ന്യൂദല്‍ഹി: ഇന്ത്യയിലെ പഞ്ചാബുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കാന്‍ പോകുന്ന ഖാലിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ഭൂപടം പുറത്തിറക്കി സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ). പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, രജാസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും നിരവധി ജില്ലകള്‍ എന്നിവ അടങ്ങിയതാണ് എസ്എഫ്ജെ തയ്യറാക്കിയ ഖാലിസ്ഥാന്‍ രാജ്യത്തിന്റെ ഭൂപടം.
ഇന്ത്യയില്‍ നിന്നും ഈ സംസ്ഥാനങ്ങളെ മോചിപ്പിച്ച് ഖാലിസ്ഥാന്‍ രാജ്യം രൂപീകരിക്കുമെന്നാണ് സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ വാദം. കര്‍ഷക സമരത്തിന്റെ മുന്‍പന്തിയില്‍ നില്ക്കുന്ന സിഖ്സ് ഫോര്‍ ജസ്റ്റിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
ഒക്ടോബര്‍ 31ന് ലണ്ടനിലെ ക്വീന്‍ എലിസബത്ത് സെന്ററില്‍ ഖലിസ്ഥാന്‍ രാജ്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഹിതപരിശോധന ആരംഭിക്കും. കര്‍ഷകസമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പരോക്ഷ പിന്തുണയാണ് സിഖ്സ് ഫോര്‍ ജസ്റ്റസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നത്.
ഈ ഭൂപടവും കൊണ്ട് സൂര്യന് പ്രകാശിക്കാത്ത ഏതെങ്കിലും സ്ഥലത്തേക്ക് പോകൂ എന്നാണ് ബിജെപി നേതാവ് തജീന്ദര്‍ പാല് സിംഗ് ബഗ്ഗ പ്രതികരിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിലെ ഖലിസ്ഥാനില്‍ ഉള്‍പ്പെടുത്തിയതില്‍ രോഷത്തോടെയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചത്. ‘നിങ്ങളുടെ ദോഷദൃഷ്ടി ജോധ്പൂരിന് മുകളില്‍ പതിപ്പിച്ചതിന് തക്ക പ്രത്യാഘാതം കിട്ടുമെന്ന’ ശാപമാണ് ഇയാള്‍ എസ്എഫ്ജെയ്ക്ക നല്‍കിയത്.
രാജസ്ഥാനിലെ ഭരത്പൂരിനെ ഖലിസ്ഥാനില്‍ ഉള്‍പ്പെടുത്തിയാല്‍ എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് കാണിച്ചുകൊടുക്കാമെന്നാണ് രാജസ്ഥാന് സ്വദേശിയായ ഒരാളുടെ പ്രതികരണം.
കര്‍ഷകസമരത്തില്‍ തീവ്രവാദ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം ആദ്യമൊക്കെ കോണ്‍ഗ്രസും കര്‍ഷകസംഘടനകളും തള്ളിയിരുന്നു. കര്‍ഷകസമരമെന്ന പേരില്‍ ഇടത്തരക്കാര്‍ സംഘടിപ്പിച്ച സമരത്തില്‍ തുടക്കം മുതലേ ഖലിസ്ഥാന്‍ പതാകകളുയര്‍ത്തി എസ്എഫ്ജെ അംഗങ്ങള്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇവര്‍ കര്‍ഷകരുടെ സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ കലാപമുണ്ടാക്കിയപ്പോഴാണ് ഖാലിസ്ഥാന്‍ പതാകകളുയര്ത്തിക്കൊണ്ട് എസ് എഫ് ജെ മറയില്ലാതെ അവരുടെ മുഖം വെളിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: