക്കാനായാണ് പ്രവേശനം ഓണ്‍ലൈനാക്കുന്നത്. മൂന്നാറിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 300ല്‍ അധികം സ്ഥാപനങ്ങളിലാണ് ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നത്. ഇത് കൂടാതെ  www.munnarwildlife.com എന്ന സൈറ്റ് വഴിയും ബുക്കിംഗ് സൗകര്യമുണ്ട്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്പുകള്‍ വഴിയും പണം അടക്കാം.

ശേഷം മൊബൈലില്‍ മെസേജ് ലഭിക്കും. ഇതിനൊപ്പം വാട്ട്സാപ്പിലും മെയിലും പ്രത്യേക ക്യുആര്‍ കോഡ് അയച്ച് നല്‍കും. ഇത് സ്‌കാന്‍ ചെയ്ത ശേഷമാകും ബസില്‍ പ്രവേശനം അനുവദിക്കുക. മുമ്പ് ടിക്കറ്റ് നല്‍കിയവരാകും ഓണ്‍ലൈന്‍ ടിക്കറ്റ് പരിശോധിക്കുക. എവിടെ വച്ചും ടിക്കറ്റ് പരിശോധിക്കാനായി പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷന്‍ ബസ് ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിന്റെ പരിശോധനയുടെ ഭാഗമായുള്ള ട്രയല്‍ റണ്ണും നടത്തി കഴിഞ്ഞു.

ഇതിനൊപ്പം രാവിലെ, ഉച്ചകഴിഞ്ഞ്, വൈകിട്ട് എന്നിങ്ങനെ ടൈം സ്ലോട്ടും ഉണ്ടാകും. രാവിലെ എട്ട് മുതല്‍ വൈകിട്ട് 4.30 വരെ മാത്രമാകും പ്രവേശനം. ഒരാള്‍ക്ക് ഒരു സമയം പരമാവധി 50 ടിക്കറ്റാണ് എടുക്കാനാകുക. ടിക്കറ്റെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അഞ്ചാംമൈലിലെ പ്രവേശന കവാടത്തിലെത്തിയാല്‍ ടിക്കറ്റ് ഒഴിവുണ്ടെങ്കില്‍ ഇവിടെ ഒരുക്കിയിരിക്കുന്ന ഫ്രീ വൈ ഫൈ ഉപയോഗിച്ച് വാഹനത്തിലിരുന്ന് തന്നെ ടിക്കറ്റെടുക്കാം. 

വാഹന പാര്‍ക്കിങ് മേഖലയിലടക്കം വൈ ഫൈ ലഭിക്കും. ഇതിന് ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കി വനം വകുപ്പിന്റെ തന്നെ ബസില്‍ കയറി രാജമലയിലെ പാര്‍ക്കിലെത്താനാകും. 4 കി.മീറ്ററോളം ദൂരം കാനനഭംഗി ആസ്വദിച്ചുള്ള യാത്രക്കൊപ്പം തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പര്‍വതമായ ആനമുടിയും കാണാനാകും. പാര്‍ക്കിലെ 1.5 കി.മീ. ദൂരമാണ് സഞ്ചാരികള്‍ക്ക് നടന്ന് കാണാനാകുക.  

ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ശബ്ദരേഖയിലൂടെ ഇരവികുളം ദേശീയോദ്യാനത്തിന്റെ വിവരങ്ങള്‍, ലഭിക്കുന്ന സേവനങ്ങള്‍, ചെയ്യരുതാത്ത കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സഞ്ചാരികള്‍ക്ക് വിവരം കേള്‍ക്കാം. വിദേശികള്‍ക്ക് 500, സ്വദേശികള്‍ക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്. മൂന്നാറില്‍ നിന്ന് മറയൂര്‍ റോഡില്‍ എട്ട് കി.മീ. സഞ്ചരിച്ചാല്‍ പ്രവേശന കവാടത്തിലെത്താം. ജീവനക്കാരുടെ ശമ്പളമടക്കം നല്‍കിയ ശേഷം വര്‍ഷവും 1 മുതല്‍ 2 കോടി രൂപ വരെയാണ് ഇവിടെ നിന്ന് സര്‍ക്കാരിലേക്ക് അടക്കുന്ന തുക.

രാജമലയിലെ പാര്‍ക്കില്‍ ബഗ്ഗി കാര്‍ ഒരുക്കുന്ന ജോലികളും വനംവകുപ്പിന്റെ ആലോചനയിലുണ്ട്. ഇതിന്റെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാകും ഇക്കാര്യം തീരുമാനിക്കുക. പ്രവേശനം ഓണ്‍ലൈന്‍ ആകുന്നതോടെ മറയൂര്‍ റോഡിലെ അനധികൃത പാര്‍ക്കിങ്ങിനും ഒരുപരിധി വരെ പരിഹാരമാകും.

Tags: IravikulamQR CodeIravikulam national park
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും
Kerala

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍

Kerala

സ്‌കൂള്‍കലോത്സവത്തിന് എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയാന്‍ ക്യൂ ആര്‍ കോഡ്

Technology

ഇ സിം ഉപയോഗിക്കുന്നവര്‍ ഒരു കാരണവശാലും ക്യു ആര്‍ കോഡ് കൈമാറരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം : ക്യുആര്‍ കോഡ് സംവിധാനം പിന്‍വലിക്കുന്നു

Kerala

ഇരവികുളത്ത് 144 വരയാടിന്‍ കുട്ടികള്‍; ആകെ 827 വരയാടുകളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies