Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണൂരിലെ സിപിഎമ്മില്‍ വിഭാഗീയത; പാര്‍ട്ടി ഗ്രാമങ്ങളില്‍ കരിങ്കൊടി ഉയര്‍ത്തി വിമതന്മാര്‍; പാര്‍ട്ടിസ്തൂപത്തിലും കരിങ്കൊടി കെട്ടിത്തൂക്കി

തളിപ്പറമ്പിന് പിറകെ കണ്ണൂര്‍ തായത്തെരുവിലാണ് വിഭാഗീയത രൂക്ഷമായത്.

Janmabhumi Online by Janmabhumi Online
Oct 28, 2021, 03:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്ന കണ്ണൂരില്‍ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിസ്തൂപത്തില്‍ പ്രതിഷേധക്കാര്‍ കരിങ്കൊടികെട്ടി, ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍നിന്ന് പ്രതിനിധികള്‍ ഇറങ്ങിപ്പോയി.

തളിപ്പറമ്പിന് പിറകെ കണ്ണൂര്‍ തായത്തെരുവിലാണ് വിഭാഗീയത രൂക്ഷമായത്. കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് തായത്തെരു സെന്‍ട്രല്‍ ബ്രാഞ്ച് കമ്മറ്റി പ്രതിനിധികളായ മുന്‍ ലോക്കല്‍ സെക്രട്ടറി ടി.എം. ഇര്‍ഷാദ്, മുന്‍ സൗത്ത് സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി ടി.കെ. ഷംസീര്‍ എന്നിവരാണ് ഇറങ്ങിപ്പോയത്. ഇതിനു പുറമേ ബ്രാഞ്ചിലെ അഞ്ച് അംഗങ്ങള്‍ രാജിവച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി സ്ഥലങ്ങളില്‍ ഇവരെ അനുകൂലിക്കുന്ന വിഭാഗം കരിങ്കൊടിയുയര്‍ത്തി. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെയല്ല മറിച്ച് സ്വാര്‍ത്ഥമതികളായ പുതിയ ആളുകളെയാണ് നേതാക്കള്‍ക്ക് വേണ്ടതെന്ന് ഇവര്‍ ആരോപിക്കുന്നു. തായത്തെരുവിലെ പാര്‍ട്ടിസ്തൂപത്തിലും പ്രതിഷേധക്കാര്‍ കരിങ്കൊടിയും ബാനറും ഉയര്‍ത്തി. അടിമയായി മരിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ് എന്നാണ് ബാനര്‍. 76 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് തായത്തെരു സെന്‍ട്രല്‍ ബ്രാഞ്ച് കമ്മറ്റി പ്രതിനിധികള്‍ ഇറങ്ങിപ്പോയത്. പാര്‍ട്ടി അഴിമതിക്കാരോടൊപ്പമാണെന്നതാണ് ഇവരുടെ ആരോപണം.  

അമ്പതിലേറെപേര്‍ പാര്‍ട്ടി വിട്ടുവെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഉപയോഗിച്ച ശേഷം പാര്‍ട്ടി നേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. കണ്ണൂരില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്, ലോക്കല്‍ സെക്രട്ടറിയായിരുന്ന ഇര്‍ഷാദ്.

കഴിഞ്ഞ ദിവസം തളിപ്പറമ്പിലും സമാന രീതിയില്‍ പരസ്യപ്രതികരണമുണ്ടായിട്ടും നേതൃത്വത്തിന് നടപടി സ്വീകരിക്കാന്‍ സാധിച്ചില്ല. പാര്‍ട്ടി നേതൃത്വം സ്വജനപക്ഷപാതം കാണിക്കുകയാണെന്നും അഴിമതിക്കാരോടും സമ്പന്നരോടൊപ്പമാണെന്നും ഒരു വിഭാഗം ആരോപിക്കുമ്പോഴും നേതൃത്വം പ്രതികരിക്കാതെ മാറിനില്‍ക്കുന്നതും അണികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ തല്‍ക്കാലം പരസ്യ നടപടി വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.

Tags: kannurcpimrebellion
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

Kerala

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

Kerala

കണ്ണൂരിൽ എട്ടു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി

Kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടു പേർ, കൊല്ലപ്പെട്ട നിധീഷിന്റെ ഭാര്യയ്‌ക്കും പരിക്ക്

Kerala

കൊട്ടിയൂര്‍ നെയ്യമൃത് വ്രതം; തിരുവോണ കഞ്ഞി നാളെ

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies