Categories: Kerala

അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൂട്ടപ്പിരിച്ചു വിടല്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം; ആരോഗ്യവകുപ്പും കൈയ്യൊഴിഞ്ഞു

ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസത്തെ ശമ്പളം നല്‍കിയത് െ്രെടബല്‍ ഫണ്ട് വകമാറ്റിയാണ്. എന്നാല്‍ ഈ ഫണ്ട് എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആശുപത്രിക്ക് നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിരിച്ചുവിടല്‍ നടപടിയിലേക്ക് നീങ്ങാന്‍ ആശുപത്രി മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കിയത്.

Published by

പാലക്കാട്: അട്ടപ്പാടിയിലെ ട്രൈബല്‍ ആശുപത്രിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. അട്ടപ്പാടി കോട്ടത്തറ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് താല്‍ക്കാലിക ഉദ്യോഗസ്ഥരെ കൂട്ടമായി പിരിച്ചു വിട്ടത്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച 59 താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. കൊവിഡിന്റെ സാഹചര്യത്തില്‍ ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്നുള്ള നടപടിയാണെന്നാണ് വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.  

ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസത്തെ ശമ്പളം നല്‍കിയത് െ്രെടബല്‍ ഫണ്ട് വകമാറ്റിയാണ്. എന്നാല്‍ ഈ ഫണ്ട് എത്രയും വേഗം തിരിച്ചടയ്‌ക്കണമെന്ന് ആശുപത്രിക്ക് നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിരിച്ചുവിടല്‍ നടപടിയിലേക്ക് നീങ്ങാന്‍ ആശുപത്രി മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കിയത്.

അട്ടപ്പാടിയിലെ ആദിവാസികള്‍ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്. ദേശീയ തലത്തില്‍ തന്നെ ഏറ്റവും മികച്ച സേവനങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ച താലൂക്ക് ആശുപത്രിയാണിത്. നേരത്തെ ആശുപത്രി ജീവനക്കാരുടെ ദുരിതം വാര്‍ത്തയായതിന് പിന്നാലെ ശമ്പളക്കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇത് വാഗ്ദാനമായി തന്നെ തുടരുകയാണ്. കുടിശ്ശിക കൊടുത്ത് തീര്‍ക്കണമെന്ന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിലും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്‌ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് കോട്ടത്തറ ആശുപത്രിയാണ്. മതിയായ ജീവനക്കാര്‍ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക