Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലെ മദ്രസയില്‍ നടത്തിയ റെയ്ഡില്‍ 4 തോക്കുകളും തിരകളും കണ്ടെടുത്തു

ബീഹാറിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. ബീഹാറിലെ ബങ്ക പ്രദേശത്തുള്ള മദ്രസ്സയിലായിരുന്നു റെയ്ഡ്. എങ്കിലും പൊലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 10:01 pm IST
in India

പറ്റ്‌ന: ബീഹാറിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. ബീഹാറിലെ ബങ്ക പ്രദേശത്തുള്ള മദ്രസ്സയിലായിരുന്നു റെയ്ഡ്. എങ്കിലും പൊലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

‘മദ്രസയുടെ തൊട്ടരികെയുള്ള കോട്ടേജില്‍ നിന്നാണ് തോക്കും തിരകളും കണ്ടെത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് അറസ്റ്റ് നടത്താന്‍ കഴിയു,’ ബങ്ക പൊലീസ് സൂപ്രണ്ട് പറയുന്നു.

ആരോ മനപൂര്‍വ്വം തോക്കും തിരകളും കോട്ടേജില്‍ കൊണ്ടുവെച്ചതെന്നാണ് മദ്രസ അധികൃതരുടെ വിശദീകരണം. മദ്രസയില്‍ ആദ്യം വന്ന പൊലീസുകാര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മടങ്ങിപ്പോകാന്‍ നില്‍ക്കുമ്പോള്‍ അവര്‍ക്ക് ഒരു ഫോണ്‍ കാള്‍ വരികയും പ്രത്യേക ഒരു ഇടത്തില്‍ പരിശോധിക്കാന്‍ ആ വ്യക്തി നിര്‍ദേശിച്ചതനുസരിച്ച് നോക്കിയപ്പോഴാണ് തോക്കും തിരകളും കണ്ടെടുത്തതെന്നും മദ്രസ അധികൃതര്‍ പറയുന്നു.

ബങ്ക ജില്ലയിലെ മദ്രസക്കെട്ടിടത്തില്‍ ഉഗ്രസ്‌ഫോടനം നടന്നതിന് മാസങ്ങള്‍ക്ക് ശേഷമാണ് റെയ്ഡ് നടന്നത്. ഈ സ്‌ഫോടനത്തില്‍ പരിസരത്തെ ഏതാനും വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു. മുസ്ലിം പണ്ഡിതല്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സ്‌ഫോടനമാണ് മദ്രസയ്‌ക്കെതിരെ സംശയം ജനിപ്പിച്ചത്. ഇവിടെ സൂക്ഷിച്ച് വെച്ച സ്‌ഫോടകവസ്തുക്കള്‍ അറിയാതെ പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം. ഈ സംഭവത്തിലും പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

ബീഹാറിലെ പല കുറ്റകൃത്യങ്ങളിലും മദ്രസകള്‍ക്ക് പങ്കുണ്ടായിരുന്നതായി പറയുന്നു. കാണാതായ ഒരു 16 വയസ്സുകാരിയെ നവംബര്‍ ഒന്നിന് ശികാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹസന്‍പൂര്‍ വില്ലേജിലെ മദ്രസ ഇസ്ലാമിയ ദൊബാഹയില്‍ നിന്നാണ് കണ്ടെത്തിയത്. കഴുത്തില്‍ ചതവുകലും മറ്റുമായാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കഴുത്ത് ഞെരുക്കിക്കൊന്നതാണെന്ന് പറയുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒടുവില്‍ മദ്രസയ്‌ക്കകത്ത് നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ശികാപൂര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ അജയ് കുമാര്‍ പറയുന്നു.കൊലപാതകത്തിന് മുന്‍പ് ബലാത്സംഗവും സംശയിക്കുന്നു. ഇപ്പോള്‍ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

ഇതുപോലുള്ള കുറ്റകൃത്യങ്ങളും ആയുധങ്ങള്‍ കണ്ടെടുക്കലും നടന്നിട്ടും ഇത്തരം മദ്രസകളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

ഇവിടുത്തെ വിദ്യാഭ്യാസം പലപ്പോഴും രാജ്യത്തെ പൊതുവിദ്യാഭ്യാസവുമായി സമരസപ്പെടാത്തതാണെന്നും ആരോപണമുണ്ട്. അതേ സമയം മദ്രസ നന്നാക്കാനുള്ള പണം ഒഴുകുകയാണ്. ഇവിടുത്തെ അടിസ്ഥാനപരമായ മതവിദ്യാഭ്യാസരീതിയില്‍ മാറ്റം വരുത്താതെ അവിടെ സയന്‍സും കണക്കും പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലും മദ്രസകളുടെ ആധുനികവല്‍ക്കരണത്തിന് 2021-22 കാലത്ത് 479 കോടി രൂപയാണ് നല്‍കിയത്. യുപിയില്‍ 16,500 അംഗീകൃത മദ്രസകളുണ്ട്. ഇവിടെ കുട്ടികളുടെ എണ്ണം ക്രമമായി കുറഞ്ഞുവരുന്നതായും കാണുന്നു. മുസ്ലിങ്ങള്‍ തന്നെ അവരെ മദ്രസകളില്‍ അയയ്‌ക്കാത്ത സ്ഥിതിവിശേഷമുള്ളതായി കണക്കുകള്‍ തെളിയിക്കുന്നു.

അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചത് വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുന്നു. ഫ്രാന്‍സും ശ്രീലങ്കയും ഇത്തരം മതമൗലികവാദം പ്രചരിപ്പിക്കുന്ന ഇസ്ലാമിക പഠന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതായി പറയുന്നു.

Tags: മദ്രസപോലീസ്സ്ഫോടനംBiharഅസംഹിമന്ത ബിശ്വ ശര്‍മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

India

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സ്‌കൂളിൽ പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ പ്രകീർത്തിച്ച് അധ്യാപകന്റെ മുദ്രാവാക്യം: അറസ്റ്റ് ചെയ്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.