Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗ്ലാസ്‌ഗോയിലെ മോദി പ്രഭാവം

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് രൂപംനല്‍കിയ പാരീസ് ഉടമ്പടി അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്ന രാജ്യം ഭാരതമാണെന്നും, മാനവരാശിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഈ പ്രശ്‌നത്തെ നേരിടാന്‍ ഭാരതത്തിന്റെ ആശയങ്ങള്‍ക്ക് കരുത്തുണ്ടെന്നും മോദി തെളിയിച്ചു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 4, 2021, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ സമാപിച്ച കാലാവസ്ഥാ ഉച്ചകോടി ഭാരതത്തിന്റെ പ്രാമുഖ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും അരക്കിട്ടുറപ്പിക്കുന്നതായി. വത്തിക്കാന്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അര്‍ത്ഥപൂര്‍ണമായ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് മോദി ഗ്ലാസ്‌ഗോയിലെത്തിയത്. സംഘപരിവാറിനും മോദി സര്‍ക്കാരിനുമെതിരെ മതപക്ഷപാതം ആരോപിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു മോദി-മാര്‍പാപ്പ കൂടിക്കാഴ്ച. കൊവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ഭാരതം ലോകത്തിന് നല്‍കുന്ന സംഭാവനകളെ പ്രശംസിച്ച മാര്‍പാപ്പ ചിരപരിചിതനെപ്പോലെയാണ് മോദിയോട് പെരുമാറിയത്. നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി ഇരുവരും തമ്മിലെ ഔദ്യോഗിക കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടത് പലരെയും വിസ്മയിപ്പിക്കുകയുണ്ടായി. വലിയ പ്രതികരണമാണ് ഈ കൂടിക്കാഴ്ച ഭാരതത്തിലുണ്ടാക്കിയത്. ലോകനേതാവ് എന്ന നിലയില്‍ ഇതിന്റെ ആവര്‍ത്തനമാണ് ഗ്ലാസ്‌ഗോയില്‍ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച സ്വീകരണം. കാലാവസ്ഥാ ഉച്ചകോടിയില്‍ മുഴങ്ങിക്കേട്ട മോദിയുടെ ഭാഷയും പ്രകടമായ ശരീരഭാഷയും മറ്റ് രാഷ്‌ട്രങ്ങളെ വലിയ തോതില്‍  ആകര്‍ഷിച്ചു. തന്റെ രാജ്യത്തും വളരെ ജനകീയനായ മോദിയെ സ്വന്തം പാര്‍ട്ടിയിലേക്ക് ക്ഷണിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ വാക്കുകള്‍ ഇതിന് അടിവരയിടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവരുമൊത്ത് അനൗദ്യോഗികമായി അടുത്തിടപഴകുന്ന മോദിയുടെ ചിത്രങ്ങള്‍ അഭിമാനകരമായ മുഹൂര്‍ത്തങ്ങളാണ് ഭാരതത്തിന് സമ്മാനിച്ചത്.

കോപ്-26 എന്നു പേരിട്ട ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ ആരെക്കാളും മുന്നില്‍നിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് രൂപംനല്‍കിയ പാരീസ് ഉടമ്പടി അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്ന രാജ്യം ഭാരതമാണെന്നും, മാനവരാശിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഈ പ്രശ്‌നത്തെ നേരിടാന്‍ ഭാരതത്തിന്റെ ആശയങ്ങള്‍ക്ക് കരുത്തുണ്ടെന്നും മോദി തെളിയിച്ചു. ഫോസില്‍ ഇതര ഊര്‍ജശേഷി 500 ജിഗാ വാട്ടായി ഉയര്‍ത്തി 2070 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി ഇല്ലാതാക്കുമെന്ന മോദിയുടെ പ്രഖ്യാപനം മറ്റ് രാഷ്‌ട്രത്തലവന്മാരില്‍ വന്‍ സ്വാധീനമാണ് ഉണ്ടാക്കിയത്. ആഗോളതലത്തില്‍ ആശങ്കയുയര്‍ത്തുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതാവാണ് താനെന്ന് മറ്റ് രാഷ്‌ട്രത്തലവന്മാരെ ബോധ്യപ്പെടുത്താന്‍ മോദിക്ക് കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ ഭാരതത്തിന്റെ നേതൃത്വത്തെ ഉയര്‍ത്തിക്കാണിക്കുക വഴി ഇക്കാര്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്യാന്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതായിരുന്നു മോദിയുടെ ഇടപെടലുകള്‍. ദേശീയ താല്‍പ്പര്യവും ആഗോള ഉത്തരവാദിത്വവും എങ്ങനെ പൊരുത്തപ്പെടുത്താമെന്നതാണ് ഓരോ രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുതന്നെ സാമ്പത്തിക വളര്‍ച്ചാ നിരക്കും വികസനവും കൈവരിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഭാരതം തെളിയിച്ചിരിക്കുകയാണ്. ഉച്ചകോടിയില്‍ മോദി അവതരിപ്പിച്ച ‘പഞ്ചാമൃതം’ എന്ന ആശയം പൂര്‍ണമായി തന്നെ മറ്റ് പ്രതിനിധികള്‍ ഉള്‍ക്കൊള്ളുകയുണ്ടായി. ഒരു അന്താരാഷ്‌ട്ര സോളാര്‍ സഖ്യത്തിന് രൂപംനല്‍കണമെന്ന മോദിയുടെ നിര്‍ദേശവും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

