Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയതയുടെ ആഘോഷം

ഇന്ന് രാവിലെ രാഷ്‌ട്രപതി രാംനാഥ് കൊവിന്ദ് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ രാജ്പഥില്‍ റിപ്പബ്ലിക് പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി ധീരരക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും.

Janmabhumi Online by Janmabhumi Online
Jan 26, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സ്വാതന്ത്ര്യത്തിന്റെ അമൃതകാലം…നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വീരസ്മരണയുടെ കരുത്ത്… എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം സാധാരണ ചടങ്ങല്ല, ദേശീയതയുടെ ആഘോഷമാണ്. കൊവിഡിന്റെ വ്യാപനത്തിനിടയിലും പാരമ്പര്യത്തനിമയും പ്രൗഢിയും ഒട്ടുംചോര്‍ന്നുപോകാതെയാണ് ഇത്തവണയും ആഘോഷപരിപാടികള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേതാജിയുടെ ജന്മദിനമായ ജനുവരി 23നാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.  

 ഇന്ന് രാവിലെ രാഷ്‌ട്രപതി രാംനാഥ് കൊവിന്ദ് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ രാജ്പഥില്‍ റിപ്പബ്ലിക് പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി ധീരരക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും. ഇതേസമയം രാജ്യമെങ്ങുമുള്ള വീരമൃത്യുവരിച്ച അയ്യായിരത്തോളം സൈനികരുടെ വീടുകള്‍ എന്‍സിസി സംഘാംഗങ്ങള്‍ സന്ദര്‍ശിക്കും.

നവീകരിച്ച രാജ്പഥിലാണ് പരേഡ് എന്ന സവിശേഷതയുമുണ്ട്. രാവിലെ 10.30നാണ് പരേഡ് ആരംഭിക്കുക. രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള സെന്‍ട്രല്‍ വിസ്ത അവന്യൂവിന്റെ പുനര്‍വികസനത്തിന്റെ ഭാഗമായാണ് രാജ്പഥിന്റെ നവീകരണം നടത്തിയത്. വിജയ്ചൗക്കില്‍ നിന്നാരംഭിച്ച് ചെങ്കോട്ടയില്‍ സമാപിച്ചിരുന്ന പരേഡ് ഇത്തവണ കൊവിഡ് കാരണം നാഷണല്‍ സ്റ്റേഡിയത്തിലാണ് സമാപിക്കുക. കൊവിഡ് മുന്നണി പോരാളികള്‍, ശുചീകരണമുള്‍പ്പെടെ വിവിധ മേഖലകളിലെ തൊഴിലാളികള്‍, റിക്ഷ-ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എന്നിവരെ പരേഡ് കാണുന്നതിനായി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.

റിപ്പബ്ലിക്ദിന പരേഡില്‍ പതിനാറു മാര്‍ച്ചിങ് സംഘങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ സൈന്യത്തിന്റെ പഴയതും പുതിയതുമായ യൂണിഫോമുകളും ആയുധങ്ങളും ആര്‍മി പരേഡിന്റെ ഭാഗമാകും. ഇതില്‍ ഇന്ത്യന്‍ സായുധസേനയുടെ എട്ട് സംഘങ്ങള്‍ ഉണ്ടാകും. ആറെണ്ണം കരസേനയില്‍ നിന്നും വ്യോമസേന, നാവികസേന എന്നിവയില്‍ നിന്നുള്ള ഓരോ സംഘങ്ങളും ഉള്‍പ്പെടുന്നു. പാരച്യൂട്ട് റെജിമെന്റ് ഏറ്റവും പുതിയ ടാവര്‍ റൈഫിളുകളുള്ള പുതിയ കോംബാറ്റ് യൂണിഫോം ധരിച്ചാണ് അണിനിരക്കുക. കേന്ദ്ര സായുധ പോലീസ് സേനയുടെ നാല് സംഘങ്ങളും എന്‍സിസിയുടെ രണ്ട് സംഘങ്ങളും ദല്‍ഹി പോലീസ്, എന്‍എസ്എസ് എന്നിവരുടെ ഓരോ സംഘങ്ങളും പരേഡില്‍ പങ്കെടുക്കും.

സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയുടെ 21 ടാബ്ലോകള്‍ പരേഡില്‍ പങ്കെടുക്കും. ഇന്ത്യന്‍ വ്യോമസേനയുടെ 75 വിമാനങ്ങള്‍ ഫ്‌ളൈപാസ്റ്റ് നടത്തും. ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ളൈപാസ്റ്റാകും ഇത്തവണ.നിയന്ത്രണങ്ങളുടെ ഭാഗമായി 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ പരേഡില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ഇരിപ്പിട ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാണ്. സാനിറ്റൈസ് ഡിസ്പെന്‍സറുകള്‍ എല്ലായിടത്തും ലഭ്യമാക്കും. പങ്കെടുക്കുന്നവരുടെ സൗകര്യത്തിനായി രാജ്പഥില്‍ പത്ത് വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. അതില്‍ തത്സമയം പരിപാടി കാണിക്കും.

ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിജയ് ചൗക്കില്‍ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിലും ഇത്തവണ പുതുമകളേറെയാണ്. നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളുടെ ചുമരില്‍ ലേസര്‍ ഉപയോഗിച്ച് പ്രൊജക്ഷന്‍ മാപ്പിംഗ് നടത്തും. ആയിരം ഡ്രോണുകള്‍ പങ്കെടുക്കുന്ന ഡ്രോണ്‍ ഷോയും ഉണ്ടാകും.  

വിസ്മയമാകും,  ചരിത്രമാകും ഫ്ളൈപാസ്റ്റ്

റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമായി നടക്കുന്ന ഫ്ളൈപാസ്റ്റ് ചരിത്രമാകും. ഇന്ത്യന്‍ സായുധ സേനയുടെ 75 വിമാനങ്ങള്‍ രാജ്പഥിന് മുകളിലൂടെ വിസ്മയം തീര്‍ക്കും. കര, നാവിക, വായു സേനകളുടെ കീഴിലുള്ള 75 വിമാനങ്ങളാണ് രാജ്പഥിന്റെ ആകാശത്തിലൂടെ വിസ്മയം തീര്‍ക്കുക. എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും.

ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങള്‍, വിനാഷ്, ബാസ്, വിജയ് എന്നിവയുള്‍പ്പെടെ മൂന്ന് ഫോര്‍മേഷനിലും പറക്കും. വിനാഷ് ഫോര്‍മേഷനില്‍ അഞ്ച് റഫാല്‍ വിമാനങ്ങള്‍ അംബാല എയര്‍ബേസില്‍ നിന്ന് പറക്കും. മറ്റ് രണ്ട് ഫോര്‍മേഷനുകളില്‍ ഓരോ റഫാല്‍ വിമാനങ്ങള്‍ വീതമുണ്ടാകും. ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനവും പി 8 ഐ നിരീക്ഷണ വിമാനവും വരുണ ഫോര്‍മേഷനില്‍ പങ്കെടുക്കും. എട്ട് എംഐ 17 ഹെലികോപ്ടറുകള്‍, 14 അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍, ഒരു എംഐ 35 ഹെലികോപ്ടര്‍, നാല് അപ്പാച്ചെ ഹെലികോപ്ടറുകള്‍, വിന്റേജ് എയര്‍ക്രാഫ്റ്റ് ഡക്കോട്ട, രണ്ട് ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍, ഒരു ചിനൂക്ക് ഹെലികോപ്ടര്‍, മൂന്ന് സി 130 ഹെവി ലിഫ്റ്റ് എന്നിവയും പങ്കെടുക്കും.

1971ലെ യുദ്ധത്തിലും ബംഗ്ലാദേശിന്റെ വിമോചനത്തിലും പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെസ്മരണയ്‌ക്കായും ഇന്ത്യന്‍ വ്യോമസേന പ്രത്യേക കാഴ്ച ഒരുക്കുന്നുണ്ട്. മേഘ്ന, താംഗൈല്‍ ഫോര്‍മേഷനാണ് വ്യോമസേന ഒരുക്കുന്നത്.

Tags: indianarendramodiറിപ്പബ്ലിക് ദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് വ്യോമപ്രതിരോധത്തെയും സംഹരിക്കാൻ കരുത്തൻ ; അണിയറയിൽ ഇന്ത്യയ്‌ക്കായി ബ്രഹ്മാസ്ത്രം ഒരുങ്ങുന്നു ‘ രുദ്രം -4 ‘ ഹൈപ്പർസോണിക് മിസൈൽ

India

“ഞങ്ങൾക്ക് നൽകിയ ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റി” : സർവകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശനം അവസാനിച്ചതിന് ശേഷം ശശി തരൂർ

India

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

India

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

അതിര്‍ത്തി ഗ്രാമങ്ങളിലെ അന്‍പത് ജില്ലകളില്‍ സേവാ ഇന്റര്‍നാഷണല്‍ ആരംഭിക്കുന്ന സീമാ ശക്തിയുടെ ഭാഗമായി 
ജമ്മുകശ്മീരിലേക്കുള്ള ബൈക്ക് റാലി ന്യൂദല്‍ഹിയില്‍ നിന്ന് ആരംഭിച്ചപ്പോള്‍
India

അതിര്‍ത്തി ഗ്രാമങ്ങളില്‍ സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

പുതിയ വാര്‍ത്തകള്‍

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് മന്ത്രി ഗണേഷ് കുമാറെന്ന് അറിഞ്ഞില്ല; മറുപടി നല്‍കാതിരുന്ന ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും

കൃഷ്ണകുമാറും ദിയ കൃഷ്ണയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ജീവനക്കാരികളുടെ ആരോപണം വ്യാജം

ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും, മാംസാഹാര ഭക്ഷണശാലകൾക്കും നിരോധനം

ഹനുമാന് വടമാല നേദിക്കുന്നത് എന്തിന് ?

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹർജി

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

മലാപറമ്പ് പെണ്‍വാണിഭം : 2 പൊലീസുകാരെ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചുംകേന്ദ്രീകരിച്ചും അന്വേഷണം

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഫോസ്റ്റിനോ ഓറോ (വലത്ത്)

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies