Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടന സംസ്‌കാരത്തിന്റെ നാടന്‍ വേരുകള്‍; അതിസാധാരണക്കാര്‍ക്കും സമീപിക്കാവുന്ന കലാകാരനായിരുന്നു

ബിഎ ഡിഗ്രിക്ക് സംസ്‌കൃതമായിരുന്നു ഉപഭാഷ. പരന്ന വായനയും കാവാലം നാടകക്കളരിയിലെ ശീലങ്ങളും നാടന്‍ സംസ്‌കാരത്തെ വളര്‍ത്തി. ഭാരതീയ നാടക സങ്കല്‍പ്പങ്ങളും നാടോടി വിജ്ഞാനീയവും രംഗവിജ്ഞാനവും അഭിനയ കലയില്‍ അദ്ദേഹത്തെ പ്രഗത്ഭനാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 03:12 pm IST
in Entertainment

ജി. പ്രഭ (സിനിമാ സംവിധായകന്‍, സംസ്‌കൃതം പ്രൊഫസര്‍)

എന്റെ രണ്ട് സിനിമകളിലും വേണുച്ചേട്ടന്‍ അഭിനയിച്ചു. അഭിനയിച്ചുവെന്നല്ല ആ രണ്ട് സംസ്‌കൃത സിനിമകളുടെയും ഭാഗമായി. ആദ്യ സിനിമ ‘ഇഷ്ടി’യില്‍ രാമവിക്രമന്‍ നമ്പൂതിരിയായി. ഇനി വരാന്‍ പോകുന്ന ‘തയാ’ യില്‍ ഈശ്വരന്‍ നമ്പൂതിരി. പ്രധാന കഥാപാത്രമായ താത്രിക്കുട്ടിയുടെ അച്ഛന്‍. അദ്ദേഹം അവസാനമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ കഥാപാത്രം അതായിരുന്നു.

2021 ആഗസ്റ്റ് ഒന്നിനായിരുന്നു ഡബ്ബിങ്, ചിത്രാഞ്ജലി സ്റ്റുഡിയോയില്‍. ലോക്ഡൗണ്‍ ഇളവുകള്‍ വന്ന വേളയില്‍ അദ്ദേഹം ധൃതിപിടിച്ച് അത് പൂര്‍ത്തിയാക്കുകയായിരുന്നു. ആശുപത്രിയില്‍ പോകുന്നതിന് ഒരാഴ്ചമുമ്പും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, സിനിമയെക്കുറിച്ച്.

അസാമാന്യമായിരുന്നു രണ്ട് ചിത്രീകരണ വേളകളും. തയായില്‍ അഭിനയിക്കുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവശതയേറെ. പക്ഷേ, സംസ്‌കൃതത്തില്‍ ഒരു സിനിമ, അതില്‍ അഭിനയിക്കാനുള്ള അവസരം പാഴാക്കരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനായിരുന്നു. അതാണ് നെടുമുടി വേണു. കച്ചവട സിനിമയുടെ ഭാഗമായിരിക്കെ, തട്ടുപൊളിപ്പന്‍ സിനിമകളില്‍ തകര്‍ത്തഭിനയിക്കെ, സംസ്‌കൃത നാടകത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുക. പഴയ തട്ടകമായ സോപാനത്തിന്റെ പരിപാടികള്‍ക്ക് കൃത്യമായി എത്തുക. സംസ്‌കൃത സിനിമയില്‍ സര്‍വ്വം മറന്ന് സഹകരിക്കുക- പ്രതിഭയ്‌ക്കും അര്‍പ്പണ മനസ്‌കനുമേ അതൊക്കെ സാധ്യമാകൂ.

നെടുമുടി അവസാനമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ തയാ എന്ന സംസ്‌കൃത സിനിമയിലെ രംഗം

ബിഎ ഡിഗ്രിക്ക് സംസ്‌കൃതമായിരുന്നു ഉപഭാഷ. പരന്ന വായനയും കാവാലം നാടകക്കളരിയിലെ ശീലങ്ങളും നാടന്‍ സംസ്‌കാരത്തെ വളര്‍ത്തി. ഭാരതീയ നാടക സങ്കല്‍പ്പങ്ങളും നാടോടി വിജ്ഞാനീയവും രംഗവിജ്ഞാനവും അഭിനയ കലയില്‍ അദ്ദേഹത്തെ പ്രഗത്ഭനാക്കി. സംസ്‌കാരവും സ്വത്വത്തിന്റെ വേരുകളും തമ്മിലുള്ള ആത്മബന്ധം ഏറെയായിരുന്നു. അഭിനയ മുഹൂര്‍ത്തങ്ങളില്‍ നിര്‍ദേശങ്ങള്‍ സ്വാംശീകരിച്ച് ആവശ്യപ്പെട്ടതിനപ്പുറം സംവിധായകന് നല്‍കുന്ന കലാ വിരുതായിരുന്നു അദ്ദേഹത്തിന്.

ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുമ്പോഴും അതിസാധാരണക്കാര്‍ക്കും സമീപിക്കാവുന്ന കലാകാരനായിരുന്നു. മറ്റൊന്നും നോക്കാതെ ഏറ്റെടുക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുകയും മറ്റുള്ളവര്‍ക്ക് സഹായകവും പ്രോത്സാഹനവും നല്‍കുന്ന അഭിനേതാവ്, ഒപ്പം നടിക്കുന്നവരും സംവിധായകരും ലൈറ്റ് ബോയിയും വരെയുള്ളവരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറിയിരുന്ന നടന്‍.

ഇന്ത്യന്‍ സിനിമയില്‍ ഇത്രത്തോളം വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര്‍ കുറവാണ്. അഭിനയ ശൈലിയില്‍ നാട്യശാസ്ത്രം പറയുന്ന ചതുരഭിനയത്തിലും അഗ്രഗാമിയായിരുന്നു. നോട്ടം, ചലനം, സംഭാഷണം തുടങ്ങി സകലതിലും നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ആ വലിയ കലാകാരന് ആദരാഞ്ജലികള്‍.

Tags: സംവിധായകന്‍മോളീവുഡ്malayalam cinemaസംസ്‌കൃതംnedumudi venuനെടുമുടി വേണു അന്തരിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

Entertainment

ദിലീപും ആന്റണിയും ചേർന്ന് ലിബർട്ടി ബഷീറിന് പണി കൊടുത്തു,; മണിയെ ചിലർ കൂടെ നടന്ന് വഴി തെറ്റിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.