Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹിന്ദു പാര്‍ട്ടിയായ ഇന്ദു(ഹിന്ദു) മക്കള്‍ കക്ഷി

പാവപ്പെട്ട ശബരിമല തീര്‍ത്ഥാടകരെ സഹായിക്കാന്‍ ശബരിമല തീര്‍ത്ഥാടനത്തിന് 6000 രൂപ വീതം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹിന്ദു സംഘടനയായ ഇന്ദു മക്കള്‍ കച്ചി (ഐഎംകെ).

Janmabhumi Online by Janmabhumi Online
Dec 3, 2021, 10:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: പാവപ്പെട്ട ശബരിമല തീര്‍ത്ഥാടകരെ സഹായിക്കാന്‍ ശബരിമല തീര്‍ത്ഥാടനത്തിന് 6000 രൂപ വീതം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കണമെന്ന്  തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹിന്ദു സംഘടനയായ ഇന്ദു മക്കള്‍ കച്ചി (ഐഎംകെ).

ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ജെറുസലെമില്‍ പോകാനും മുസ്ലിം തീര്‍ത്ഥാടകര്‍ക്ക് ഹജ് തീര്‍ത്ഥാടനത്തിനും സബ്‌സിഡി നല്‍കുന്നതുപോലെ പാവപ്പെട്ട ഹിന്ദുക്കളായ ശബരിമല തീര്‍ത്ഥാടകര്‍ക്കും സബ്‌സിഡി നല്‍കണണമെന്ന് ഐഎംകെ അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ആവശ്യപ്പെട്ടു.

അയ്യപ്പഭക്തര്‍ക്ക് സൗജന്യ യാത്ര, സൗജന്യ താമസം, സൗജന്യ ഭക്ഷണം എന്നിവ ശബരിമലയില്‍ ഏര്‍പ്പെടുത്തണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ടോള്‍ ചാര്‍ജ് ഒഴിവാക്കണമെന്ന് അര്‍ജുന്‍ സമ്പത്ത് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ടോള്‍ ചാര്‍ജ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്കും തമിഴ്‌നാട് ഹൈവേ ഡിപാര്‍ട്‌മെന്‍റിനും അപേക്ഷകള്‍ അയയ്‌ക്കാനും പാര്‍ട്ടി പദ്ധതിയിട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ഓരോ ജില്ലയില്‍ നിന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 5000 അയ്യപ്പ ഭക്തരെ തെരഞ്ഞെടുക്കാനും പദ്ധതിയുണ്ട്. ഇവര്‍ക്ക് ശബരിമല തീര്‍ത്ഥാടനത്തിന് 6000 രൂപ വീതം തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കണം. ക്ഷേത്രങ്ങളില്‍ നിന്നുള്ള ഫണ്ട് കോളേജുകള്‍ തുടങ്ങാനും ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനും ഉപയോഗിക്കുന്നുണ്ട്. അതില്‍ നിന്നും ഒരു പങ്ക് ഹിന്ദു തീര്‍ത്ഥാടത്തിന് ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അര്‍ജുന്‍ സമ്പത്ത് അഭിപ്രായപ്പെട്ടു.

ഹജിനും ജെറുസലെം തീര്‍ത്ഥാടനത്തിനും തമിഴ്‌നാട് സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കിവരുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2012ല്‍ 40,000 രൂപയാണ് ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് മാനസരോവരിലും മുക്തിനാഥിലും പോകാന്‍ സബ്‌സിഡി പ്രഖ്യാപിച്ചത്. പക്ഷെ ഇതിന് തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തത് എച്ച്ആര്‍സിഇ ആണ്. ഇത് എച്ച്ആര്‍സിഇ വകുപ്പാണ് ഈ പദ്ധതി സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അന്ന് വെറും 500 ഹിന്ദുക്കള്‍ക്ക് മാത്രമാണ് സബ്‌സിഡി നല്‍കിയത്.

2008ല്‍ 4000 മുസ്ലിങ്ങള്‍ക്ക് ഹജ് തീര്‍ത്ഥാടനത്തിന് സബ്‌സിഡി നല്‍കി. സര്‍ക്കാര്‍ സബ്‌സിഡിയില്‍ ജെറുസലെം യാത്രയ്‌ക്ക് പോകുന്ന തീര്‍ത്ഥാടകരുടെ എണ്ണം 500ല്‍ നിന്നും 10,000 ആക്കുമെന്ന് പുറത്തുപോയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാഗ്ദാനം ചെയ്തിരുന്നു. ഇതിനുള്ള സബ്‌സിഡി 20000 രൂപയില്‍ നിന്നും 37000 രൂപയായി ഉയര്‍ത്തുകയും ചെയ്തു. സമൂഹത്തില്‍ ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ അവരുടെ ക്ഷേത്രങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന് നല്‍കിയിട്ടും ക്രിസ്ത്യാനികളേക്കാള്‍, മുസ്ലിങ്ങളേക്കാള്‍ കുറഞ്ഞ സബ്‌സിഡി മാത്രമാണ് നല്‍കുന്നത്. ഈ രണ്ടുകൂട്ടരും അവരുടെ ആരാധനങ്ങളുടെ നിയന്ത്രണം അവര്‍ തന്നെ കയ്യടക്കി വെയ്‌ക്കുന്നവരാണ്. എന്നിട്ടും അവര്‍ക്ക് മതേതര സംസ്ഥാനം എന്ന പേരില്‍   തീര്‍ത്ഥാടനത്തിനും മറ്റും സബ്‌സിഡി വാരിക്കോരി നല്‍കുന്നു.

അയ്യപ്പഭക്തര്‍ക്ക് ശബരിമല തീര്‍ത്ഥാടനത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്ന ഐഎംകെയുടെ ആവശ്യത്തിന് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചുവരികയാണ്. ശബരിമല തീര്‍ത്ഥാടനം ഹിന്ദുക്കളെ ജാതിക്കും വര്‍ഗ്ഗത്തിനും അതീതമായി യോജിപ്പിക്കുന്ന ഒന്നാണ്. ഇത് ഇന്ത്യയെയും ഹിന്ദുക്കളെയും വിഭജിക്കാന്‍ ശ്രമിക്കുന്ന പദ്ധതികള്‍ക്ക് തടസ്സം നില്‍കുന്ന ഒന്നു കൂടിയാണ് ശബരിമല തീര്‍ത്ഥാടനം. യുവതികളെ പ്രവേശിപ്പിച്ച് ഈ അയ്യപ്പകോട്ട തകര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും അര്‍ജുന്‍ സമ്പത്ത് ആരോപിച്ചു.

Tags: എച്ച്ആര്‍സിഇഐഎംകെ അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത്ഇന്ദു മക്കള്‍ കച്ചിഐഎംകെശബരിമല ഭക്തര്‍തമിഴ്നാട്ശബരിമലശബരിമലപ്രശ്നംശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

Kerala

ചിത്തിര ആട്ടത്തിരുനാള്‍ നാളെ; ശബരിമല നട ഇന്ന് തുറക്കും

Main Article

അണ്ണാമലൈ: തമിഴ്‌നാടിന്റെ ‘ഭാവി എംജിആര്‍’; ആവേശമായി ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്ര

India

നരേന്ദ്രമോദി ഓരോ തമിഴന്റെയും ഹൃദയത്തില്‍; തമിഴ്നാട്ടില്‍ നിന്നും 40 എംപിമാര്‍ ഉണ്ടാകുമെന്ന് കെ. അണ്ണാമലൈ; പദയാത്ര ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies