Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ച സുള്ളിഡീല്‍സിന്റെ സൂത്രധാരന്‍ ഓംങ്കാരേശ്വര്‍ ട്രാഡ് ഗ്രൂപ്പിന്റെ ഭാഗം; എന്താണ് ട്രാഡ് ഗ്രൂപ്പ്?

മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ച സുള്ളി ഡീല്‍സിന്റെ സൂത്രധാരനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 25 കാരനായ ഓംങ്കാരേശ്വര്‍ താക്കൂറിനെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 08:13 pm IST
in India

ന്യൂദല്‍ഹി: മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ച സുള്ളി ഡീല്‍സിന്റെ സൂത്രധാരനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 25 കാരനായ ഓംങ്കാരേശ്വര്‍ താക്കൂറിനെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ഇദ്ദേഹമാണ് വിവാദമായ സുള്ളി ഡീല്‍സ് എന്ന ആപ് രൂപകല്‍പന ചെയ്തത്. മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ചെന്ന് മാത്രമല്ല, അവരുടെ അനുവാദമില്ലാതെ അവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഓംങ്കാരേശ്വര്‍ പറഞ്ഞത് താന്‍ ട്രാഡ് ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ്. ഇതാദ്യമായാണ് ഓണ്‍ലൈനുമായി ബന്ധപ്പെട്ട് ട്രാഡ് എന്ന പദം ദല്‍ഹി പൊലീസ് കേള്‍ക്കുന്നത്.

കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഓംങ്കാരേശ്വര്‍ ഈ പദം കൂടുതല്‍ വിശദീകരിച്ചു. ട്രാഡ് ഗ്രൂപ്പ് എന്നാല്‍ ടെലഗ്രാം, റെഡ്ഡിറ്റ്, 4ചാന്‍, ഡിസ്‌കോര്‍ഡ് എന്നീ സമൂഹമാധ്യമങ്ങളില്‍ അംഗളായവരുടെ ഗ്രൂപ്പാണ്. ഇവര്‍ ഇത്തരം ഗ്രൂപ്പുകളില്‍ ലക്ഷ്യമാക്കുന്നത് ദളിതരെയും മുസ്ലിങ്ങളെയും സ്ത്രീകളെയുമാണ്. ട്വിറ്ററിലാണ് ചില അജണ്ടകളുടെ അടിസ്ഥാനത്തില്‍ ഈ ട്രാഡ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ പലര്‍ക്കും സ്ത്രീ വിരുദ്ധ നിലപാടാണ്. ഇവരില്‍ പലരും ഉന്നതകുലജാതരും സമ്പന്നരുമായതിനാല്‍ ദളിതരോടും വിരോധമുള്ളവരാണ്. എന്നാല്‍ ഇവരെ ഹിന്ദു സനാതനധര്‍മ്മത്തിന്റെ ഭാഗമായി അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ഇസ്ലാമിക ഗ്രൂപ്പുകളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

സുള്ളി ഡീല്‍സ് എന്ന ആപ് ഗിറ്റ് ഹബ്ബിന്റെ ഭാഗമായിരുന്നു. അന്ന് സുള്ളി ഡീല്‍സില്‍ മുസ്ലിം യുവതികളെ ഓണ്‍ലൈന്‍ വില്‍പനയ്‌ക്ക് വെച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെടലുണ്ടായി. സാമൂഹ്യപ്രവര്‍ത്തകരും രാഷ്‌ട്രീയപ്രവര്‍ത്തകരുമായ മുസ്ലിം സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. പിടിക്കപ്പെട്ടേക്കും എന്ന തോന്നലുണ്ടായപ്പോള്‍ ഓംങ്കാരേശ്വര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം റദ്ദാക്കി. അതോടെ പൊലീസിന്റെ വലയില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെട്ടു.

പിന്നീട് സുള്ളി ഡീല്‍സിന്റെ അതേ മാതൃകയില്‍ ബുള്ളി ബായി എന്ന ആപ് രംഗത്ത് വരികയും അതിലും മുസ്ലിം യുവതികളെ ഓണ്‍ലൈനായി വില്‍പനയ്‌ക്ക് വെച്ച സംഭവം ഉണ്ടാതോടെയാണ് വീണ്ടും വിവാദം തലപോക്കിയത്.

പത്രപ്രവര്‍ത്തകരുള്‍പ്പെടെ നൂറില്‍പ്പരം മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ച ബുള്ളി ബായി ആപിന് പിന്നിലെ മുഖ്യസൂത്രധാരന്‍  നീരജ് ബിഷ്‌നോയി എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്  വിദ്യാര്‍ത്ഥിയാണ്. ഇവര്‍ക്കാര്‍ക്കും ഹിന്ദു അജണ്ടയില്ലെന്നും പാട്രിയോടിക് പിപ്പിള്‍സ് ഫ്രണ്ട് അസം (പിപിഎഫ്എ) അഭിപ്രായപ്പെടുന്നു. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി ഇവരുടെ യഥാര്‍ത്ഥ മാനസികാവസ്ഥയെന്തെന്ന സത്യം പുറത്തുകൊണ്ടുവരണമെന്നാണ് പിപിഎഫ്എ അഭിപ്രായപ്പെടുന്നത്.

അസമിലെ ജോര്‍ഹടില്‍ നിന്നും അറസ്റ്റിലായ നീരജിന് വികൃതമായ ലൈംഗിക ചോദനയുള്ള വിദ്യാര്‍ത്ഥിയാണ്. രാജസ്ഥാന്‍ സ്വദേശിയായ ഇയാള്‍ ഹിന്ദു സംഘടനകളുമായോ അത്തരം ആശയങ്ങളുമായോ ബന്ധമുള്ള വിദ്യാര്‍ത്ഥിയല്ല. ബുള്ളി ബായിക്ക് മുന്‍പുണ്ടായിരുന്ന സുള്ളി ഡീല്‍സ് എന്ന വെബ്‌സൈറ്റില്‍ നേരത്തെ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയായ ഹസീബ അമീന്റെ ഫോട്ടോ വില്‍പനയ്‌ക്ക് വെച്ചാണ് നീരജ് രംഗത്തെത്തുന്നത്. കോണ്‍ഗ്രസിന്റെ സമൂഹമാധ്യമവിഭാഗത്തിന്റെ ദേശീയ കോഓര്‍ഡിനേറ്ററായ ഹസിബ അമിനുമായി നീരജിനുണ്ടായ നീരസത്തിന്റെ ഭാഗമായാണ് അവരുടെ ഫോട്ടോ വില്‍പനയ്‌ക്ക് വെച്ചതെന്ന് പറയുന്നു. ബുള്ളി ബായി ആപുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയുള്‍പ്പെട്ട മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും അറസ്റ്റിലായി. ഇവരെല്ലാം വിവിധ സംസ്ഥാനങ്ങളിലെ കോളെജ് വിദ്യാര്‍ത്ഥികളാണ്. വിശാല്‍കുമാര്‍ ജാ, മായാങ്ക് റാവത്ത്, ശ്വേത് സിങ് എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍.  

നീരജ് ബിഷ്നോയിയെ ചോദ്യം ചെയ്തപ്പോഴാണ് ഓങ്കാരേശ്വറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇതാണ് സുള്ളി ഡീല്‍സിന്റെ സൂത്രധാരനായ ഓംകാരേശ്വറിന്റെ അറസ്റ്റിലേക്കെത്തിയത്. ജാവേദ് ആലം എന്ന മുസ്ലിം യുവാവാണ് തനിക്ക് വേണ്ടി ബുള്ളി ബായി എന്ന ആപ് നിര്‍മ്മിച്ചു നല്‍കിയതെന്നും നീരജ് ബിഷ്‌നോയി ദല്‍ഹി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ജാവേദ് ആലം എന്ന മുസ്ലിം പേര്  ഓംകാരേശ്വര്‍ തന്നെ സ്വീകരിച്ച വ്യാജനാമമാണെന്ന് പറയുന്നു.  

നീരജ് ബിഷ്നോയിയും കൂട്ടുകാരും തെറ്റിദ്ധരിപ്പിക്കാന്‍ സിഖുകാരുടെ പേരുകളാണ് ഇവരുടെ ട്വിറ്റര്‍ പേജുകളില്‍ ഉപയോഗിച്ചിരുന്നത്. സിഖുകാരും മുസ്ലിങ്ങളും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പറയുന്നു. ഇതില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.  

2021 ജൂലായ് നാലിന് പത്രപ്രവര്‍ത്തകരും ഗവേഷകരും സാമൂഹ്യപ്രവര്‍ത്തകരുമായ 90 മുസ്ലിം സ്ത്രീകളെയാണ് ബുള്ളി ബായി ആപില്‍ വില്‍പനയ്‌ക്ക് വെച്ചത്. ഇവരുടെ ഫോട്ടോകള്‍ അനുവാദമില്ലാതെ മോര്‍ഫ് ചെയ്താണ്  വില്‍പനയ്‌ക്ക് വെച്ചത്. പ്രതികള്‍ തന്നെ സൃഷ്ടിച്ച വിവിധ ട്വിറ്റര്‍ പേജുകളിലും ഇവരുടെ ഫോട്ടോ വില്‍പനയ്‌ക്ക് വെച്ചിരുന്നു. എന്നാല്‍ ഈ പ്രതികള്‍ക്കാര്‍ക്കും ഹിന്ദു അജണ്ടയില്ല. ഇവര്‍ ആരും ഏതെങ്കിലും ഹിന്ദു സംഘടനകളില്‍ അംഗവുമല്ല. എന്താണ് മുസ്ലിം പെണ്‍കുട്ടികളുടെ ചിത്രം വില്‍പനയ്‌ക്ക് വെക്കാനുള്ള പ്രചോദനമെന്തെന്നും അറിവായിട്ടില്ല.

Tags: ബുള്ളി ബായിസുള്ളി ഡീല്‍സ്ട്രാഡ് ഗ്രൂപ്പ്ഐഎസ്ഗിറ്റ് ഹബ്ബ്womenലോകാരോഗ്യ സംഘടനമുസ്ലീംസൈബര്‍ ക്രൈംഓണ്‍ലൈന്‍ദല്‍ഹി പോലീസ്ട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

Kerala

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന ഭീഷണി, സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍: ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.