Categories: Thiruvananthapuram

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞു കയറി; ഒരാള്‍ മരിച്ചു, അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ആര്യനാട് ഈഞ്ചപ്പുരി ചെറുമഞ്ചല്‍ ചിത്തിരഭവനില്‍ സോമന്‍നായര്‍ (62) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ സോമന്‍ നായരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published by

ആര്യനാട്: ആര്യനാട് ഈഞ്ചപ്പുരിയില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. കാത്തിരിപ്പുകേന്ദ്രം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആര്യനാട് ഈഞ്ചപ്പുരി ചെറുമഞ്ചല്‍ ചിത്തിരഭവനില്‍ സോമന്‍നായര്‍ (62) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ സോമന്‍ നായരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

വിദ്യ (13), മിഥുന്‍ (13), വൃന്ദ (15), വൈശാഖ് (14), ഗൗരി (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ് വളവ് തിരിഞ്ഞ് വരുന്നതിനിടയില്‍ നിയന്ത്രണം വിടുകയായിരുന്നു.ജീര്‍ണാവസ്ഥയില്‍ ആയിരുന്ന കാത്തിരിപ്പുകേന്ദ്രം ബസ് തട്ടിയ ഉടന്‍ തകര്‍ന്നു വീണു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ഇതിന് അടിയില്‍ പെട്ടവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

സ്‌കൂളിലേക്കുപോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലും നെടുമങ്ങാട് ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. തങ്കമ്മയാണ് സോമന്‍നായരുടെ ഭാര്യ. മക്കള്‍: അരുണ്‍, പ്രഭ, അജീഷ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക