Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമിസംഗീതമാലപിച്ച രംഗനാഥന്‍

സംഗീത ഗവേഷണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള അതിബൃഹത്തായ യജ്ഞം പൂര്‍ത്തിയാക്കി ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള സന്ദര്‍ഭം ബാക്കിവച്ചാണ് സംഗീതാസ്വാദകരുടെ ദാസനായി അറിയപ്പെട്ടിരുന്ന ആലപ്പി രംഗനാഥിന്റെ വിടപറയല്‍. സംഗീതം അദ്ദേഹത്തിന്റെ ജീവിതമാര്‍ഗമായിരുന്നില്ല, പ്രാര്‍ത്ഥനയും ഉപാസനയുമായിരുന്നു

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Jan 18, 2022, 05:24 am IST
inKerala

രചനാസൗന്ദര്യവും സംഗീത മികവും ഭക്തിയുടെ നിറവും നിറഞ്ഞതാണ് ആലപ്പി രംഗനാഥിന്റെ സംഗീത ശില്‍പ്പങ്ങള്‍.  സംഗീതം കൊണ്ട് എന്തുനേടാനാകുമെന്ന് ചിന്തിക്കാതെ, സംഗീതത്തിന്  എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്ന്  ചിന്തിച്ച സംഗീതജ്ഞന്‍.  

സംഗീത ഗവേഷണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള അതിബൃഹത്തായ യജ്ഞം പൂര്‍ത്തിയാക്കി ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള സന്ദര്‍ഭം ബാക്കിവച്ചാണ് സംഗീതാസ്വാദകരുടെ ദാസനായി അറിയപ്പെട്ടിരുന്ന ആലപ്പി രംഗനാഥിന്റെ വിടപറയല്‍. സംഗീതം അദ്ദേഹത്തിന്റെ ജീവിതമാര്‍ഗമായിരുന്നില്ല, പ്രാര്‍ത്ഥനയും ഉപാസനയുമായിരുന്നു.

എണ്ണിയാല്‍ തീരാത്തത്ര ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ടെങ്കിലും അയ്യപ്പഗീതങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം. ‘സ്വാമി സംഗീതമാലപിക്കും…’ എന്ന ഗാനത്തിലൂടെയാണ് ആലപ്പി രംഗനാഥ് എന്ന പ്രതിഭയുടെ കടന്നുവരവ്. ഒരു താപസന്‍  എഴുതിച്ചിട്ടപ്പെടുത്തിയ ഗാനം എക്കാലവും ഭക്തിയും സംഗീതവും കൊണ്ട് സ്വാമിഭക്തരുടെ മനസ്സ് നിറയ്‌ക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു.

നാടകരചന, ഗാനരചന, സംഗീത സംവിധാനം തുടങ്ങിയവയില്‍ കഴിവ് തെളിയിച്ച പ്രതിഭയായിട്ടും അതിനനുസരിച്ചുള്ള അംഗീകാരങ്ങള്‍ ലഭിച്ചില്ലെന്ന ദുഃഖം അദ്ദേഹത്ത എപ്പോഴും അലട്ടിയിരുന്നു. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയ്‌ക്ക് വേണ്ടി തയാറാക്കിയ ലളിതഗാന ആല്‍ബമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇത് സിനിമാലോകത്തേക്കുള്ള ചവിട്ടുപടിയായി. ജീവിതത്തിന് പുതിയ വഴിത്താര സമ്മാനിച്ച യേശുദാസിനോട് സ്‌നേഹവും ബഹുമാനവും അദ്ദേഹത്തിന്റെ വാക്കുകളില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. മധുരഗീതങ്ങള്‍, എന്റെ വാനമ്പാടി തുടങ്ങിയ ആല്‍ബങ്ങള്‍ സ്വന്തമായി പാട്ടെഴുതി ചിട്ടപ്പെടുത്തിയതാണ്. തരംഗിണി, രംഗനാഥിന്റെ ജീവവായുവായിരുന്നു.

ശുഭ്രവസ്ത്രം ധരിച്ച് രുദ്രാക്ഷവുമണിഞ്ഞ് നെറ്റിയില്‍ ചന്ദനക്കുറിയും കുങ്കുമവും ചാര്‍ത്തി കടന്നുവരുന്ന ആലപ്പി രംഗനാഥിന് ഊര്‍ജവും പ്രേരണയും ഗാനഗന്ധര്‍വ്വനായ യേശുദാസ് ആയിരുന്നു. ഈശ്വരാംശം നിറഞ്ഞ സംഗീതത്തിന്റെ ഉളളം നിറച്ച് തപസ്സ് ചെയ്യുന്ന യേശുദാസാണ് ത്യാഗരാജസ്വാമികള്‍ക്ക് ശേഷമുള്ള താപസ ഗായകനെന്ന് അദ്ദേഹം എവിടെയും പറയുമായിരുന്നു.  

യേശുദാസിന്റെ പ്രേരണയിലാണ് അദ്ദേഹം സംഗീത ഗവേഷണം തുടങ്ങിയത്. കര്‍ണ്ണാടക സംഗീതത്തിന്റെ അടത്തറയായ എഴുപത്തിരണ്ട് മേളകര്‍ത്താ രാഗങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളുടെ അവസാന മിനുക്കുപണിയിലായിരുന്നു. തന്റെ ഗവേഷണ ചിന്തകളെ പാകപ്പെടുത്തുന്നതിന് അദ്ദേഹം കണ്ടെത്തിയത് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠമായിരുന്നു.  

മലയാള സംഗീതരംഗത്ത് ആരും കൈവയ്‌ക്കാന്‍ തയ്യാറാകാതിരുന്ന മേഖലയിലൂടെയുള്ള സഞ്ചാരത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ‘ഹരിവരാസനം’ പുരസ്‌കാരം ആലപ്പി രംഗനാഥിനെ തേടിയെത്തിയത്. അത് അദ്ദേഹത്തിന്റെ ചിരകാല മോഹമായിരുന്നു.

അതിനാല്‍ ശാരീരിക പ്രയാസങ്ങള്‍ മാറ്റിവച്ച് തന്റെ വാത്സല്യഭാജനമായ അയ്യപ്പ സ്വാമിയുടെ സന്നിധിയിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങി,  മകരസംക്രമ നാളിന് ധന്യം പകര്‍ന്ന് വീരമണി രാജുവിനൊപ്പം അയ്യപ്പ കീര്‍ത്തനങ്ങളും ആലപിച്ച് മനംനിറയെ അയ്യനെ ദര്‍ശിച്ചാണ് കോട്ടയത്തേക്ക് മടങ്ങിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.