Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒരു കമ്യൂണിസ്റ്റ് കുത്തിത്തിരിപ്പ്

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സിപിഎം സ്ഥിരം പയറ്റുന്ന വിഭാഗീയതയുടെ രാഷ്്രടീയമാണ് റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യത്തിന്റെ കാര്യത്തിലും പ്രയോഗിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 15, 2022, 06:00 am IST
in Editorial

നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും മെനഞ്ഞെടുത്ത മറ്റൊരു കള്ളക്കഥകൂടി പൊളിഞ്ഞിരിക്കുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ശ്രീനാരായണ ഗുരുദേവന്‍ ഉള്‍പ്പെടുന്ന ഫ്‌ളോട്ട് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതോടെയാണിത്. ജഡായുപ്പാറയുടെ ദൃശ്യമുള്ള കേരളത്തിന്റെ ഫ്‌ളോട്ടില്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചുവെന്നും, ഇതിനുപകരം ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ വച്ചപ്പോള്‍ നിരസിച്ചുവെന്നുമാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ സിപിഎമ്മും പിണറായി സര്‍ക്കാരും പ്രചരിപ്പിച്ചത്. എന്നാല്‍ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ തെരഞ്ഞെടുക്കുന്ന ജൂറിക്ക് അധികാരമില്ലെന്നിരിക്കെ ശങ്കരാചാര്യരുടെ പ്രതിമയുള്ള ഫ്‌ളോട്ട് വേണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചുവെന്ന പ്രചാരണം വെറും നുണയാണെന്ന് തെളിഞ്ഞു. ഇതോടെ കള്ളക്കഥ മെനഞ്ഞവരുടെ തനിനിറം വെളിപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ ഫ്‌ളോട്ടില്‍ ശങ്കരാചാര്യരുടെ പ്രതിമ വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രാലയ സമിതി വ്യക്തമാക്കിയതില്‍നിന്ന് തീര്‍ത്തും അനാവശ്യമായി ഒരു വിവാദമുണ്ടാക്കുകയെന്നതാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ദുഷ്ടലാക്കെന്നും തെളിഞ്ഞിരിക്കുന്നു.

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സിപിഎം സ്ഥിരം പയറ്റുന്ന വിഭാഗീയതയുടെ രാഷ്്രടീയമാണ് റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യത്തിന്റെ കാര്യത്തിലും പ്രയോഗിച്ചത്. ഗുരുദേവനോടല്ല ശ്രീശങ്കരനോടാണ് കേന്ദ്രസര്‍ക്കാരിന് ആഭിമുഖ്യമെന്നും, ഗുരുദേവനെ അവഗണിച്ചത് കേരളത്തോടു ചെയ്ത അനീതിയാണെന്നും വരുത്തിത്തീര്‍ത്ത് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള വ്യഗ്രത ഒരുതരം സാംസ്‌കാരിക നിന്ദയാണ്. ശ്രീശങ്കരനോട് ഗുരുദേവനില്ലാത്ത വിരോധം ആരോപിക്കുന്നത് വലിയ ഗുരുനിന്ദതന്നെയാണ്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് പ്രഖ്യാപിച്ചാണ് ഗുരുദേവന്‍ വലിയ സാമൂഹ്യ വിപ്ലവം നയിച്ചത്. ഇതിനും പത്ത് നൂറ്റാണ്ട് മുന്‍പ് ‘ന മേ ജാതി ഭേദഃ’, എനിക്ക് ജാതിഭേദമില്ല എന്നു പറഞ്ഞയാളാണ് ശ്രീശങ്കരന്‍. ശങ്കരന്റെ മതമാണ് നമ്മുടെയും മതമെന്ന് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയയാളുമാണ് ഗുരുദേവന്‍. വേദാന്തത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ച രണ്ട് ആചാര്യന്മാരാണിവര്‍. ഈ സത്യം അംഗീകരിക്കാതെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ ശ്രമിച്ചുപോരുന്നത്. ഹിന്ദുസമൂഹത്തെ ജാതീയമായി വേര്‍തിരിച്ചുനിര്‍ത്തി രാഷ്‌ട്രീയം കളിച്ച് മുതലെടുക്കുകയെന്നത് സിപിഎമ്മിന്റെ എക്കാലത്തെയും അജണ്ടയാണ്. സാമൂഹ്യ പ്രതിബദ്ധത തൊട്ടുതീണ്ടാതെയുള്ള ഈ അവിശുദ്ധ രാഷ്‌ട്രീയത്തില്‍നിന്ന് സിപിഎമ്മിന് മോചനമില്ല.

ഗുരുദേവന്‍ മുറുകെപിടിച്ച വേദാന്തദര്‍ശനത്തെ പുച്ഛിച്ച് വര്‍ഗസമരത്തിന്റെ പേരുപറഞ്ഞ് കേരളീയ സമൂഹത്തെ അധഃപതിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. കിട്ടിയ അവസരങ്ങളിലെല്ലാം ഗുരുദേവനെ നിന്ദിക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. ഗുരുദേവനെ കുരിശിലേറ്റുകയും തൂക്കിലേറ്റുകയുമൊക്കെ ചെയ്ത് ഗുരുദേവഭക്തരെയും പൊതുസമൂഹത്തെയും വേദനിപ്പിച്ചവരുടെ കാപട്യം തിരിച്ചറിയാനുള്ള വിവേകം മലയാളികള്‍ക്കുണ്ട്. സ്വാതന്ത്ര്യം കിട്ടി ഏഴരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും വിദേശക്കൂറു കൊണ്ടുനടക്കുന്നവര്‍ രാജ്യത്തിന്റെ റിപ്പബ്ലിക്ദിന പരേഡിനെ അവഹേളിക്കുന്നതില്‍ അതിശയോക്തിയില്ല. ഇരുപതിലേറെ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ തള്ളിക്കളഞ്ഞ് പന്ത്രണ്ട് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുള്ളവയ്‌ക്ക് മാത്രമാണ് റിപ്പബ്ലിക്ദിന പരേഡില്‍ അനുമതി നല്‍കിയിരുന്നത്. ബിജെപി ഭരിക്കുന്ന ഗോവയുടെയും ഉത്തരാഖണ്ഡിന്റെയൊന്നും നിശ്ചലദൃശ്യങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. കൊവിഡ് കണക്കിലെടുത്ത് പകുതിയില്‍ താഴെ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന പരേഡില്‍ നിശ്ചലദൃശ്യങ്ങളുടെയും എണ്ണം കുറച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ഒരു സംസ്ഥാനം പോലും പരാതി ഉന്നയിക്കാതിരിക്കെയാണ് രാജ്യത്തിന്റെ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും നിരക്കാത്ത വിധം സിപിഎമ്മും പിണറായി സര്‍ക്കാരും കുപ്രചാരണം നടത്തിയത്. ഒരു സംസ്ഥാനത്തു മാത്രമായി അവശേഷിക്കുന്ന അധികാരം ദുരുപയോഗിച്ച് വിഘടനവാദം വളര്‍ത്താനും രാഷ്‌ട്രത്തെ അവഹേളിക്കാനും ശ്രമിക്കുന്ന ഇക്കൂട്ടരെ ഒറ്റപ്പെടുത്തുകതന്നെ വേണം.

Tags: cpmനരേന്ദ്രമോദിരാഷ്ട്രീയ പാര്‍ട്ടികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.