Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രിയങ്ക വാദ്ര തികഞ്ഞ പരാജയമായി

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടര്‍ക്കഥയാവുകയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമായപ്പോഴും പാര്‍ട്ടിക്കാര്‍ പ്രതീക്ഷയോടെ നോക്കിക്കണ്ടത് പ്രിയങ്ക വാദ്രയെയായിരുന്നു. കെട്ടിലും മട്ടിലും നടപ്പിലുമെല്ലാം അഭിനവ ഇന്ദിരാഗാന്ധിയെന്ന പ്രതീതിയാണ് ഒരു വിഭാഗം മാധ്യമങ്ങളും സ്തുതിപാഠകരും പ്രിയങ്കയ്‌ക്ക് നല്കിയത്. യുപി തെരഞ്ഞെടുപ്പില്‍ യോഗിയെ മലര്‍ത്തിയടിക്കുമെന്നുവരെ പ്രചരണമുണ്ടായി.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Mar 11, 2022, 06:00 am IST
in Article

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ മാത്രമല്ല പ്രിയങ്ക വാദ്രയുടെയും നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. നെഹ്‌റു കുടുംബത്തിന്റെ സ്തുതി പാഠകരും ഒരു വിഭാഗം മാധ്യമങ്ങളും ഊതിപ്പെരുപ്പിച്ച വ്യക്തിത്വമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടേത്. അതാണ് യോഗി ആദിത്യനാഥിന്റെ പ്രഭാവത്തിനുമുന്‍പില്‍ ബലൂണ്‍ പോലെ പൊട്ടിപ്പോയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടര്‍ക്കഥയാവുകയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമായപ്പോഴും പാര്‍ട്ടിക്കാര്‍ പ്രതീക്ഷയോടെ നോക്കിക്കണ്ടത് പ്രിയങ്ക വാദ്രയെയായിരുന്നു. കെട്ടിലും മട്ടിലും നടപ്പിലുമെല്ലാം അഭിനവ ഇന്ദിരാഗാന്ധിയെന്ന പ്രതീതിയാണ് ഒരു വിഭാഗം മാധ്യമങ്ങളും സ്തുതിപാഠകരും പ്രിയങ്കയ്‌ക്ക് നല്കിയത്. യുപി തെരഞ്ഞെടുപ്പില്‍ യോഗിയെ മലര്‍ത്തിയടിക്കുമെന്നുവരെ പ്രചരണമുണ്ടായി. ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തിയതും അവരായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ പ്രതിഭ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും തികഞ്ഞ പരാജയമാണെന്നുമാണ് യുപി നല്‍കുന്ന സന്ദേശം.

യുപി കേന്ദ്രമാക്കിയാണ് പ്രിയങ്ക വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. വ്യക്തമായ ലക്ഷ്യവുമുണ്ടായിരുന്നു. യുപി പിടിച്ചെടുക്കുന്നതിനായി ദീര്‍ഘകാല പദ്ധതി തന്നെ തയ്യാറാക്കിയിരുന്നു. ഹാഥ്‌രസ് സംഭവത്തെ വളര്‍ച്ചയുടെ നാഴികക്കല്ലാക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പില്‍ 159 വനിതകളെ സ്ഥാനാര്‍ഥികളാക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വലിയ ആത്മവിശ്വാസമാണ് പുറത്ത് കാണിക്കുകയും ചെയ്തത്. ഒരവസരത്തില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്ന വനിതകള്‍ പ്രിയങ്കക്കൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രണ്ടക്ക സംഖ്യയില്‍ എത്തിയില്ലാ എന്നതുമാത്രമല്ല, കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകള്‍ കുറഞ്ഞ് വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങിയെന്നതാണ് ഏറ്റവും ദയനീയം. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ മുഴുവന്‍ സീറ്റുകളും ബിജെപി നേടിയതോടെ കനത്ത പരാജയമാണ് പ്രിയങ്കയ്‌ക്കും കോണ്‍ഗ്രസിനും ഏല്‍ക്കേണ്ടി വന്നത്. പരമ്പരാഗത അമേഠിയാകട്ടെ ലോക്‌സഭാഫലം പോലെ ബിജെപിക്കനുകൂലമാവുകയും ചെയ്തു.

ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമായ കേരളത്തില്‍ പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയ്‌ക്ക് ചലനം സൃഷ്ടിക്കാനായില്ല. അവര്‍ പ്രചരണം നടത്തിയിടത്തെല്ലാം യുഡിഎഫ് തോല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുപിയിലെ പരാജയം കൂടിയായതോടെ പ്രിയങ്കയുടെ നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഇനിയെന്ത് എന്നതാണ് നെഹ്‌റു കുടുംബത്തെ അലട്ടുന്നത്. തക്കം പാര്‍ത്തിരുന്ന പാര്‍ട്ടിയിലെ വിമത ശബ്ദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ചരിത്രപരമായ, അനിവാര്യമായ പതനത്തെയാണ് കോണ്‍ഗ്രസും നെഹ്‌റു കുടുംബവും അഭിമുഖീകരിക്കുന്നത്.

Tags: congresselectionsപ്രിയങ്കാഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.