Categories: India

നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ ആറ് പേര്‍ക്ക് മാത്രം ഹിജാബ് ധരിക്കണം; പിന്നില്‍ ചില രാജ്യവിരുദ്ധ ശക്തികളെന്ന് വിദ്യാഭ്യാസ മന്ത്രി

ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി ആദ്യം രംഗത്ത് എത്തിയത് ഉഡുപ്പി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. ഉടുപ്പിയില്‍ ഒന്‍പത് പിയു കോളേജുകളാണ് ഉള്ളത്. ഇതില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട കോളേജില്‍ മാത്രം നൂറുകണക്കിന് പേര്‍ പഠിക്കുന്നു.എന്നാല്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസില്‍ വരുമ്പോള്‍ ഹിജാബ് ധരിക്കണം.

Published by

ബംഗളൂരു: ഹിജാബിന്റെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്.  ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ചില രാജ്യവിരുദ്ധ ശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി ആദ്യം രംഗത്ത് എത്തിയത് ഉഡുപ്പി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. ഉടുപ്പിയില്‍ ഒന്‍പത് പിയു കോളേജുകളാണ് ഉള്ളത്. ഇതില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട കോളേജില്‍ മാത്രം നൂറുകണക്കിന് പേര്‍ പഠിക്കുന്നു.എന്നാല്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസില്‍ വരുമ്പോള്‍ ഹിജാബ് ധരിക്കണം. ഇതിന് പിന്നില്‍ ചില രാജ്യവിരുദ്ധ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ റൂള്‍ നമ്പര്‍ 11 അനുസരിച്ച് സ്‌കൂളുകളില്‍ യൂണിഫോം ധരിക്കാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കരുത് എന്നാണ്. ഹിജാബ് വിവാദം ആദ്യം പൊക്കിക്കൊണ്ടുവന്നത് ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആണ്. തുടക്കത്തിലുണ്ടായ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചിരുന്നു. പ്രദേശത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രശ്നം പരിഹരിച്ചതാണ്. എന്നാല്‍ ചില രാഷ്‌ട്രീയക്കാര്‍ ഇടപെട്ടതോടെ സംഭവം വീണ്ടും ഗുരുതരമായി. എല്ലാവരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കം പാലിക്കേണ്ടവരാണെന്നും നാഗേഷ് വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക