Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടില്‍ ആഞ്ജനേയ ക്ഷേത്രം തകര്‍ത്തു; ഇന്‍ഫാന്‍റ് ജീസസ് പ്രതിമയ്‌ക്ക് സംരക്ഷണം

തമിഴ്‌നാട്ടില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് നരസിംഹ ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി. അഡയാര്‍ നദിയുടെ നീരൊഴുക്ക് കയ്യേറ്റം ചെയ്തുവെന്നാരോപിച്ചാണ് ചെന്നൈയ്‌ക്കടുത്തുള്ള ആഞ്ജനേയ ക്ഷേത്രം അധികൃതര്‍ പൊളിച്ചുനീക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 11:41 pm IST
in India

ചെന്നൈ: തമിഴ്‌നാട്ടില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് നരസിംഹ ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി. അഡയാര്‍ നദിയുടെ നീരൊഴുക്ക് കയ്യേറ്റം ചെയ്തുവെന്നാരോപിച്ചാണ് ചെന്നൈയ്‌ക്കടുത്തുള്ള ആഞ്ജനേയ ക്ഷേത്രം അധികൃതര്‍ പൊളിച്ചുനീക്കിയത്.  

അതേ സമയം മറ്റ് മതങ്ങളുടെ ആരാധനലായങ്ങള്‍ പൊളിക്കാതെ നിലനിര്‍ത്തുകയാണെന്ന് ഈ പ്രദേശത്തെ ഹിന്ദുക്കള്‍ ആരോപിക്കുന്നു. ചെന്നൈയിലെ വരദരാജപുരത്തിലാണ് ആഞ്ജനേയ ക്ഷേത്രം നിലനില്‍ക്കുന്നത്. ഈ ക്ഷേത്രം സര്‍ക്കാര്‍ സ്ഥലം കയ്യേറിയിരിക്കുകയാണെന്നും ഈ സ്ഥലത്ത് നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഉടനെ ഭക്തര്‍ ക്ഷേത്രത്തിനകത്ത് പ്രതിഷേധസമരം ആരംഭിച്ചു. അടുത്ത ദിവസം സര്‍ക്കാര്‍ അധികൃതര്‍ എത്തിയപ്പോള്‍ അവിടം വിട്ടുപോകാന്‍ തയ്യാറാകാതെ കുത്തിയിരിപ്പ് നടത്തി. ചിലര്‍ ക്ഷേത്ര ഗോപുരത്തിലേക്ക് കയറിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. ക്ഷേത്രഭക്തരെ നിയന്ത്രിക്കാന്‍ മതിയായ പൊലീസ് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ അന്ന് സ്ഥലം വിട്ടു. ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തര്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ക്ഷേത്രമാനേജ്‌മെന്‍റ് സമിതിയുടെ ഭാഗമായ ഒരു ഭക്ത കരഞ്ഞുകൊണ്ട് സ്ഥിതിവിശേഷം വിവരിക്കുന്ന വീഡിയോ വൈറലായി മാറി. കഴിഞ്ഞ 30 വര്‍ഷമായി അവിടെ നിലനില്‍ക്കുന്ന ക്ഷേത്രമാണെന്ന് അവര്‍ അവകാശപ്പെടുന്നു. 2015ല്‍ അമുദ ഐഎഎസ് ഈ പ്രദേശം പരിശോധിക്കുകയും നദിയുടെ നീരൊഴുക്കിനെ കയ്യേറിയിട്ടില്ലെന്നും കണ്ടെത്തി. എന്നാല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് ക്ഷേത്രം സര്‍ക്കാര്‍സ്ഥലം കയ്യേറിയാണ് നിലകൊള്ളുന്നത് എന്നാണ്.

2017ലെ വെള്ളപ്പൊക്കത്തോടെയാണ് നദികളിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി, സര്‍ക്കാര്‍ സ്ഥലങ്ങള്‍ കയ്യേറിയിരിക്കുന്നതായുള്ള പരാതി കൂടുതല്‍ ശക്തമായത്. എന്നാല്‍ പലയിടത്തും നിയമവിധേയമായുള്ള കയ്യേറ്റങ്ങള്‍ വ്യാപകമാണ്. ഇക്കണോമിക്‌സ് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരിസ്ഥിതി വാദിയായ പ്രൊഫസര്‍ പറയുന്നതിങ്ങിനെ: ‘പോരൂര്‍ തടാകത്തിന്റെ ജലവിസ്തൃതി 800 ഏക്കറായിരുന്നു. എന്നാല്‍ ഇന്ന് ഇത് വെറും 100 ഏക്കറായി മാറി. ബാക്കി സ്ഥലം സ്വകാര്യപാര്‍ട്ടികള്‍ കയ്യേറി. അതുപോലെ പെരുങ്ങലത്തൂര്‍ തടാകത്തില്‍ 3,000 സെറ്റില്‍മെന്‍റുകള്‍ ഉണ്ടെങ്കിലും, ഒരു ഏക്കറില്‍ 10 വീടുകള്‍ വീതം ഉണ്ടെങ്കിലും റവന്യൂ രേഖകളില്‍ 100 സെറ്റില്‍മെന്‍റും ഒരേക്കറില്‍ ഒരു വീടുമാണ്. ‘

ഏത് പാര്‍ട്ടി ഭരിച്ചാലും തമിഴ്നാട്ടില്‍ നീരൊഴുക്ക് തടഞ്ഞും നീര്‍ത്തടങ്ങള്‍ കയ്യേറിയും നിരവധി പേര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നുണ്ട്. പക്ഷെ ഇക്കൂട്ടത്തില്‍ ക്ഷേത്രങ്ങള്‍ മാത്രം നീക്കം ചെയ്യപ്പെടുകയാണ്. നിയമപരമായ കയ്യേറ്റങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു. ഡിഎംകെ ഇക്കുറി അധികാരത്തില്‍ എത്തിയ ശേഷം 150 ക്ഷേത്രങ്ങളെങ്കിലും തകര്‍ത്തിട്ടുണ്ട്. ഭൂമികയ്യേറ്റം തടയുക എന്ന വ്യാജേനയാണ് ക്ഷേത്രങ്ങള്‍ പൊളിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങള്‍ പൊളിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍ കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി ഒരു പാസ്റ്ററുടെ ഭൂമി കയ്യേറി നിര്‍മ്മിച്ച ആരാധനാലയം പൊളിക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കഠിനമായി വിമര്‍ശിച്ചിരുന്നു. നീരൊഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടാണ് ഈ നിര്‍മ്മാണമെങ്കിലും അധികൃതര്‍ അത് പൊളിക്കാന്‍ തയ്യാറല്ലായിരുന്നു. തഹസില്‍ദാരും പള്ളിക്കനുകൂലമായി രംഗത്തെത്തി. പൊതുജനത്തില്‍ നിന്നും പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പള്ളി പൊളിക്കേണ്ടതില്ലെന്നതാണ് തഹസില്‍ദാര്‍ കോടതിയെ അറിയിച്ചത്.

മറ്റൊരു സംഭവം ചെന്നൈയില്‍ ബസ് സ്റ്റാന്‍റിന്റെ കവാടത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ഇന്‍ഫാന്‍റ് ജീസസിന്റെയും മേരിയുടെയും പ്രതിമകള്‍ ഉണ്ട്. ഈ പ്രതിമകള്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്. ഭൂമി കയ്യേറിയാണ് പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബസ് സ്റ്റാന്‍റ് ഇപ്പോഴും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിമകള്‍ ഇവിടേക്കുള്ള പ്രവേശനത്തിന് മാര്‍ഗ്ഗതടസ്സമാണ്. ഉദ്യോഗസ്ഥര്‍ ഈ പ്രതിമകള്‍ നീക്കാന്‍ എത്തിയപ്പോള്‍ വന്‍ ജനപ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പറഞ്ഞുമനസ്സിലാക്കി ആ പ്രതിമകള്‍ അവിടെ നിന്നും നീക്കം ചെയ്ത് തഹസില്‍ദാരുടെ ഓഫീസില്‍ കൊണ്ടുവെച്ചു. ഈ പ്രതിമകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ സ്ഥലം കണ്ടെത്തിക്കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

Tags: ക്ഷേത്രംതമിഴ്നാട്ഇന്‍ഫാന്‍റ് ജീസസ്ആഞ്ജനേയ ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Main Article

അണ്ണാമലൈ: തമിഴ്‌നാടിന്റെ ‘ഭാവി എംജിആര്‍’; ആവേശമായി ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.