എല്ലാവരും സുഖമായിരിക്കട്ടെ എന്നര്‍ത്ഥമുള്ള ‘സര്‍വേ ഭവന്തു സുഖിനഃ’ എന്ന ഉപനിഷദ് മന്ത്രം ഉദ്ധരിച്ചാണ് ഭൂമുഖത്തെ ഏറ്റവും വലിയ കാലാവസ്ഥാ ഉച്ചകോടിയില്‍ മോദി പ്രസംഗിച്ചത്. റിയോഡി ജനീറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടി ‘മാതാ ഭൂമി പുത്രോഹം പൃഥിവ്യാഃ’ എന്ന അഥര്‍വ വേദത്തിലെ മന്ത്രം ആപ്തവാക്യമായി സ്വീകരിച്ചത് ഇവിടെ ഓര്‍ക്കാം. ആഗോളതാപനം പരമാവധി കുറച്ചുകൊണ്ടുവന്ന് ദുരന്തങ്ങള്‍  ഒഴിവാക്കാന്‍ അടുത്ത 12 വര്‍ഷം കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ലോകത്തെ 15,000 മുന്‍നിര ശാസ്ത്രജ്ഞന്മാര്‍ അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതായിരുന്നു മോദിയുടെ വാക്കുകള്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരീസ് ഉടമ്പടിയില്‍ 200 രാഷ്‌ട്രങ്ങള്‍ ഒപ്പുവച്ചിരുന്നു. ആഗോളതാപനത്തിന് വഴിവയ്‌ക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരാമെന്ന് ഈ രാജ്യങ്ങള്‍ സമ്മതിച്ചതാണ്. 2020 ആകുമ്പോഴേക്കും 100 ബില്യണ്‍ യുഎസ് ഡോളര്‍ ഊര്‍ജാവശ്യത്തെ നേരിടാന്‍ വികസ്വര രാഷ്‌ട്രങ്ങള്‍ക്ക് നല്‍കാമെന്ന് സമ്പന്ന രാജ്യങ്ങള്‍ 2009 ല്‍ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും അത് എങ്ങുമെത്തിയില്ല. കാലാവസ്ഥാ വ്യതിയാനം ആഗോള പ്രതിഭാസമാണെങ്കിലും ഓരോ രാജ്യങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ തീവ്രമായി അനുഭവിച്ചുവരികയാണ്. ഇതിന് ഏറ്റവും കൂടുതല്‍ ഇരകളാവുന്ന ദ്വീപു രാജ്യങ്ങളെ സഹായിക്കാന്‍ വന്‍ ശക്തികള്‍ തയ്യാറാവണമെന്ന നിര്‍ദ്ദേശവും മോദി മുന്നോട്ടുവയ്‌ക്കുകയുണ്ടായി. ചുരുക്കത്തില്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കുന്നതായിരുന്നു ഗ്ലാസ്‌ഗോയിലെ മോദിയുടെ പ്രഭാവം.

Tags: നരേന്ദ്രമോദിസമ്മേളനംഗ്ലാസ്ഗോ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

ജനിച്ചു വളർന്ന വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് അദാനി : ജഗന്നാഥഭഗവാനെ വന്ദിച്ച് രഥയാത്രയിൽ പങ്കാളിയായി

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 30,000 ത്തോളം ബംഗ്ലാദേശികളെ കാണാതായി ; മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുവെന്ന് സംശയം

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ’;’അവരെ പുറത്തുകൊണ്ടിരുത്ത്,അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത്

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനം സ്വാഗത സംഘം രൂപീകരണം ശിക്ഷാ സംസ്‌കൃതി ഉദ്ധ്യാന്‍ ന്യാസ് ദേശീയ ഖജാന്‍ജി സുരേഷ് ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇന്ദുചൂഡന്‍, ദേശീയ സംയോജകന്‍ എ. വിനോദ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ സമീപം

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സിന്തറ്റിക്ക് ഹോക്കി ടര്‍ഫ് ഒരുങ്ങി; സ്പോര്‍ട്സ് ഹബ്ബ് ആകാന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies