Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു; സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അതിരൂക്ഷം; പാവയായി ഇരിക്കില്ലെന്ന് ആവര്‍ത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രി കെ.എന്‍. ബാലഗോപാലും ചീഫ് സെക്രട്ടറിയും നടത്തിയ അനുനയനീക്കങ്ങള്‍ക്കു പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

Janmabhumi Online by Janmabhumi Online
Dec 11, 2021, 11:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  സംസ്ഥാനത്ത് അസാധാരണ ഭരണപ്രതിസന്ധി ഉടലെടുക്കുന്നു. സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതിനു പിന്നാലെ പരസ്യമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കൈകെട്ടിയിട്ടിരിക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ രാഷ്‌ട്രീയം ഇടപെടലുകള്‍ ശക്തമാണ്. സര്‍വകലാശാലയിലെ സംഭവ വികാസങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇതിന് അനുമതി നല്‍കേണ്ടി വരുന്നത് വിഷമം ഉണ്ടാക്കുന്നു. സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സ്വജന പക്ഷപാതം വ്യക്തമാണ്. തന്റെ സര്‍ക്കാറിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന് കരുതിയാണ് ഇത്രയും കാലം മൗനം പാലിച്ചത്. ഇനി അത് തുടരാന്‍ ആവില്ല. അതിനാലാണ് സര്‍ക്കാരിന് കത്തയച്ചതും ചാന്‍സലര്‍ പദവി ഒഴിയാമെന്ന് അറിയിച്ചത്.  ന്യൂദല്‍ഹിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചാന്‍സലര്‍ എന്നപദവി ഭരണഘടനാ പരമല്ല. അതിനാല്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത്. അതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പിന്തുണയ്‌ക്കുമെന്ന് നേരത്തെ കത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.  മന്ത്രി കെ.എന്‍. ബാലഗോപാലും ചീഫ് സെക്രട്ടറിയും നടത്തിയ അനുനയനീക്കങ്ങള്‍ക്കു പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

സര്‍വകലാശാലകളില്‍ നടക്കുന്ന അച്ചടക്കരാഹിത്യത്തിലും നിയമ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയച്ചത്. കേരളത്തിലെ സര്‍വകലാശാലകളില്‍ അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങള്‍ ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കിയതായി കാണിച്ചാണ് മുഖ്യമന്ത്രിക്ക് കത്തു നല്‍കയത്. കാര്യങ്ങള്‍ ഇതേപോലെയെങ്കില്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും  ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാമെന്നും കത്തില്‍ പറയുന്നു. സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ നോമിനികളെ കുത്തിനിറയ്‌ക്കുകയും അക്കാദമിക് കാര്യങ്ങളില്‍ അക്കാദമിക് മികവില്ലാത്തവര്‍ കൈകടത്തുകയുമാണ്. അച്ചടക്കരാഹിത്യമാണ് എല്ലായിടത്തും. കത്തില്‍ പറയുന്നു.

ഭാരതരത്നം ലഭിച്ച ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍ .റാവുവും മുന്‍ വൈസ് ചാന്‍സലര്‍ കെ.എന്‍. പണിക്കരും കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിക്കുള്ള കത്ത് തുടങ്ങുന്നത്. ‘കേരളത്തിലെ അധ്യാപകരും ഗവേഷകരും പുറത്ത് മികവു കാട്ടുന്നു, കേരളത്തില്‍ കാണിക്കുന്നില്ല’ എന്നാണ് റാവു പറഞ്ഞത്. ‘കേരളത്തിലെ കുട്ടികള്‍ പഠിക്കാന്‍ പുറത്തേക്കു പോകുന്നതിനു കാരണം ഇവിടുത്തെ നിലവാരക്കുറവാണ് ‘ എന്നായിരുന്നു കെ.എന്‍. പണിക്കര്‍ പറഞ്ഞത്.ചാന്‍സലര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷം തനിക്ക് നിരാശയായിരുന്നുവെന്നു പറയുന്ന ഗവര്‍ണര്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ദു:ഖകരമായിരുന്നുവെന്നും നിയമം ലംഘിക്കാനുള്ള സമ്മര്‍ദ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

കണ്ണൂര്‍ വിസി പുനര്‍ നിയമനം കാര്യം സംസാരിക്കാന്‍  നിയമോപദേഷ്ടാവിനെ അയച്ചിരുന്നു. പുനര്‍നിയമനം കൊടുക്കുക എന്നതിനര്‍ത്ഥം നിയമന നടപടികള്‍ വേണ്ടന്നല്ല എന്നത് അദ്ദേഹത്തോട് പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ട് എന്നാണ് മറുപടി പറഞ്ഞത്. സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതി ഒപ്പിട്ടു കൊടുത്തു. കണ്ണൂരില്‍ അറുപത് കഴിഞ്ഞ ആള്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ യുജിസി റഗുലേഷനെ ഉയര്‍ത്തിപ്പിടിച്ചവര്‍ ശ്രീശങ്കരയില്‍ ഇതേ പ്രശ്നം വന്നപ്പോള്‍ സര്‍വകലാശാലാ ആക്ടിനാണ് പ്രാധാന്യം എന്ന് പറയുന്നു. ഫലത്തില്‍ എജി അടക്കമുള്ളവര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്.

കലാമണ്ഡലം വിസി, ചാന്‍സലറായ തനിക്കെതിരെ കേസുകൊടുത്തത് തികഞ്ഞ അച്ചടക്കരാഹിത്യമാണ്. കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും  നടപടി ഉണ്ടായില്ല.  അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാറും തയ്യാറായില്ല. ശ്രീനാരായണ സര്‍വകലാശാല അധ്യാപകരുടെ നിയമനവും താമസിപ്പിക്കുകയാണ്. നിയമനം നടത്തി, യുജിസിയുടെ പോര്‍ട്ടലില്‍ ഇടണം. ഇനി അടുത്ത ഒക്ടോബറിലേ പോര്‍ട്ടല്‍ തുറക്കൂ. ചുരുക്കത്തില്‍ രണ്ടു വര്‍ഷം അധ്യാപന നിയമനം നീളും. അവിടെ വൈസ് ചാന്‍സലര്‍ക്ക് ശമ്പളം കിട്ടുന്നില്ല എന്നുകാണിച്ച് മൂന്നു കത്ത് സര്‍ക്കാറിനു നല്‍കിയെങ്കിലും മറുപടിയില്ല.

സര്‍ക്കാറുമായി  ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതിയാണ് പലതും ചെയ്തത്. ഇനി വയ്യ. ഗവര്‍ണര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് പോംവഴി. ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയമ സാധുത കൊണ്ടുവരുക. അപ്പോള്‍ ഇഷ്ടമുള്ളതുപോലെ ചെയ്യാനാകും. നിയമസഭ കൂടുന്ന സമയമല്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു തരാമെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു.  

Tags: governorpinarayiarif muhammad khanവൈസ് ചാന്‍സിലര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടികേരളം; എതിര്‍ത്ത് കേന്ദ്രം

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Article

ഭരണഘടനയേയും മറികടക്കുന്ന സുപ്രീം കോടതി

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

ബലൂചിസ്ഥാനിൽ നമ്മുടെ സൈനികർ കുടുങ്ങിക്കിടക്കുന്നു , ഷെഹ്ബാസ് ഇതൊന്നും അറിയുന്നില്ലേ ? പാർലമെൻ്റിൽ നാണം കെട്ട് പാക് പ്രധാനമന്ത്രി

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍, ജമ്മു, പത്താന്‍കോട്ട്, ഉറി, സാമ്പാ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies