Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിംഹ സഫാരിപാര്‍ക്ക് സിംഹമില്ലാപാര്‍ക്കായി; നെയ്യാറിലെ വന്യജീവി സങ്കേതങ്ങള്‍ അവഗണനയില്‍

ഇരുപതേക്കറോളം വരുന്ന 1985ല്‍ തുടങ്ങിയ പാര്‍ക്കില്‍ 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്നു. കാട്ടിലൂടെ വിഹരിക്കുന്ന സിംഹങ്ങളെ അടുത്ത് കാണാനാവുന്ന പാര്‍ക്കിലേക്ക് സഞ്ചാരികളും ഒഴുകിയെത്തി. 2005ല്‍ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെ പാര്‍ക്കിന്റെ നാശം തുടങ്ങി. ഒന്നൊന്നായി ചത്ത് ഒടുവില്‍ ജൂണ്‍ 2ന് അവസാനത്തെ അംഗങ്ങളായിരുന്ന നാഗരാജനും ബിന്ദുവും വിടപറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 09:21 pm IST
in Kerala

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ സിംഹ സഫാരിപാര്‍ക്ക് സിംഹമില്ലാപാര്‍ക്കായിട്ട് മാസങ്ങളാകുന്നു. നെയ്യാറിലെ വന്യജീവി സങ്കേതങ്ങള്‍ പതുക്കെ വിസ്മൃതിയിലേക്ക് നടന്നടുത്തിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. നെയ്യാര്‍ ഡാമിലെ സഫാരിപാര്‍ക്കിലെ അവസാനത്തെ സിംഹവും ചത്തിട്ട് നാലുമാസമായെങ്കിലും പകരം സിംഹത്തെ എത്തിക്കാന്‍ നടപടിയില്ല.

ഇരുപതേക്കറോളം വരുന്ന 1985ല്‍ തുടങ്ങിയ പാര്‍ക്കില്‍ 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്നു. കാട്ടിലൂടെ വിഹരിക്കുന്ന സിംഹങ്ങളെ അടുത്ത് കാണാനാവുന്ന പാര്‍ക്കിലേക്ക് സഞ്ചാരികളും ഒഴുകിയെത്തി. 2005ല്‍ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെ പാര്‍ക്കിന്റെ നാശം തുടങ്ങി. ഒന്നൊന്നായി ചത്ത് ഒടുവില്‍ ജൂണ്‍ 2ന് അവസാനത്തെ അംഗങ്ങളായിരുന്ന നാഗരാജനും ബിന്ദുവും വിടപറഞ്ഞു.

 ഇപ്പോളെത്തുന്ന സഞ്ചാരികള്‍ക്ക് കാട് കണ്ട് മടങ്ങാനെ കഴിയൂ. ജില്ലയിലെ കള്ളിക്കാട്, കുറ്റിച്ചല്‍, അമ്പൂരി പഞ്ചായത്തുകളിലായാണ് വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. മറ്റ് മൃഗശാലകളില്‍ നിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ സിംഹത്തെ എത്തിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടതോടെ ഇരുപതേക്കറോളം വലുപ്പമുള്ള പാര്‍ക്കും സഞ്ചരിക്കാനുള്ള വാഹനങ്ങളും മൃഗങ്ങളുടെ കൂടുകളും നശിക്കുകയാണ്. അഗസ്ത്യാര്‍കൂട  മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന നെയ്യാറ്റിന്‍ തീരത്ത് പടുത്തുയര്‍ത്തിയ വിനോദസഞ്ചാര കേന്ദ്രം ഇന്ന് തകര്‍ച്ചയിലാണ്.

മലയണ്ണാനും സിംഹവാലന്‍ കുരങ്ങും കരടിയും കടുവയും കാട്ടുപോത്തും കാട്ടാനയും മാനുകളും മ്ലാവും വരയാടും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന നിരവധി ഇനങ്ങളില്‍ പെട്ട പക്ഷികളും മുതലയും ഉള്ള നിബിഡമായ നെയ്യാര്‍ഡാമും നെയ്യാര്‍വനവും ഒരുകാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു. ലോകപ്രശസ്തിയാര്‍ജിച്ച ഔഷധസസ്യങ്ങളുടെയും ആരോഗ്യപച്ചയുടെയും നാടായ ഇവിടം വനവാസികളായ കാണി സമുദായക്കാരുടെ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്ന  താഴ്‌വരകളും ഔഷധഗുണമുള്ള നെയ്യാര്‍ ജലാശയത്താല്‍ ചുറ്റപ്പെട്ട കര്‍ഷകര്‍ അധിവസിക്കുന്ന ഗ്രാമങ്ങളും ഉള്‍പ്പെട്ടതാണ്.

പരിസ്ഥിതി വൈവിധ്യം നിറഞ്ഞ ഈ പ്രദേശത്തിന്റെ സംരക്ഷണം െജെവവൈവിധ്യ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമെന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഇവിടം ഇന്ന് അവഗണനയുടെ തുരത്താണ്. കോടിക്കണക്കിന് രൂപയുടെ വരുമാനം സംസ്ഥാനഖജനാവിന് ലഭിച്ചിരുന്നിട്ടും വികസനമുരടിപ്പ് തുടര്‍ക്കഥയാണ്. ഹരിതമനോഹരമായ ഉദ്യാനങ്ങള്‍ അപ്രത്യക്ഷമായി. പകരം കോണ്‍ക്രീറ്റ് ഫലകങ്ങള്‍ ഇടം പിടിച്ചു. ചരിത്രപ്രസിദ്ധമായ പ്രതിമകളും കൗതുക കാഴ്ചകളും മാഞ്ഞു പോയിരിക്കുന്നു.

ചീങ്കണ്ണി പാര്‍ക്കും അശാസ്ത്രീയമായ പരിപാലനം നടത്തുന്നുവെന്ന് പരാതിയുയര്‍ന്ന മാന്‍പാര്‍ക്കും ഈ രീതിയിലാണെങ്കില്‍ ഉടന്‍ കാലഹരണപ്പെടും എന്നതില്‍ സംശയമില്ല. നെയ്യാര്‍ ടൂറിസം അസ്തമിക്കണമെന്ന്  ആരോ ആഗ്രഹിക്കുന്നതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇറിഗേഷന്‍, വനം, ഫിഷറീസ്, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണിവിടം. ഈ വകുപ്പുകളെ കോര്‍ത്തിണക്കി നിരവധി വിനോദസഞ്ചാര പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കഴിയും. ഇതുവഴി ഈ നാട്ടില്‍ നിരവധി തൊഴില്‍അവസരങ്ങള്‍ ലഭ്യമാകും. സര്‍ക്കാരിന് വരുമാനവും ലഭിക്കും. നെയ്യാര്‍ വിനോദസഞ്ചാര മേഖലയെ തകര്‍ക്കുന്ന നടപടി ഇനിയെങ്കിലും ഉണ്ടാകരുതെന്നാണ് വനം വകുപ്പിനോടും സംസ്ഥാനസര്‍ക്കാരിനോടും നാട്ടുകാരുടെയും  വിവിധ രാഷ്ടീയ സംഘടനകളുടെയും അഭ്യര്‍ഥന.

സജിചന്ദ്രന്‍

Tags: ഡാംസഫാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ അണക്കെട്ടില്‍ 2 കോളേജ് വിദ്യാര്‍ത്ഥികളെ കാണാതായി; അപകടത്തില്‍ പെട്ടത് തമിഴ്‌നാട്ടുകാര്‍

Kerala

കനത്തഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടി, പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Kerala

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മണിയാര്‍, കല്ലാര്‍കുട്ടി, പംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, പമ്പ, കക്കാട്ടാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത

Kerala

വ്യാഴാഴ്ചവരെ സംസ്ഥാനത്ത് കനത്തമഴ; മണിമലയാര്‍ കരകവിഞ്ഞു, നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി, ജാഗ്രതാ നിര്‍ദ്ദേശം

World

യുക്രൈനിലെ റഷ്യന്‍ നിയന്ത്രണത്തിലുളള അണക്കെട്ട് തകര്‍ത്തു; പ്രളയ ഭീഷണി,ജനങ്ങള്‍ ഒഴിയുന്നു

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.