Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2024ലും മോദി സുരക്ഷിതനാണ്; 80 ലോക്‌സഭാ സീറ്റുള്ള ഉത്തര്‍പ്രദേശ് ബിജെപി പിടിക്കുമ്പോള്‍ യോഗിയും മോദിയും വിശ്വാസത്തിന്റെ പര്യായമായി മാറുന്നു

എക്‌സിറ്റ് പോളുകള്‍ എല്ലാം ചേര്‍ത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിടിവി പുറത്തിറക്കിയ അന്തിമ എക്‌സിറ്റ് പോളില്‍ യുപിയില്‍ ബിജെപിയുടെ സീറ്റ് 236 ആയി ചുരുങ്ങിയേക്കുമെന്നാണ് പ്രവചിക്കുന്നത്. എങ്കിലും 403 അംഗ യുപി നിയമസഭയില്‍ ഈ കേവലഭൂരിപക്ഷം സുഖമായി ഭരിക്കാന്‍ ധാരാളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 06:00 pm IST
in India

ലഖ്‌നോ: എക്‌സിറ്റ് പോളുകള്‍ എല്ലാം ചേര്‍ത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിടിവി പുറത്തിറക്കിയ അന്തിമ എക്‌സിറ്റ് പോളില്‍ യുപിയില്‍ ബിജെപിയുടെ സീറ്റ് 236 ആയി ചുരുങ്ങിയേക്കുമെന്നാണ് പ്രവചിക്കുന്നത്. എങ്കിലും 403 അംഗ യുപി നിയമസഭയില്‍ ഈ കേവലഭൂരിപക്ഷം സുഖമായി ഭരിക്കാന്‍ ധാരാളം. (എന്നാല്‍ കൂടുതല്‍ വിശ്വാസ്യതയുള്ള ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ ബിജെപിയ്‌ക്ക് പ്രവചിച്ചത് 300ല്‍ പരം സീറ്റുകളാണ്. )

അഞ്ച് വര്‍ഷം യുപി ഭരിച്ച യോഗിയെ വീണ്ടും ജനങ്ങള്‍ നെഞ്ചേറ്റാന്‍ എന്താണ് കാരണം? ഈ ചോദ്യത്തിനാണ് എല്ലാ രാഷ്‌ട്രീയ പണ്ഡിതന്മാരും ഇപ്പോള്‍ ഉത്തരം തേടുന്നത്. തേടിക്കൊണ്ടിരിക്കുന്നത്. ദല്‍ഹിയില്‍ നിന്നും യുപിയില്‍ തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ വന്ന ജേണലിസ്റ്റുകള്‍ പറഞ്ഞത് യുപിയില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നുവെന്നാണ്. കാരണം യുപിക്കാര്‍ അങ്ങിനെയാണ്. അവരോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ സങ്കടങ്ങളാണ് ആദ്യം പറയുക. അവര്‍ പറയും: ‘കാര്യങ്ങള്‍ മോശമാണ്. ഞങ്ങളുടെ കുടുംബവരുമാനം കഴിഞ്ഞ രണ്ടു വര്‍ഷമായി കുറയുകയാണ്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് ജോലിയില്ല. ഞങ്ങളില്‍ പലര്‍ക്കും ജോലി നഷ്ടമായി. കുട്ടികള്‍ക്ക് കോവിഡ് മഹാമാരിയില്‍ പഠിക്കാന്‍ കഴിയുന്നില്ല. ചികിത്സാസഹായമില്ലാത്തതിനാല്‍ ഗ്രാമത്തില്‍ വയസ്സരില്‍ കുറെ പേര്‍ മരിച്ചു. കാര്‍ഷിക വിളകള്‍ തറവിലയ്‌ക്ക് പോലും വില്‍ക്കാന്‍ കഴിഞ്ഞില്ല….’-ഇങ്ങിനെ അവര്‍ പരാതി പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ ഇതിനര്‍ത്ഥം യോഗിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നല്ല. കാരണം യോഗി ആദിത്യനാഥിന്റെ ഭരണത്തെക്കുറിച്ച് ചോദിച്ചാല്‍ സാധാരണക്കാര്‍ നല്ലതേ പറഞ്ഞിരുന്നുള്ളൂ. ‘ഇത് ഒരു നല്ല സര്‍ക്കാരാണ്. ഒരു പാട് നല്ല ജോലികള്‍ ചെയ്ത സര്‍ക്കാര്‍.’ ഈ സര്‍ക്കാരിന്റെ രണ്ട് നേട്ടങ്ങളെക്കുറിച്ച് ചോദിച്ച് നോക്കൂ- അവര്‍ പറയും. ‘എല്ലാവര്‍ക്കും പതിവ് ക്വാട്ടയ്‌ക്കപ്പുറം അധികമായി ധാന്യങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും പാചക എണ്ണയും ചണവും  ലഭിച്ചു. ‘ ഇനി സമാജ് വാദി പാര്‍ട്ടിക്കാര്‍ പോലും സമ്മതിക്കുന്ന ഒരു കാര്യമിതാണ്- യുപിയില്‍ ക്രമസമാധാനം മെച്ചപ്പെട്ടു. ഞങ്ങളുടെ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് എല്ലാവരും പറയുന്നു.

