Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിഞ്ചെല്ലൂര്‍ ചെപ്പേട് ലണ്ടനിലേക്ക് കടത്തി; അന്വേഷണം വേണമെന്ന് സംഘഗവേഷണപീഠം

കോലത്തിരിയുടെ ചിറക്കല്‍ കോവിലകം ഗ്രന്ഥപ്പുരയില്‍ നിന്ന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ സംരക്ഷിക്കാനെത്തിച്ചതായിരുന്നു പെരുഞ്ചല്ലൂര്‍ ചെപ്പേട്. ഇപ്പോള്‍ ചെപ്പേടിന്റെ മൂലരൂപം കാണണമെങ്കില്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ പോകേണ്ട സ്ഥിതിയാണ്. 1998ല്‍ ഒരു സ്വകാര്യ പുരാവസ്തു വ്യാപാരിയോട് പണം കൊടുത്താണ് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി ചെപ്പേട് വാങ്ങിയതെന്നാണ് അവരുടെ വാദം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 18, 2021, 11:41 am IST
in Kerala

കണ്ണൂര്‍: കോഴിക്കോട് സര്‍വ്വകലാശാലയില്‍ സംരക്ഷിക്കാനേല്‍പ്പിച്ച കോലത്തിരി പെരിഞ്ചെല്ലൂര്‍ ചെപ്പേട് ലണ്ടനിലെ സ്വകാര്യ പുരാവസ്തുക്കച്ചവടക്കാരന് വില്‍പന നടത്തിയ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സംഘവഴക്ക ഗവേഷണ പീഠം. ഗവേഷണ പീഠം ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. സഞ്ജീവന്‍ അഴീക്കോട് ഫെയ്‌സ്ബുക്കിലൂടെയാണ് കോലത്തിരിച്ചെപ്പേട് കടത്തിയ കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കോലത്തിരിയുടെ ചിറക്കല്‍ കോവിലകം ഗ്രന്ഥപ്പുരയില്‍ നിന്ന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ സംരക്ഷിക്കാനെത്തിച്ചതായിരുന്നു പെരുഞ്ചല്ലൂര്‍ ചെപ്പേട്. ഇപ്പോള്‍ ചെപ്പേടിന്റെ മൂലരൂപം കാണണമെങ്കില്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ പോകേണ്ട സ്ഥിതിയാണ്. 1998ല്‍ ഒരു സ്വകാര്യ പുരാവസ്തു വ്യാപാരിയോട് പണം കൊടുത്താണ് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി ചെപ്പേട് വാങ്ങിയതെന്നാണ് അവരുടെ വാദം.  

ചിറക്കല്‍ ഗ്രന്ഥപ്പുരയില്‍ നിന്ന് കോഴിക്കോട് സര്‍വ്വകലാശാലയിലെത്തിയ ചെപ്പേടിനെക്കുറിച്ച് ബ്രാഹ്മിന്‍ സെറ്റില്‍മെന്റ്‌സ് ഇന്‍ കേരള എന്ന പുസ്തകത്തില്‍ ഡോ. കേശവന്‍ വെളുത്താട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ പുരാലിപി വിദഗ്ധനായിരുന്ന ഡോ.എം.ആര്‍. രാഘവവാരിയരുടെ സഹായത്തോടെയാണ് ഡോ. വെളുത്താട്ട് 1976ല്‍ ചെപ്പേടിന്റെ പാഠം തയ്യാറാക്കിയത്. ബ്രിട്ടീഷ് ലൈബ്രറിയിലെ ഡിജിറ്റല്‍ ചിത്രങ്ങളുമായി ഒത്തുനോക്കി ആ ചെപ്പേട് ഡോ. വെളുത്താട്ട് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

1970കളില്‍ ചിറക്കല്‍ കോവിലകം ഗ്രന്ഥപ്പുര ചിതലരിച്ച് നശിച്ചപ്പോള്‍ അത് സംരക്ഷിക്കാന്‍ സര്‍വ്വകലാശാലകളും അധികൃതരും രംഗത്തുവരണമെന്ന് അന്ന് ഫോക്‌ലോര്‍ ഗവേഷകനായ സി.എം.എസ്. ചന്തേര ആവശ്യപ്പെട്ടിരുന്നു. ചിതലരിച്ച ഗ്രന്ഥപ്പുരയുടെ അന്നത്തെ അവസ്ഥ വേദനാജനകമായിരുന്നു. ഒടുവില്‍ ഡോ. സുകുമാര്‍ അഴീക്കോടും പ്രൊഫ.എസ്. ഗുപ്തന്‍ നായരും ചേര്‍ന്ന് അവശേഷിക്കുന്ന ഗ്രന്ഥങ്ങളും മറ്റും കോഴിക്കോട് സര്‍വ്വകലാശാല പുരാവസ്തു മ്യൂസിയത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. അമൂല്യമായ പുരാരേഖകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന്റെ കീഴിലുള്ള പുരാവസ്തു സംരക്ഷകരും സര്‍വ്വകലാശാലകളും മറ്റും കാട്ടിയ അനാസ്ഥയാണ് ചെപ്പേട് ലണ്ടനിലെത്താന്‍ വഴിയൊരുക്കിയതെന്ന് ഡോ.സഞ്ജീവന്‍ ചൂണ്ടിക്കാട്ടുന്നു.  

പെരിഞ്ചെല്ലൂര്‍ ചെപ്പേട്

കോലത്തിരി രാജാവും തളിപ്പറമ്പ് പെരിഞ്ചെല്ലൂരിലെ രണ്ട് ബ്രാഹ്മണസഭയും ചേര്‍ന്ന് ഒരു ജന്മിക്ക് പണയമായി ഭൂമി നല്‍കിയത് സംബന്ധിച്ച ചെമ്പോലയാണ് കോലത്തിരിയുടെ പെരിഞ്ചെല്ലൂര്‍ ചെപ്പേട്. ചേരമാന്‍ പെരുമാളിന്റെ മേല്‍ക്കോയ്‌മയില്‍ നിന്ന് സ്വതന്ത്രനായ കോലത്തിരിയുടെ ആദ്യ ചരിത്രരേഖ. ഗവേഷകര്‍ പഠിച്ച ഈ അമൂല്യചെപ്പേടാണ് ലണ്ടനിലേക്ക് കടത്തിയത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണഗ്രാമത്തെ സംബന്ധിച്ച രേഖ കൂടിയാണിത്.

Tags: അന്വേഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Thiruvananthapuram

പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദനം ഏറ്റുവെന്ന് ആരോപണം

saraswathy
Alappuzha

വൃദ്ധയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം അവശ്യപ്പെട്ട് നാട്ടുകാര്‍

Defence

ബ്രഹ്‌മോസ് ഉള്‍പ്പടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല വിവരങ്ങളും പാക് ചാരവനിതയ്‌ക്ക് നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെതിരെ എടിഎസ് കുറ്റപത്രം നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.