Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വകാര്യക്രിപ്‌റ്റോ നിക്ഷേപകര്‍ അങ്കലാപ്പില്‍; നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശത്തോടെ തലകുത്തിവീണ് ക്രിപ്‌റ്റോകറന്‍സികള്‍

ക്രിപ്‌റ്റോ കറന്‍സിയെ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ബില്ലില്‍ സ്വകാര്യക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുമെന്ന നിര്‍ദേശം ഉയര്‍ന്നതോടെ സ്വകാര്യക്രിപ്‌റ്റോ നിക്ഷേപകരും ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ആശങ്കയില്‍. നവമ്പര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ക്രിപ്റ്റോ കറന്‍സി ബില്‍ അവതരിപ്പിക്കാനാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 10:00 pm IST
in India

ന്യൂദല്‍ഹി: ക്രിപ്‌റ്റോ കറന്‍സിയെ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ബില്ലില്‍ സ്വകാര്യക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുമെന്ന നിര്‍ദേശം ഉയര്‍ന്നതോടെ സ്വകാര്യക്രിപ്‌റ്റോ നിക്ഷേപകരും ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ആശങ്കയില്‍. നവമ്പര്‍ 29ന് ആരംഭിക്കുന്ന  പാര്‍ലമെന്‍റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ക്രിപ്റ്റോ കറന്‍സി ബില്‍ അവതരിപ്പിക്കാനാണ് നീക്കം.  

നിയന്ത്രിക്കാന്‍ ഒരു കേന്ദ്രീകൃതബാങ്കില്ലാത്തതിനാല്‍ ക്രിപ്‌റ്റോകറന്‍സികള്‍ കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും ഉപയോഗിക്കപ്പെടുമെന്ന ആശങ്ക കാരണമാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കുമെന്ന നിര്‍ദേശം ബില്ലില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇതോടെ പ്രധാന ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ളവയുടെ വില കൂപ്പുകുത്തുകയാണ്. ബിറ്റ് കോയിന്‍ വില 18.53 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. ഇതേറിയം വില 15.58 ശതമാനവും ടെഥറിന്റെ വില 18.29 ശതമാനവും ഇടിഞ്ഞു.

ഏതൊക്കെ സ്വകാര്യക്രിപ്‌റ്റോ കറന്‍സികളാണ് നിരോധിക്കുക എന്ന വ്യക്തതയില്ലാത്തതിനാല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്ന എക്‌സ്‌ചേഞ്ചുകളും ആശങ്കയിലാണ്. ക്രിപ്‌റ്റോ നിക്ഷേപകര്‍ ആശങ്കപ്പെടരുതെന്ന് ഇന്ത്യയിലെ പ്രമുഖ ക്രിപ്‌റ്റോ എക്‌സചേഞ്ചായ സെബ്‌പെയുടെ അവിനാശ് ശേഖര്‍ അഭിപ്രായപ്പെട്ടു. പുതിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഭയാശങ്കമൂലം ആരും ക്രിപ്‌റ്റോകള്‍ വിറ്റൊഴിക്കരുതെന്നും അവിനാശ് ശേഖര്‍ പറയുന്നു.

സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളുടെ നിര്‍വ്വചനം ഇനിയും കേന്ദ്രം പുറത്തുവിട്ടിട്ടില്ല. അതാണ് ഇത്തരം ക്രിപ്‌റ്റോ കറന്‍സികളുടെ നിക്ഷേപകരെയും എക്‌സ്‌ചേഞ്ചുകളെയും ആശങ്കപ്പെടുത്തുന്നത്. ബിറ്റ് കോയിനും ഇതെറിയവും പോലുള്ള ഒരു പിടി ക്രിപ്റ്റോ കറന്‍സികള്‍ പൊതു ബ്ലോക് ചെയിന്‍ ശൃംഖലകളില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. അതായത് ഈ ശൃംഖലകളിലെ ഇടപാടുകള്‍ പരിശോധനാവിധേയമാണ്. പക്ഷെ ഈ ബിറ്റ്‌കോയിനുകളുടെ ഉപയോക്താക്കള്‍ ആരൊക്കെ എന്നത് സംബന്ധിച്ച് കൃത്യതമായ വിവരം ലഭ്യമല്ല. ഈ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന നിക്ഷേപകരാണ് സര്‍ക്കാരിന്റെ തലവേദന. അതുകൊണ്ടാണ് മയക്കമരുന്നിടപാട്, തീവ്രവാദം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്‌ക്ക് ഇത് ഉപയോഗിക്കപ്പെടുമെന്ന് കേന്ദ്രം ആശങ്കപ്പെടുന്നത്.