കടുത്ത മോദി വിരുദ്ധനായ കര്‍ഷകസമരത്തിന്റെ മുന്നണിയിലുണ്ടായ യോഗേന്ദ്ര യാദവ് പോലും പറയുന്നത് യുപിയില്‍ താഴെക്കിടയിലുള്ളവര്‍ക്കിടയില്‍ യോഗിയ്‌ക്കെതിരെ ഒരു വികാരവും ഇല്ലെന്ന് അവിടം സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായെന്നാണ്.

ഇതോടെ കര്‍ഷകസമരം കാരണം പൂര്‍വ്വാഞ്ചല്‍ മേഖല ബിജെപിക്ക് നഷ്ടമാകും. ബിജെപിയില്‍ നിന്നുള്ള ചില മന്ത്രിമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ യോഗി സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ദുര്‍ബലമായി. കുടിയേറ്റ തൊഴിലാളികള്‍ ആദ്യത്തെ ദേശീയ ലോക്ഡൗണ്‍ നടത്തിയപ്പോള്‍ കിലോമീറ്ററുകളോളം ദുരിതം പേറി നടന്നുപോയ അനുഭവങ്ങള്‍ യോഗിവിരുദ്ധവോട്ടുകളായി മാറും. തുടങ്ങിയ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. എന്‍ഡിടിവി പോലും പറയുന്നത് അതാണ്- ധാന്യങ്ങളും വീടും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കൃത്യമായി നടപ്പാക്കിയതും (മോദി പ്രഖ്യാപിച്ചതുപോലെ ശരിക്കും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍) അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കാശി വിശ്വനാഥ് ഇടനാഴി പദ്ധതി- എന്നിവ ബിജെപിയുടെ അടിത്തറ ഉറപ്പിച്ചു. അതുപോലെ യോഗിയുടെ ഗുണ്ടകള്‍ക്കെതിരായ ബുള്‍ഡോസര്‍ മുദ്രാവാക്യവും പാവപ്പെട്ട ജനങ്ങളെ യോഗിയെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. വന്‍ ഹൈവേകള്‍, എണ്ണമറ്റ മെഡിക്കല്‍ കോളെജുകള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തില്‍ കുതിപ്പുതന്നെയുണ്ടായി.  

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ബിജെപിക്ക് സ്ത്രീവോട്ടര്‍മാര്‍്ക്കിടയില്‍ നല്ല പിന്തുണ ലഭിച്ചുവെന്നാണ്. അതുപോലെ താക്കൂറായ യോഗിയുടെ ഭരണത്തില്‍ ബ്രാഹ്മണവോട്ടുകളില്‍ ഒട്ടും ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് പറയുന്നു. ഉന്നത ജാതിക്കാര്‍ യോഗിയയോടും ബിജെപിയോടും ഉള്ള അവരുടെ കൂറ് തുടര്‍ന്നുവെന്നാണ് പറയുന്നത്. മറ്റ് പിന്നാക്കവിഭാഗങ്ങളും ബിജെപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. അസംതൃപ്തരായ ബിഎസ്പി വോട്ടര്‍മാര്‍ സമാജ് വാദിയിലേക്കല്ല, മറിച്ച് ബിജെപിയിലേക്കാണ് പോയത്. അതുപോലെ അസംതൃപ്തരായ കോണ്‍ഗ്രസ് വോട്ടര്‍മാരും ബിജെപിയിലേക്കാണ് ചാഞ്ഞത്.- എക്‌സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു.

അഖിലേഷ് യാദവിന്റെ പൊതുയോഗങ്ങളിലെ വര്‍ധിച്ച ആള്‍ക്കൂട്ടമാണ് സമാജ് വാദി ജയം ഉറപ്പാണെന്നതിന് ജേണലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയ അടയാളം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു.

എന്തായാലും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാമൂഴത്തിന് വേണ്ടി മോദിക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ 80 ലോക്സഭാ സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ വിജയം വലിയ പ്രചോദനമാകും.

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ഐഎസ്എക്‌സിറ്റ് പോള്‍narendramodiയുപി എക്‌സിറ്റ് പോള്‍yogiഎക്സിറ്റ് പോളുകള്‍യോഗി ആദിത്യനാഥ്bjpനരേന്ദ്രമോദിupസമാജ്വാദി പാര്‍ട്ടികര്‍ഷക സമരംയുപി നിയമസഭാ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.