Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശോകരാഗമായ് അന്നപൂര്‍ണ്ണ

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുത്തു. ജീവിതത്തിന്റെ അപരാഹ്നത്തിലാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി തന്റെ കലാവിദ്യയെ അടിയറവയ്‌ക്കാതെ ജീവിച്ച ആ സാധു തൊണ്ണൂറാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ചക്രവര്‍ത്തിനിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 9, 2022, 06:00 am IST
in Varadyam

വേണു വി. ദേശം

ഇരുപതാം നൂറ്റാണ്ടില്‍ ഭാരതം കണ്ട ഏറ്റവും മഹത്വപൂര്‍ണ്ണമായ സംഗീതജീവിതമായിരുന്നു അന്നപൂര്‍ണ്ണാദേവിയുടേത്. ഭൗതിക ജീവിതത്തില്‍ ഒരുപാട് തിക്താനുഭവങ്ങള്‍ക്കിരയാകേണ്ടിവന്ന അന്നപൂര്‍ണ്ണ സ്വപ്രത്യയസ്ഥൈര്യത്തോടെ ലോകത്തിന്റെ യുക്തികളെ നേരിട്ടു. മെയ്ഖര്‍ ഖരാനയുടെ ആധികാരികവക്താവായിരുന്നു അന്നയുടെ പിതാവായ ബാബാ അലാവുദ്ദീന്‍ഖാന്‍. ബാബായുടെ മൂത്തമകള്‍ ജഹനാരക്ക് സംഗീതത്തോടുള്ള ഭ്രമം മൂലം ഭര്‍ത്തൃഭവനത്തില്‍ നിന്നും ഹൃദയശൂന്യമായ പെരുമാറ്റമനുഭവപ്പെട്ടിരുന്നു. ജഹനാരയുടെ തംബുരു അവര്‍ തീയിലെറിഞ്ഞു നശിപ്പിച്ചതിന്റെ ആഘാതത്താല്‍ ആ പെണ്‍കുട്ടി മരിച്ചുപോയി. പെണ്‍കുട്ടികളെ ഇനി സംഗീതം പഠിപ്പിക്കുകയില്ല എന്ന നിശ്ചയത്തിലേക്കാണ് ആ ദാരുണ മരണം പിതാവായ ബാബാ അലാവുദ്ദീന്‍ഖാനെ നയിച്ചത്.

പക്ഷേ രണ്ടാമത്തെ മകളായ റോഷനാര പ്രകടിപ്പിച്ച സംഗീതബോധം പിതാവിനെ തന്റെ തീരുമാനത്തില്‍ നിന്നും പിന്‍വലിപ്പിച്ചു. തന്റെ പാരമ്പര്യം നിലനിര്‍ത്തപ്പെടുക റോഷനാരയിലൂടെയാണെന്ന് ബാബയ്‌ക്ക് ബോദ്ധ്യപ്പെടുകയാലാണത്. വായ്‌പ്പാട്ടും തന്ത്രിവാദ്യങ്ങളും ബാബ മകളെ പഠിപ്പിച്ചു. ചുരുങ്ങിയ കാലംകൊണ്ട് റോഷനാര സംഗീതത്തില്‍ അഗാധപാണ്ഡിത്യം നേടുകയും, മനോധര്‍മ്മങ്ങള്‍ പ്രകടിപ്പിച്ച് പിതാവിനെ വിസ്മയിപ്പിക്കുകയും ചെയ്തു. റോഷനാര എന്ന പേര് കുടുംബവൃത്തങ്ങളില്‍ മാത്രമേ ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ. പുറമേ അവര്‍ അന്നപൂര്‍ണ്ണാദേവിയായിരുന്നു. മേയ്ഖര്‍ രാജാവാണ് ആ പേര് റോഷനാരയ്‌ക്കു നല്‍കിയത്.  

അനന്തമായ ക്ഷമയും ശാന്തമായ മനസ്സുമാണ് സംഗീതാഭ്യസനത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങള്‍. ഈ രണ്ട് ഗുണങ്ങളും അന്നപൂര്‍ണ്ണയില്‍ സവിശേഷമായി സമ്മേളിച്ചിരുന്നു. അന്നപൂര്‍ണ്ണ സ്വയം സംഗീതത്തിനു സമര്‍പ്പിച്ചു. തന്റെ പിതാവില്‍ നിന്നും സംഗീതമഭ്യസിക്കുവാന്‍ വന്ന രവിശങ്കറിനെ പതിമൂന്നാം വയസ്സില്‍ത്തന്നെ അന്നപൂര്‍ണ്ണയ്‌ക്കു വിവാഹം കഴിക്കേണ്ടിവന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അന്നപൂര്‍ണ്ണയില്‍ നിന്നാണ് രവിശങ്കര്‍ അഭ്യസിച്ചത്. എല്ലാ സംഗീതോപകരണങ്ങളും വഴങ്ങുമായിരുന്നുവെങ്കിലും ‘സുര്‍ബഹാര്‍’ എന്ന തന്ത്രിവാദ്യത്തെയാണ് ആയുരന്തം അന്നപൂര്‍ണ്ണ സ്‌നേഹിച്ചിരുന്നത്.

ജനപ്രിയതയ്‌ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യുവാനും സുര്‍ബഹാര്‍ ഉപേക്ഷിച്ച് സിത്താര്‍ സ്വീകരിക്കുവാനുമുള്ള രവിശങ്കറിന്റെ നിര്‍ദ്ദേശം ആദര്‍ശവതിയായ അന്നപൂര്‍ണ്ണയ്‌ക്കു സ്വീകാര്യമായില്ല. ഭര്‍ത്താവിനുവേണ്ടി അവര്‍ പൊതുപരിപാടികളില്‍ നിന്നും പിന്‍വാങ്ങി. ശുഭോശങ്കര്‍ എന്ന ഒരു പുത്രനെ സമ്മാനിച്ചശേഷം രവിശങ്കര്‍ അന്നപൂര്‍ണ്ണയില്‍നിന്നും അകന്നകന്നുപോയി. ഇതിനിടെ രവിശങ്കര്‍ വലിയ തകര്‍ച്ചയെ നേരിടുകയും ആത്മഹത്യയ്‌ക്കുപോലും പദ്ധതിയിടുകയും ചെയ്തു. അന്നപൂര്‍ണ്ണ തന്നെയാണ് രവിശങ്കറിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. പക്ഷേ കീര്‍ത്തിയിലും ധനത്തിലും വിവാഹേതരബന്ധങ്ങളിലും മുഴുകിപ്പോയ രവിശങ്കര്‍ തന്റെ കുടുംബത്തെ പിന്നീട് പാടേ മറന്നു. സംഗീതാഭ്യസനം പൂര്‍ത്തിയാക്കുവാന്‍ ഒന്നരവര്‍ഷം മാത്രം ശേഷിക്കെ മകന്‍ ശുഭോശങ്കറിനെ രവിശങ്കര്‍ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ പാരമ്പര്യം മകനിലൂടെ നിലനിര്‍ത്താമെന്ന പ്രതീക്ഷയും അന്നപൂര്‍ണ്ണയ്‌ക്കു നഷ്ടപ്പെട്ടു. ഒടുവില്‍ ജീവിതായോധനത്തിന് ഒരു മദ്യഷാപ്പില്‍ കണക്കെഴുത്തുകാരനാകേണ്ടിവന്ന ശുഭോശങ്കര്‍ നിസ്വനും രോഗിയുമായി അകാലമരണത്തിന് കീഴടങ്ങി. ജീവിതത്തിലുണ്ടായ എല്ലാ തിരിച്ചടികളേയും സംഗീതാരാധനകൊണ്ടുമാത്രം അന്നപൂര്‍ണ്ണ അതിജീവിച്ചു. പതിറ്റാണ്ടുകള്‍ ഒരു തപസ്വിനിയെപ്പോലെ ഏകാന്തജീവിതം നയിച്ച അന്നപൂര്‍ണ്ണ ചുരുക്കം ചിലരെ സംഗീതവിദ്യ അഭ്യസിപ്പിച്ചു. ഹരിപ്രസാദ് ചൗരസ്യ, നിത്യാനന്ദ് ഹാക്കല്‍പുര്‍, നിഖില്‍ ബാനര്‍ജി തുടങ്ങിയവര്‍ അന്നപൂര്‍ണ്ണയുടെ ശിഷ്യരില്‍പ്പെടുന്നു.

1982-ല്‍ അന്നപൂര്‍ണ്ണയുടെ സാന്നിദ്ധ്യത്തില്‍ ശിഷ്ടകാലം കഴിക്കണമെന്ന മോഹം രവിശങ്കര്‍ പ്രകടിപ്പിച്ചത്രേ. രവിശങ്കറിനു താമസിക്കുവാന്‍ വേണ്ടത്ര ആഡംബര ഹോട്ടലുകള്‍ ബോംബയിലുണ്ടല്ലോ എന്നായിരുന്നു അന്നപൂര്‍ണ്ണയുടെ പ്രതികരണം.ഒടുവില്‍ പ്രകൃതി സര്‍വ്വംസഹയായ അന്നപൂര്‍ണ്ണയ്‌ക്ക് ഒരു കൂട്ടുകാരനെ അയച്ചുകൊടുത്തു. സംഗീതമഭ്യസിക്കുവാന്‍ വന്ന റൂഷികുമാര്‍ എട്ടു വര്‍ഷത്തെ പരിചയത്തിനുശേഷം അന്നപൂര്‍ണ്ണയെ ജീവിതസഖിയാക്കി. ദാര്‍ശനികമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്ന റൂഷികുമാര്‍ ഗുരുവിന് സ്വയം സമര്‍പ്പിക്കുകയായിരുന്നു. വിവാഹവാര്‍ത്ത കേട്ട രവിശങ്കര്‍ പറഞ്ഞത്രേ-”നൂറു ബില്യണ്‍ വിലയുള്ള വാര്‍ത്ത.”

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുക്കുകയായിരുന്നു. ജീവിതത്തിന്റെ അപരാഹ്നത്തില്‍ മാത്രമാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി തന്റെ കലാവിദ്യയെ അടിയറവയ്‌ക്കാതെ ജീവിച്ച ആ സാധു 2018 ഒക്‌ടോബര്‍ പതിമൂന്നിന് തന്റെ തൊണ്ണൂറാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ചക്രവര്‍ത്തിനിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുത്തു. ജീവിതത്തിന്റെ അപരാഹ്നത്തിലാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി തന്റെ കലാവിദ്യയെ അടിയറവയ്‌ക്കാതെ ജീവിച്ച ആ സാധു തൊണ്ണൂറാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ചക്രവര്‍ത്തിനിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

Tags: MusicBharathamഭാരതീയ സംഗീതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

India

ലോകത്തെ നയിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.