Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമിസംഗീതമാലപിച്ച രംഗനാഥന്‍

സംഗീത ഗവേഷണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള അതിബൃഹത്തായ യജ്ഞം പൂര്‍ത്തിയാക്കി ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള സന്ദര്‍ഭം ബാക്കിവച്ചാണ് സംഗീതാസ്വാദകരുടെ ദാസനായി അറിയപ്പെട്ടിരുന്ന ആലപ്പി രംഗനാഥിന്റെ വിടപറയല്‍. സംഗീതം അദ്ദേഹത്തിന്റെ ജീവിതമാര്‍ഗമായിരുന്നില്ല, പ്രാര്‍ത്ഥനയും ഉപാസനയുമായിരുന്നു

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Jan 18, 2022, 05:24 am IST
inKerala

രചനാസൗന്ദര്യവും സംഗീത മികവും ഭക്തിയുടെ നിറവും നിറഞ്ഞതാണ് ആലപ്പി രംഗനാഥിന്റെ സംഗീത ശില്‍പ്പങ്ങള്‍.  സംഗീതം കൊണ്ട് എന്തുനേടാനാകുമെന്ന് ചിന്തിക്കാതെ, സംഗീതത്തിന്  എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്ന്  ചിന്തിച്ച സംഗീതജ്ഞന്‍.  

സംഗീത ഗവേഷണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള അതിബൃഹത്തായ യജ്ഞം പൂര്‍ത്തിയാക്കി ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള സന്ദര്‍ഭം ബാക്കിവച്ചാണ് സംഗീതാസ്വാദകരുടെ ദാസനായി അറിയപ്പെട്ടിരുന്ന ആലപ്പി രംഗനാഥിന്റെ വിടപറയല്‍. സംഗീതം അദ്ദേഹത്തിന്റെ ജീവിതമാര്‍ഗമായിരുന്നില്ല, പ്രാര്‍ത്ഥനയും ഉപാസനയുമായിരുന്നു.

എണ്ണിയാല്‍ തീരാത്തത്ര ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ടെങ്കിലും അയ്യപ്പഗീതങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം. ‘സ്വാമി സംഗീതമാലപിക്കും…’ എന്ന ഗാനത്തിലൂടെയാണ് ആലപ്പി രംഗനാഥ് എന്ന പ്രതിഭയുടെ കടന്നുവരവ്. ഒരു താപസന്‍  എഴുതിച്ചിട്ടപ്പെടുത്തിയ ഗാനം എക്കാലവും ഭക്തിയും സംഗീതവും കൊണ്ട് സ്വാമിഭക്തരുടെ മനസ്സ് നിറയ്‌ക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു.

നാടകരചന, ഗാനരചന, സംഗീത സംവിധാനം തുടങ്ങിയവയില്‍ കഴിവ് തെളിയിച്ച പ്രതിഭയായിട്ടും അതിനനുസരിച്ചുള്ള അംഗീകാരങ്ങള്‍ ലഭിച്ചില്ലെന്ന ദുഃഖം അദ്ദേഹത്ത എപ്പോഴും അലട്ടിയിരുന്നു. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയ്‌ക്ക് വേണ്ടി തയാറാക്കിയ ലളിതഗാന ആല്‍ബമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇത് സിനിമാലോകത്തേക്കുള്ള ചവിട്ടുപടിയായി. ജീവിതത്തിന് പുതിയ വഴിത്താര സമ്മാനിച്ച യേശുദാസിനോട് സ്‌നേഹവും ബഹുമാനവും അദ്ദേഹത്തിന്റെ വാക്കുകളില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. മധുരഗീതങ്ങള്‍, എന്റെ വാനമ്പാടി തുടങ്ങിയ ആല്‍ബങ്ങള്‍ സ്വന്തമായി പാട്ടെഴുതി ചിട്ടപ്പെടുത്തിയതാണ്. തരംഗിണി, രംഗനാഥിന്റെ ജീവവായുവായിരുന്നു.

ശുഭ്രവസ്ത്രം ധരിച്ച് രുദ്രാക്ഷവുമണിഞ്ഞ് നെറ്റിയില്‍ ചന്ദനക്കുറിയും കുങ്കുമവും ചാര്‍ത്തി കടന്നുവരുന്ന ആലപ്പി രംഗനാഥിന് ഊര്‍ജവും പ്രേരണയും ഗാനഗന്ധര്‍വ്വനായ യേശുദാസ് ആയിരുന്നു. ഈശ്വരാംശം നിറഞ്ഞ സംഗീതത്തിന്റെ ഉളളം നിറച്ച് തപസ്സ് ചെയ്യുന്ന യേശുദാസാണ് ത്യാഗരാജസ്വാമികള്‍ക്ക് ശേഷമുള്ള താപസ ഗായകനെന്ന് അദ്ദേഹം എവിടെയും പറയുമായിരുന്നു.  

യേശുദാസിന്റെ പ്രേരണയിലാണ് അദ്ദേഹം സംഗീത ഗവേഷണം തുടങ്ങിയത്. കര്‍ണ്ണാടക സംഗീതത്തിന്റെ അടത്തറയായ എഴുപത്തിരണ്ട് മേളകര്‍ത്താ രാഗങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളുടെ അവസാന മിനുക്കുപണിയിലായിരുന്നു. തന്റെ ഗവേഷണ ചിന്തകളെ പാകപ്പെടുത്തുന്നതിന് അദ്ദേഹം കണ്ടെത്തിയത് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠമായിരുന്നു.  

മലയാള സംഗീതരംഗത്ത് ആരും കൈവയ്‌ക്കാന്‍ തയ്യാറാകാതിരുന്ന മേഖലയിലൂടെയുള്ള സഞ്ചാരത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ‘ഹരിവരാസനം’ പുരസ്‌കാരം ആലപ്പി രംഗനാഥിനെ തേടിയെത്തിയത്. അത് അദ്ദേഹത്തിന്റെ ചിരകാല മോഹമായിരുന്നു.

അതിനാല്‍ ശാരീരിക പ്രയാസങ്ങള്‍ മാറ്റിവച്ച് തന്റെ വാത്സല്യഭാജനമായ അയ്യപ്പ സ്വാമിയുടെ സന്നിധിയിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങി,  മകരസംക്രമ നാളിന് ധന്യം പകര്‍ന്ന് വീരമണി രാജുവിനൊപ്പം അയ്യപ്പ കീര്‍ത്തനങ്ങളും ആലപിച്ച് മനംനിറയെ അയ്യനെ ദര്‍ശിച്ചാണ് കോട്ടയത്തേക്ക് മടങ്ങിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

പുതിയ വാര്‍ത്തകള്‍

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം:77 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.