ഇനി മോനെറോ, ഡാഷ്, ഇസെഡ് കാഷ് എന്നീ ക്രിപ്‌റ്റോകറന്‍സികളുടെ കാര്യമെടുക്കാം. ഇതെല്ലാം പൊതു ബ്ലോക് ചെയിനുകളിലാണെങ്കിലും ഇവയില്‍ നടത്തുന്ന ഇടപാടുകളുടെ വിവരങ്ങള്‍ മറച്ചുവെയ്‌ക്കപ്പെടുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യത കാത്ത് സൂക്ഷിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്ന് പറയുന്നു. ഇത്തരം ക്രിപ്‌റ്റോകള്‍ നിരോധിക്കപ്പെടേണ്ടതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ ഏകേേശം40,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഏകദേശം 1.5 കോടി മുതല്‍ രണ്ട് കോടി വരെ ക്രിപ്‌റ്റോ നിക്ഷേപകര്‍ ഇന്ത്യയിലുണ്ട്. മാത്രമല്ല, ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളുടെ വില തന്നെ തലചുറ്റിക്കുന്നതാണ്. ഒരു ബിറ്റ്‌കോയിന്റെ വില ഇപ്പോള്‍ 60,000 ഡോളര്‍ ആണെന്ന് പറയപ്പെടുന്നു.

അതേ സമയം ക്രിപ്‌റ്റോ കറന്‍സിയില്‍ വലിയ ലാഭം കൊയ്യാമെന്ന് ബിറ്റ് കോയിന്റെ വില ചൂണ്ടിക്കാട്ടി പലരും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം പരസ്യങ്ങളും ചതിയും വഞ്ചനയും നിറഞ്ഞതാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മാത്രമല്ല, ക്രിപ്‌റ്റോയെ നിയന്ത്രിക്കാതെ വിട്ടാല്‍ അത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ തന്നെ ഇടിച്ചില്ലാതാക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ കറന്‍സികള്‍ തെറ്റായ കൈകകളില്‍ ചെന്നു ചേരരുതെന്നാണ് പ്രധാനമന്ത്രി മോദി നവമ്പര്‍ 18ന് സിഡ്‌നി ഡയലോഗിന്റെ ഭാഗമായി നടത്തിയ മുഖ്യപ്രഭാഷണത്തില്‍ ഉപദേശിച്ചത്. ഇപ്പോള്‍ എല്‍ സാല്‍വഡോര്‍ എന്ന ഒരൊറ്റ രാജ്യം മാത്രമാണ് ക്രിപ്‌റ്റോ കറന്‍സിയെ നിയമപരമായി അംഗീകരിച്ചിരിക്കുന്നത്. ചൈന ക്രിപ്‌റ്റോ കറന്‍സിയെ നിരോധിച്ചുകഴിഞ്ഞു. ലോകത്തിലെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി വളരാന്‍ ശ്രമിക്കുന്ന ചൈനയെ സംബന്ധിച്ചിടത്തോളം അനിയന്ത്രിതമായ ക്രിപ്‌റ്റോ കറന്‍സികള്‍ പെരുകിയാല്‍ സമ്പദ്ഘടനയില്‍ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിന്റെ പിടിവള്ളി പൊട്ടിപ്പോകുമെന്ന ആശങ്കയുണ്ട്. തീവ്രവാദത്തിനെതിരെ ഒത്തുതീര്‍പ്പില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാരിനും ക്രിപ്റ്റോ കറന്‍സി വലിയ ആശങ്കയുണര്‍ത്തുന്നു. 

Tags: ക്രിപ്റ്റോ എക്സ്ചേഞ്ച്സ്വകാര്യക്രിപ്‌റ്റോകറന്‍സിസാമ്പത്തിക തട്ടിപ്പ്Terror FundingCrypto Investment Fraudക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ കറന്‍സി ബില്‍ക്രിപ്‌റ്റോ ഫിനാന്‍സ്ഇതെറിയംബിറ്റ്കോയിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ ഫലാ യൂണിവേഴ്സിറ്റിയുടെ ഫണ്ടിംഗ് എവിടെനിന്ന് എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം; ഭീകരവാദത്തിന്റെ കേന്ദ്രമായ കോളെജിന് എന്‍ഒസി ഇല്ല

India

പാകിസ്ഥാന്‍ ഉള്‍പ്പെട്ട ഭീകരവാദ ഫണ്ടിങ് കേസ്: മൂന്ന് ജമ്മുകശ്മീര്‍ നിവാസികളെ അറസ്റ്റ് ചെയ്ത് ഇഡി

Kerala

വീണയുടെ മാസപ്പടി അഴിമതിപ്പണം തന്നെ; കണ്ടെത്തലുകള്‍ ഗുരുതരമെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കോടികളുടെ മാസപ്പടിയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മൗനം; നിയമസഭയില്‍ ഉന്നയിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.